Image

തെരുവിന് മോദിയുടെ പേര് നല്‍കി; വൃദ്ധനെ ജനക്കൂട്ടം കഴുത്തറുത്ത് കൊന്നുവെന്ന് പരാതി

Published on 16 March, 2018
തെരുവിന് മോദിയുടെ പേര് നല്‍കി; വൃദ്ധനെ ജനക്കൂട്ടം കഴുത്തറുത്ത് കൊന്നുവെന്ന് പരാതി

പട്‌ന: ബിഹാറിലെ ദര്‍ഭംഗ ജില്ലയില്‍ 70 കാരനെ 50 ഓളം പേര്‍ ഉള്‍പ്പെട്ട സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രദേശത്തെ തെരുവിന് നരേന്ദ്രമോദി ചൗക് എന്ന് പേരിട്ടതിനാണ് ജനക്കൂട്ടം കൊലപാതകം നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്


ബൈക്കിലെത്തിയ അക്രമികള്‍ വാളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് രാമചന്ദ്ര യാദവിനെ അക്രമിച്ച് കൊലപ്പെടുത്തി. അക്രമി സംഘത്തോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ യാദവ് ശ്രമിച്ചുവെങ്കിലും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

കൊല്ലപ്പെട്ട രാമചന്ദ്ര യാദവിന്റെ സഹോദരന്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിനും ക്രൂര മര്‍ദ്ദനമേറ്റു. ആര്‍.ജെ.ഡിയുടെ പിന്തുണയുള്ളവരാണ് അക്രമം നടത്തിയതെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. ആര്‍.ജെ.ഡിയുടെ ശക്തികേന്ദ്രമായ പ്രദേശത്ത് തെരുവിന് മോദിയുടെ പേരിട്ടതാണ് പ്രകോപനമെന്നും അവര്‍ പറയുന്നു. ഇവരുടെ കുടുംബത്തിലെ മറ്റൊരാളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തെരുവില്‍ സ്ഥാപിച്ചതിന്റെ പേരില്‍ അക്രമികള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക