Image

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചു

പി. പി. ചെറിയാന്‍ Published on 27 March, 2018
മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചു
സാന്‍അന്റോണിയൊ: മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച മകളുടെ ദേഹത്തു തിളച്ച കരിഓയില്‍  ഒഴിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍.മാതാപിതാക്കളായ അബ്ദുള്ള ഫഹ്മി അല്‍ ഹിഷ്മാവി (34) ഹംദിയ സഹ (33) എന്നിവരാണ് അറസ്റ്റിലായത്

സംഭവത്തെ കുറിച്ച് ബെക്‌സാര്‍ കൗണ്ടി  ഷെറിഫ് ജാവിര്‍ സലസര്‍ പറയുന്നത്.-

മാറിബിന് (16) ബെക്‌സര്‍ കൗണ്ടി ടഫ്റ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കള്‍ മാറിബിന് വിവാഹം നിശ്ചയിച്ചത് പ്രായം കൂടിയ വ്യക്തിയെയാണ്. മാത്രമല്ല ഇയാളില്‍ നിന്നും 20,000 ഡോളര്‍ മാതാപിതാക്കള്‍ക്ക് ലഭിക്കുകയും ചെയ്തു. ആദ്യം വിവാഹത്തിനു വിസമ്മതിച്ച മാറിബ് മാതാപിതാക്കളുടെ പീഡനം ഭയന്നു വിവാഹത്തിനു സമ്മതിച്ചു. വിവാഹത്തിനു ദിവസങ്ങള്‍ക്കു മുന്‍പു ജനുവരി 30നു മാറിബിനെ കാണാതായി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും മിഡില്‍ ഈസ്റ്റിലേക്കു രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നു കരുതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. മാര്‍ച്ച് മധ്യത്തോടെ പെണ്‍കുട്ടി വീണ്ടും വന്നതോടെയാണു വിവരങ്ങള്‍ പുറത്തായത്.

ഈ മാതാപിതാക്കള്‍ക്ക് ഇവരെ കൂടാതെ 2 മുതല്‍ 15 വരെ പ്രായമുള്ള അഞ്ചു കുട്ടികള്‍ കൂടെയുണ്ട്. ഇവരെ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വിവാഹം നിശ്ചയിച്ച പ്രായം കൂടിയ വ്യക്തിക്കെതിരായും കേസെടുത്തിട്ടുണ്ട്. ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചുമാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചുമാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചുമാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക