Image

കോള്‍സെന്റര്‍ ജീവനക്കാരിയുടെ കൊലപാതകം: രണ്ടുപേര്‍ക്ക്‌ വധശിക്ഷ

Published on 20 March, 2012
കോള്‍സെന്റര്‍ ജീവനക്കാരിയുടെ കൊലപാതകം: രണ്ടുപേര്‍ക്ക്‌ വധശിക്ഷ
ന്യൂഡല്‍ഹി: കോള്‍സെന്റര്‍ ജീവനക്കാരിയെ പീഢിപ്പിച്ചശേഷം കൊലപ്പെടുത്തിയ രണ്ടുപേര്‍ക്ക്‌ കോടതി വധശിക്ഷ വിധിച്ചു. കേസില്‍ പ്രതികളായ പുരുഷോത്തമന്‍ ബോറത്ത്‌, അയാളുടെ സുഹൃത്ത്‌ പ്രദീപ്‌ കൊകാത്തെ എന്നിവര്‍ക്കാണ്‌ പൂനെ കോടതി തൂക്കുമരം വിധിച്ചത്‌.

പൂനെയിലെ കാള്‍ സെന്‍ററില്‍ ജോലി ചെയ്യുകയായിരുന്നു ജ്യോതി ചൗധരിയെന്ന 22 കാരിയെ കമ്പനി വാഹനത്തിലെ െ്രെഡവറായിരുന്ന പുരുഷോത്തമന്‍ ബോറത്തും അയാളുടെ സുഹൃത്ത്‌ പ്രദീപ്‌ കൊകാത്തെയും ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ കേസ്‌. 2007 നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക