ഹ്യൂസ്റ്റന്‍:വേറിട്ട വായനാ
സംസ്കാരംഊട്ടിയുറപ്പിച്ച് അമ്പാടി മാസിക നല്‍കിവരുന്ന സാഹിത്യ
പുരസ്കാരത്തിന് ഇക്കുറി അമേരിക്കന്‍
മലയാളികള്‍ക്ക് സുപരിചിതനായഎഴുത്തുകാരന് മാത്യു നെല്ലിക്കുന്ന്അര്ഹനായി.
കൊല്ലംറെഡ്ഡ്യാര്ഹാളില് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗവും
പ്രസിദ്ധ ആംഗലേയ സാഹിത്യകാരിയുമായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി
തമ്പുരാട്ടി മാത്യു നെല്ലിക്കുന്നിന് അവാര്‍ഡ് സമ്മാനിച്ചു.
നാല് പതിറ്റാണ്ടിലേറെയായിഹ്യൂസ്റ്റനില്താമസിക്കുന്ന മാത്യു
നെല്ലിക്കുന്നിന്റെസാഹിത്യ പ്രവര്‍ത്തനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തിന് ഈ
പുരസ്കാരം നല്കുന്നതെന്ന്ജഡ്ജിംഗ് കമ്മറ്റി അറിയിച്ചു. യോഗത്തില്‍
കൊല്ലംഎം.പി. എന്‍.കെ. പ്രേമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. അമ്പാടി
സാഹിത്യമാസികയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്കാരദാന
ചടങ്ങ്. മാസികയുടെഏഴാംവാര്ഷിക പതിപ്പ് എന്‍.കെ. പ്രേമചന്ദ്രന് എം.പി.
മാത്യു നെല്ലിക്കുന്നിന് നല്കി. വായന വഴിമുട്ടി നില്ക്കുമ്പോള്
പ്രകാശിക്കുന്ന വിളക്കാണ് അമ്പാടി സാഹിത്യമാസികയെന്ന് എന്‍.കെ.
പ്രേമചന്ദ്രന് അഭിപ്രായപ്പെട്ടു.
ഹ്യൂസ്റ്റനിലെറൈറ്റേഴ്സ്ഫോറംതുടങ്ങിയവിദ്വല്സദസ്സുകളില്മാത്യു
നെല്ലിക്കുന്നിന്റെ പുസ്തകങ്ങള്‍ പലപ്പോഴും സജീവ ചര്‍ച്ചക്ക്
എടുക്കാറുണ്ട്. മാത്യു നെല്ലിക്കുന്നിന്റെ ‘ാര്യ ഗ്രേസി,മക്കള്‍ നാദിയ,
ജോര്‍ജ് എന്നിവരാണ്. നാട്ടില്മൂവാറ്റുപുഴ അടുത്ത് വാഴക്കുളം
സ്വദേശിയാണ്മാത്യു നെല്ലിക്കുന്ന്.
അമ്പാടി തന്നിൽ ഒരുണ്ണിയുണ്ടെന്ന് കേട്ടിട്ടുണ്ട് പുരസ്കാരത്തെക്കുറിച്ച് കേട്ടിട്ടില്ല
അമ്പാടിതന്നിലൊരവാർഡുണ്ടായെന്നങ്ങനെ
അവാർഡാരാരാണോ ഉണ്ടാക്കിയതങ്ങനെ
അമേരിക്കകാരാരാണ്ടാരാണെന്നുമങ്ങനെ
അവർക്കതുകൊടുത്തതുമാണന്നുമങ്ങനെ