Image

ത്രിപുരയിലെ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടുവിരല്‍

ജയ്പിള്ള Published on 03 March, 2018
ത്രിപുരയിലെ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടുവിരല്‍
കമ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗ ശത്രുക്കളും, രാഷ്ട്രീയ ശത്രുക്കളും ആണ് ഉള്ളത്? അവര്‍ ഒക്കെ ആരാണ് ,..ഒന്ന് മുതലാളിയും, മറ്റുള്ളത് കോണ്‍ഗ്രസ്സും, ബിജെപിയും. അവരെ ഏതു വിധേനയും, തച്ചിട്ടോ, കൊന്നിട്ടോ സോഷ്യലിസ്റ്റ് രാജ്യം നടപ്പില്‍ വരുത്താന്‍ ഉള്ള തീവ്ര ശ്രമത്തിലാണ്. സോവിയറ്റ് യൂണിയന്‍ എന്നത് കാണണം എങ്കില്‍  പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചിതലരിച്ച ഭൂപടത്തില്‍ നോക്കണം.

വര്‍ഗ്ഗ ശത്രു, രാഷ്ട്രീയ ശത്രുക്കള്‍ എന്ന് പറയുന്നത് കമ്യൂണിസ്റ്റ് കാരെ പോലെ തന്നെ ഇരുകാലികള്‍ ആയ പാവം മനുഷ്യര്‍ ആണ് കേട്ടോ..അല്ലാതെ അന്യഗ്രഹ ജീവികള്‍ ഒന്നും അല്ല. ഒരേ വര്‍ഗ്ഗത്തില്‍ പെട്ട സഹജീവികളെ തല്ലിയും കൊന്നും,, മനുഷ്യജീവന്‍ എടുത്തും ,എന്ത് സോഷ്യലിസം ആണ് നടപ്പാക്കുന്നത്? ആശയങ്ങളെ ആശയത്തെ കൊണ്ട് നേരിടാത്ത,അപരിഷ്‌കൃത കാട്ടാള നിയമത്തില്‍ ഇവര്‍ ആരെയാണ് സംരക്ഷിക്കാന്‍ പോകുന്നത്? ഈ രാഷ്ട്രീയത്തെ എങ്ങിനെ മനുഷ്യത്വപരമായ കാണുവാനും വിശ്വസിക്കുവാനും കഴിയും? ഇത്രയേറെ വിദ്യാഭ്യാസം ഉണ്ടെന്നു കൊട്ടി ഘോഷിക്കുന്ന മലയാളികള്‍ക്ക് ,ഈ കൊല്ലും,കൊലയും ഒന്നും കൊണ്ട് ഇവരുടെ അധികാരകൊതി പൂണ്ട കാട്ടാളത്തം മനസ്സിലാകുന്നില്ലേ?

സ്വന്തം മക്കളെ സാധാരണക്കാര്‍ ആയി വളര്‍ത്താന്‍ കഴിയാത്ത ഈ നേതാക്കള്‍ ആണോ ഇനി കേരളത്തിലെ ജനങ്ങളെ പാലും തേനും ഒഴുക്കി സംരക്ഷിക്കാന്‍ പോകുന്നത്? കുറെ നാള്‍ മാറി മാറി ഭരിച്ചിട്ടും ജനം മനസ്സിലാക്കുന്നില്ല എങ്കില്‍ താവളയ്ക്കു തുല്യമേ ജീവിതം എന്ന് സ്വയം തിരിച്ചറിയുക.

മുഖ്യമന്ത്രി എന്ന് പറയുന്ന നേതാവിന് ഒരു സന്തോഷം ഉള്ള ചിരി എങ്കിലും ഉണ്ടോ മുഖത്ത്? ദാ ..എ സി കാറും,വീടും,ആപ്പീസും ഉപേക്ഷിച്ചു ആദ്യമായി അട്ടപ്പാടിയില്‍ പാവപ്പെട്ടവനെ കാണാന്‍ പോയപ്പോഴേ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി.. തൊഴിലാളി നേതാവാണ്.അട്ടപ്പാടിക്ക് വിമാനം കിട്ടിയില്ലേ..പാവം.
'സ്വന്തം ഗണത്തില്‍  പെട്ട മനുഷ്യരെ എന്തിന്റെ പേരില്‍ ആയാലും തല്ലിയും,അപകീര്‍ത്തിപ്പെടുത്തിയും,കൊന്നും എന്ത് സോഷ്യലിസം നടപ്പിലാക്കും എന്ന് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല .ആദ്യം മനുഷ്യത്വം മനസ്സില്‍ ഉണ്ടാകണം എന്നിട്ടാകട്ടെ നാട് നന്നാക്കാന്‍'

