ന്യൂഡല്‍ഹി: വിരമിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടെന്ന് പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. കയ്യില്‍ ബീര്‍ഗ്ലാസ്സുമായി ഇരിക്കുന്ന ബെനഡിക്ട് പതിനാറാമന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്
'വത്തിക്കാനില്‍ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരില്‍ പാവം പത്രോസിന് മേലാ'എന്നായിരുന്നു ട്വീറ്റ്.
അടച്ച ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ചെങ്ങന്നൂരില്‍ കെസിബിസിയുടെ (കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ പോകുന്ന പശ്ചാത്തലത്തിലാണ് മാധവന്റെ ട്വീറ്റ്. ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്ന് കെസിബിസി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2017 ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയിലാണ് അദ്ദേഹം ബീര്‍ കഴിക്കുന്ന ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അച്ചടിച്ചു വന്നത്.
കത്താവ് വെള്ളം വീഞ്ഞാക്കി എന്നും പറഞ്ഞാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും കള്ളടിക്കുന്നത്. എന്നാൽ നസ്രായനായ യേശു വീഞ്ഞ് വാറ്റാനും കഴിക്കാനും സാധ്യത കുറവാണ്. വീഞ്ഞ് കുടിയന്മാരായ റോമാക്കാർ ക്രിസ്ത്യതീയ സഭയെ അവരുടെ അധീനതയിൽ കൊണ്ടുവന്നപ്പോൾ കൂട്ടി ചേർത്തതാകാം വീഞ്ഞ് ഉണ്ടാക്കിയ കഥ. അതുകൊണ്ടാണ് ആദ്യത്തെ മൂന്നു സുവിശേഷത്തിലും വെള്ളം വീഞ്ഞാക്കിയ അത്ഭുതം ഇല്ലാതെ പോയത്.