ഒരു മദ്ധ്യാഹ്നത്തില്‍ നടന്ന് ക്ഷീണിച്ച് വിയര്‍ത്തു കുളിച്ച് ഞാന്‍ "സമുദ്ര താര" എന്ന വീട്ടിലേക്ക് കയറി ചെന്നു .
കട്ടിലില്‍ കമലാദാസ് ഇരിക്കുകയായിരുന്നു .. ശരിക്കും ഒരു രാജ്ഞി.അഗ്‌നിയുടെ
നിറമുള്ളഉത്തരേന്ത്യന്‍ സാരി.അഴിച്ച് വിടര്‍ത്തിയിട്ട മുടി,നെറ്റിയില്‍
വലിയ സിന്ദൂരപ്പൊട്ട്, കഴുത്തിലുംകാതിലും കൈയിലും കാലിലും
വെള്ളിയാഭരണങ്ങള്‍ . രത്‌നങ്ങള്‍ .അരയില്‍ വലിയൊരു താക്കോല്‍ക്കൂട്ടം .വലിയ
ഒരു സ്ത്രീ.മുഖത്ത് രാജകീയമായ കുലീനത.ചിത്തോറിലെ കൊട്ടാരത്തില്‍ അഗ്‌നി
പ്രവേശം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന റാണിപത്മിനിയെ ആണ് ഓര്‍മ്മ
വന്നത്.അവരുടെ
കണ്ണുകളില്‍ ഒരു ഉന്മാദം ഉണ്ടായിരുന്നു. ഏതോഭഗവതി ആവേശിച്ച പോലെ . ഞാന്‍
ഭയത്തോടും ആദരവോടും അവരെ തൊഴുതു.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മനസില്‍
തീക്ഷ്ണമായി തങ്ങി നില്‍ക്കുന്ന ഓര്‍മ്മകളിലൊ ന്നാണിത്. ഇതു പോലെ
മറക്കാനാവാത്ത 39 ഓര്‍മ്മക്കുറിപ്പുകള്‍.ചുള്ളിക്കാടിന്റെ ഓരോവേദനിക്കുന്ന
ഓര്‍മ്മയും വായനക്കാരന്റെഹൃദയത്തെ അതിലും വേദനയോടെ നുറുക്കുന്നു.ജീവിതം ഒരു
മഹാത്ഭുതമാണ്. ഒരിക്കലുംപ്രതീക്ഷിക്കാത്ത പലതും നമുക്കായി ജീവിതംകരുതി
വെക്കുന്നു എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
ചുള്ളിക്കാടിന്റെ കവിതകളുടെ അഗാധതയില്‍ നിഴലിക്കുന്ന വേദനകളും
സൗന്ദര്യവുംനമുക്കറിയാവുന്നതാണ് .അതുപോലെ തീക്ഷ്ണമാ ണ് ആ മാന്ത്രിക
വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന ഗദ്യവും .. ഈ ക്ലാസിക് പുസ്തകം
മിക്കവരും വായിച്ചതാവും.വായിക്കാത്തന്റെ കൂട്ടുകാരുടെ ശ്രദ്ധയ്ക്കായി
ഞാനിതിവിടെ കുറിക്കുന്നു .. ഒരിക്കലും ഈ പുസ്തകം വായിക്കാനുള്ള അവസരം
നഷ്ടപ്പെടുത്തരുത്.
തെറ്റ് ചൂണ്ടികാണിച്ചതിന് വളരെ നന്ദി.
(ഡോ.ശശിധരൻ)