ഇന്ന് കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള മണ്ഡപങ്ങളും,ഹായ് പ്രൊഫൈല്‍ പാര്‍ട്ടി ആപ്പീസുകളും റഷ്യയിലെ പിതാക്കന്മാരുടെ സ്മാരകങ്ങള്‍ക്കുണ്ടായ അവസ്ഥയിലേയ്ക്ക് കൊണ്ട് ചെന്ന് എത്തിക്കുന്ന അവസ്ഥയിലേയ്ക്ക് ആര്‍ഭാടങ്ങളിലും ,സമ്പാദ്യങ്ങളിലും ആര്‍ത്തി മൂത്ത  സാധാരണക്കാരന്റെ നേതാക്കള്‍ തന്നെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.

ബംഗാളും അതിനുശേഷം തൃപുര ഭരിച്ച മാണിക്ക് (മാണിക്യരാജാവ്)  നടത്തിയ അഴിമതികള്‍ പലതും ഇന്ന് കേരളം ഘടകത്തിലെ പല നേതാക്കളും ആവര്‍ത്തിക്കുന്നു.തൃപുരയില്‍ കാല്‍ നൂറ്റാണ്ടു ഭരിച്ച കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുണ്ടായ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടു വിരല്‍ മാത്രമാണ്.ഇനി പാര്‍ട്ടിയുടെ ഏതെല്ലാം ഘടകങ്ങള്‍ കൂടി കേരളത്തിലെ ന്യൂനപക്ഷ,സാമുദായിക,ചെറു രാഷ്ട്രീയ കൂട്ട് കെട്ടുകള്‍ ഉണ്ടാക്കിയാലും അത് നിങ്ങള്‍ ഉച്ചത്തില്‍  വിളിച്ചു പറയുന്ന മറ്റു വര്‍ഗ്ഗീയ പാര്‍ട്ടികള്‍ നടത്തുന്ന കൂട്ട് കെട്ടുകളിലും തരാം താണ പണി മാത്രമായിരിയ്ക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക്,ഇനി ഇലയും,ഏണിയും ,തോണിയും, സൈക്കിളും,കാറും,ആനയും ത്രാസും,പേനയും,മഷിക്കുപ്പിയും  ഒക്കെ അരിവാളില്‍ തൂക്കാന്‍ ഉള്ള ഏക അവസരം ആണ് കൈവന്നിരിക്കുന്നത്.അധികാരത്തിനു വേണ്ടി വേണമെങ്കില്‍ ഇടതു കൈപ്പത്തിയോ,വലതു കൈപ്പത്തിയോ വെട്ടി എടുത്തു കൂടെ ചേര്‍ക്കാം.കാരണം കൂടുതല്‍ ആള്‍ബലം ചാവിനു ആളെ കൂട്ടും.

അവസാനം വരെ പൊരുതണം നാം. കേരളം നമ്മുടെ അവസാന രാഷ്ട്രീയകളം  ആണ് എന്നും,കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രത്തിന്റെ ചൂട്ടുപിടുത്തക്കാര്‍ ആണ്  കമ്യൂണിസ്‌റ് പാര്‍ട്ടികള്‍ എന്ന്  ഇനി  എങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

ത്രിപുരയിലെ കമ്യൂണിസ്‌ററ് പാര്‍ട്ടിയുടെ പതനം കേരളത്തിലേയ്ക്കുള്ള ചൂണ്ടുവിരല്‍
Join WhatsApp News
anti-BJP 2018-03-03 12:23:13
കേരളത്തിലെ ബി.ജെ.പിക്കാരുടെ സ്വാര്‍ഥ നിലപാട് കൊണ്ടാണു കേരളത്തില്‍ വിജയിക്കാത്തതെന്നു അമിത് ഷാ തന്നെ പരഞ്ഞു. കേരളത്തില്‍ വര്‍ഗീയതയുടെയും അക്രമത്തിന്റെയും പ്രതീകമാണു ബി.ജെ.പിയും ആര്‍.എസ്.എസും. മാര്‍ക്‌സിസ്റ്റ്കാരുടെ അക്രമം ഉള്ളതിനല്‍ ജനം ഇതും സഹിക്കുന്നു എന്നു മാത്രം.
അതിനു പുറമെ കേരലഠിലെ താന ജാതിക്കാര്‍ ബി.ജെ.പിയുടെ സവര്‍ണ മേധാവിത്വം അംഗീകരിക്കില്ല. ബി.ജെ.പി ജയിച്ചാല്‍ നായരും നമ്പുതിരിയും മുഖ്യമന്ത്രിയകും. മാര്‍ക്‌സിസ്റ്റ് ജയിച്ചാല്‍ എന്നും ഈഴവനും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക