Image

സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ യുവതിയുടെ പീഡനപരാതി

Published on 22 February, 2018
സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ യുവതിയുടെ പീഡനപരാതി
അഗര്‍ത്തല: ത്രിപുരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി യുവതി. തകര്‍ജല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാമന്ദ്രേ ഡെബര്‍മ്മ തന്റെ വീട്ടില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ യുവതിയുടെ പരാതി.


ആംതാലിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ രാമന്ദ്രേ ഡെബര്‍മ്മയുള്‍പ്പെടെ രണ്ടുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ്‌ ആരോപണം. യുവതി ബഹളംവെച്ചതോടെ ഇവര്‍ അവിടം വിട്ടുപോകുകയായിരുന്നുവെന്നും പൊലീസ്‌ എഫ്‌.ഐ.ആറില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ ആരെയും അറസ്റ്റു ചെയ്‌തിട്ടില്ലെന്ന്‌ എസ്‌.പി പ്രദീപ്‌ പാണ്ഡെ പറഞ്ഞു. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച്‌ പ്രതിപക്ഷമായ ഇന്റീജിയസ്‌ ഫ്രണ്ട്‌ ഓഫ്‌ ത്രിപുര യുവാക്കള്‍ തകര്‍ജല പൊലീസ്‌ സ്‌റ്റേഷനുമുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന്‌ നടപടിയെടുക്കുമെന്ന്‌ എസ്‌.പി ഉറപ്പുനല്‍കിയതോടെയാണ്‌ ഇവര്‍ പിന്‍വാങ്ങിയത്‌.
അതേസമയം, കേസ്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ രാമന്ദ്രേ ഡെബര്‍മ്മ പറയുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക