Image

ലൈംഗികാരോപണ കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്ക്‌ ക്ലീന്‍ചിറ്റ്‌

Published on 24 February, 2018
 ലൈംഗികാരോപണ കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്ക്‌ ക്ലീന്‍ചിറ്റ്‌

ലൈംഗികാരോപണ കേസില്‍ സിപിഐഎം മുന്‍നേതാവ്‌ പി ശശി കുറ്റവിമുക്തനായി. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരായ ലൈംഗികാരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്‌ കോടതി വിധിച്ചു.

പി ശശി തന്നെ ബലാത്സംഗം ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്‌തിട്ടില്ലെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌്‌ കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത്‌. ഹോസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ശശിയെ കേസില്‍ കുറ്റവിമുക്തനാക്കി വിധി പ്രസ്‌താവിച്ചിരിക്കുന്നത്‌.

ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്‌. െ്രെകം എഡിറ്റര്‍ ടിപി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ വിധിയില്‍ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പരാതി അടിസ്ഥാനരഹിതമാണെന്ന്‌ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ടിഎന്‍ സജീവ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക