Image

സുപ്രീം കോടതിയില്‍ അര്‍ഹനായ ജഡ്‌ജിയെ' നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ തടയുന്നു: മുന്‍ ചീഫ്‌ ജസ്റ്റിസ്‌

Published on 10 March, 2018
സുപ്രീം കോടതിയില്‍  അര്‍ഹനായ ജഡ്‌ജിയെ' നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ തടയുന്നു: മുന്‍ ചീഫ്‌ ജസ്റ്റിസ്‌

ന്യൂദല്‍ഹി: കോളീജിയത്തിന്റെ ശുപാര്‍ശ പ്രകാരം സുപ്രീം കോടതിയില്‍ 'ഏറ്റവും അര്‍ഹനായ ജഡ്‌ജി' കെ.എം ജോസഫിനെ നിയമിക്കുന്നത്‌ കേന്ദ്രസര്‍ക്കാര്‍ തടയുകയാണെന്ന്‌ മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ എ.പി ഷാ.

സുപ്രീം കോടതിയിലേക്ക്‌ ജഡ്‌ജിമാരെ നിയമിക്കാനുള്ള മെമ്മാറാണ്ടം ഓഫ്‌ പ്രൊസീച്യര്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്ക്‌ 'നിര്‍ണായക പരീക്ഷണമാവുമെന്നും' അദ്ദേഹം പറഞ്ഞു. ബി.ജി വര്‍ഗീസ്‌ മെമ്മോറിയല്‍ ലക്‌ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജഡ്‌ജിമാര്‍ അവര്‍ക്കുവേണ്ടി തന്നെയുണ്ടാക്കിയ സുതാര്യമല്ലാത്ത നിയമനരീതിയും കൊളീജിയം സമ്പ്രദായവും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേസുകള്‍ അനുവദിക്കുന്നതില്‍ പരിഷ്‌കാരം കൊണ്ടുവരാനുള്ള ഏറ്റവും പറ്റിയ അവസരമാണിത്‌.' ജുഡീഷ്യറിയിലെ എത്രയും പെട്ടെന്ന്‌ പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

'ഇപ്പോഴത്തെ ചീഫ്‌ ജസ്റ്റിസ്‌ ഈ വിഷയങ്ങള്‍ ഏറ്റെടുത്തിരുന്നെങ്കില്‍ അത്‌ നന്നായേനെ. ഈ വിഷയങ്ങളില്‍ ചിലത്‌ ഉന്നയിച്ച ജസ്റ്റിസ്‌ രജന്‍ ഗോഗോയ്‌ ആണ്‌ അടുത്ത ചീഫ്‌ ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ സാധ്യതയുള്ളത്‌. ഈ നടപടിക്രമങ്ങള്‍ മാറ്റാന്‍ അദ്ദേഹം ശ്രമിക്കും.' അദ്ദേഹം പറഞ്ഞു.

ചീഫ്‌ ജസ്റ്റിസ്‌ ഡ്യൂട്ടി ലിസ്റ്റ്‌ പരസ്യമാക്കിയതിലും ആശങ്കയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക