Image

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പിയ്‌ക്കു പൊലീസിന്റെ ക്ലീന്‍ചിറ്റ്‌

Published on 07 March, 2018
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പിയ്‌ക്കു പൊലീസിന്റെ ക്ലീന്‍ചിറ്റ്‌



തൊടുപുഴ: കൊട്ടക്കമ്പൂരിലെ ഭൂമി വിവാദത്തില്‍ ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പിയ്‌ക്കു പൊലീസിന്റെ ക്ലീന്‍ചിറ്റ്‌. എം.പിയ്‌ക്ക്‌ ഭൂമി ലഭിച്ചത്‌ നിയമപരമായാണെന്ന്‌ മൂന്നാര്‍ ഡി.വൈ.എസ്‌.പിയാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. തൊടുപുഴ സെഷന്‍സ്‌ കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 11-നാണ്‌ ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പിയുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കിയത്‌. ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജിലെ 28 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ്‌ അന്ന്‌ റദ്ദാക്കിയത്‌.

വ്യാജപട്ടയം ഉപയോഗിച്ച്‌ എം.പി കയ്യേറിയത്‌ സര്‍ക്കാറിന്റെ തരിശുഭൂമിയാണെന്നാണ്‌ ദേവികുളം സബ്‌കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. തുടര്‍ന്നാണ്‌ പട്ടയം റദ്ദാക്കിയത്‌. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക്‌ നമ്പര്‍ 58-ല്‍ 32 ഏക്കര്‍ സ്ഥലമാണു ജോയ്‌സ്‌ ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമുള്ളത്‌. ഇതില്‍ ഉള്‍പ്പെട്ട 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക