Image

ആലഞ്ചേരിക്കു തിരിച്ചടി, സുപ്രീം കോടതിയും എതിര്, കാര്യങ്ങള്‍ ഹൈക്കോടതിക്കു തീരുമാനിക്കാമെന്നും മുതിര്‍ന്ന കോടതി

Published on 28 March, 2018
ആലഞ്ചേരിക്കു തിരിച്ചടി, സുപ്രീം കോടതിയും എതിര്, കാര്യങ്ങള്‍ ഹൈക്കോടതിക്കു തീരുമാനിക്കാമെന്നും മുതിര്‍ന്ന കോടതി
ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിനുള്ള സ്‌റ്റേ സുപ്രീം കോടതി നിലനിര്‍ത്തി. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സ്റ്റേ നീക്കണമെന്നും ആവശ്യപ്പെട്ടു കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, അന്വേഷണകാര്യത്തില്‍ ഹൈക്കോടതി തന്നെ തീരുമാനമെടുക്കട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഉത്തരവ് ഹൈക്കോടതിയില്‍ നിന്നും കിട്ടിയിട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമാണു സുപ്രീംകോടതിയെന്നും വ്യക്തമാക്കി. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ ഗുരുതര കുറ്റങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. പോലീസിനും കോടതിക്കും ഒരേദിവസം തന്നെയാണു ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് കേസ് നല്‍കിയതെന്നും ഇതു നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്തെങ്കിലും നടപടികളെടുക്കാന്‍ പൊലീസിനു സമയം ലഭിക്കുന്നതിനു മുന്‍പുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക