Image

വിന്നി മണ്ടേല - ദി മദര്‍ കറേജ്! (ജെ. എസ് അടൂര്‍)

Published on 03 April, 2018
വിന്നി മണ്ടേല - ദി മദര്‍ കറേജ്! (ജെ. എസ് അടൂര്‍)
വിന്നി മണ്ടേലയുടെ അന്ത്യയാത്രയോടെ ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്‍റെ ഒരു യുഗം അവസാനിക്കുകയാണ് . അവരുടെ ജീവിതം പല രീതിയിലും അസാധാരണമായിരുന്നു . വിന്നി മണ്ടേലയുടെ ആദ്യ പേര് നോംസമോ ( Nomzamo) അവരുടെ ക്സോസ ( Xhosa) ഭാഷയില്‍ ആ പേരിന്‍റെ അര്‍ത്ഥം " പരിശ്രമിക്കുന്നവള്‍" എന്നാണ്. ഒരു അര്‍ത്ഥത്തില്‍ അവരുടെ ജീവിതം സമരത്തിന്‍റെ അതി ജീവനത്തിന്‍റെയും കഥയാണ് . 1957 ല്‍ അവര്‍ നെല്‍സന്‍ മണ്ടേലയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 22 വയസ്സ് . മണ്ടേലെക്ക് 38. അത് മണ്ടേലയുടെ രണ്ടാം വിവാഹമായിരുന്നു . മണ്ടേലയുടെ ആദ്യഭാര്യ എവലിന്‍ മേസ് എന്ന നെഴ്സുമായ് പതിനാലു കൊല്ലത്തെ ജീവിതത്തിനു ശേഷമാണ് മണ്ടേല വിന്നിയെ വിവിഹം ചെയ്തത് . മുന്‍ വിവ്ഹത്തില്‍ മണ്ടേലക്ക് നാലു മക്കള്‍ ഉണ്ട് . അദ്ദേഹത്തിന്‍റെ ' A long walk to Freedom' എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനവും ഏവിലിന്‍റെ കാഴ്ച്ചപ്പാടും ഒത്തു പോയില്ല എന്നാണ് . എന്തായാലും എവിലിന്‍ പിന്നീട് " യഹോവ സാക്ഷി' സഭയുടെ മിഷനറി ആകുകയും മണ്ടേലയുമായി പിന്നീട് ഒരിക്കലും ബന്ധപെട്ടിട്ടില്ല . അവര്‍ 2004 ലാണ്‌ മരിച്ചത് .

വിന്നി കാണുന്ന സമയത്ത് മണ്ടേല ഒരു സമരനായകനും സെലിബ്രിറ്റിയുമായിരുന്നു . അദ്ദേഹത്തെ . അവരുടെ വിവാഹം 38 കൊല്ലം നീണ്ടതായിരുന്നു എങ്കിലും അവര്‍ ഒരുമിച്ചു ജീവിച്ചത് 5 കൊല്ലത്തില്‍ താഴെയാണ് . 1963 ല്‍അറസ്റ്റിലായ മണ്ടേല പിന്നീടു പുറത്തു വരുന്നത് 1990 ലാണ്‌ . അവര്‍ പിന്നീടു പറഞ്ഞിട്ടുണ്ട് അവര്‍ വിവാഹ ശേഷം പോലും ഒരു സാധാരണ കുടുബ ജീവിതം നയിചിട്ടില്ലെന്നു ആണ് . ആ കാലത്ത് മണ്ടേല വളരെ തിരക്കിലായിരുന്നു . അവരുടെ രണ്ടു പെണ്മക്കളുടെ ജനന സമയത്ത് പോലും മണ്ടേല തിരക്കിലായിരുന്നു എന്ന് അവര്‍ പറഞ്ഞിട്ടുണ്ട് .

മണ്ടേല അറസ്റ്റില്‍ ആയതിനു ശേഷം അവര്‍ നേരിട്ട വെല്ലുവിളികള്‍ വലുതായിരുന്നു. രണ്ടു കൊച്ചു കുട്ടികളുമായി സാമ്പത്തിക സഹായമൊന്നുമില്ലാതെ അവര്‍ ഒറ്റയ്ക്ക് പൊരുതി നിന്ന് . അറുപതു കളിലെ അവരുടെ കഥ ഒരു മദര്‍ കറേജിന്‍റെ അതിജീവനത്തിന്‍റെതാണ് . കാരണം അന്നത്തെ അപ്പാത്തൈഡ് ഭരണകൂടം അവരെ അത്രമാത്രം പീഡിപ്പിച്ചു . 1969 ല്‍ ഏകാന്ത ജയില്‍ വാസത്തിനു വിധിച്ചതോട് കൂടിയാണ് അവരെ ലോകം അറിഞ്ഞതു . അപ്പോഴും ചെറിയ കുട്ടികള്‍ ആയിരുന്ന അവരുടെ മക്കളെ നോക്കിയത് അവരുടെ കൂട്ട്കരായിരുന്നു.

1970 കളില്‍ അവര്‍ വര്‍ണ്ണ വിവേചന സമരത്തിന്‌ എതിരെ ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്‍റെ മുന്നണി പോരാളിയും ലോകമറിയുന്ന നേതാവ്മായി അന്നാണ് അവരെ രാഷ്ട്ര മാതാവ്‌ എന്ന് ജനം വിളിച്ചു അവര്‍ അതികയികയായ നേതാവ് ആയതു .

1980 കളില്‍ വിന്നി മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രെസ്സിലെ തന്നെ കൂടുതല്‍ അക്രമോല്സുകമായ ഒരു വിഭാഗത്തിന്‍റെ നേതാവായി. 1985 ഓടെ അവര്‍ വലിയ അധികാര വൃന്ദങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ഉള്ള നേതാവായി .1984 റോബര്‍ട്ട്‌ കെന്നഡി അവാര്‍ഡ് ലഭിച്ചതോടെ അവര്‍ക്ക് വിദേശ സാമ്പത്തിക സഹായവും ലഭിച്ചു തുടങ്ങി . അതോടെ എ എന്‍ സി യിലെ ഒരു വലിയ അധികാര കേന്ദ്രമായി വിന്നിയും സംഘവും മാറി.

അന്ന് സര്‍ക്കാരിന് വിവരം ചോര്‍ത്തികൊടുക്ക്കുന്ന ആളുകളെ ഒരു പല രീതിയില്‍ വക വരുത്തുന്ന എ എന്‍ സി സംഘങ്ങള്‍ ഉണ്ടായിരുന്നു . അതില്‍ ഏറ്റവും ക്രുരമായത് അങ്ങനെയുള്ള ചാരന്‍മാരുടെ കഴുത്തില്‍ മണ്ണെണ്ണ ഒഴിച്ച ടയര്‍ ചാര്‍ത്തി തീവച്ച് കൊല്ലുക എന്ന ക്രൂരതയായിരുന്നു . ഇതിനു 'നെക്കെലെസ് ' എന്നാണു പറഞ്ഞിരുന്നത് ആഫ്രിക്കന്‍ നാഷണല്‍ കൊന്ഗ്രെസ്സില്‍ തന്നെ ഇതിനേതിരായിരുന്നു പ്രധാന നേതാക്കളില്‍ പലരും . പക്ഷെ വിന്നി മണ്ടേല ഇങ്ങനെയുള്ള ആക്രമണങ്ങളെ ന്യീയീകരിക്കുക മാത്രമല്ല അതിനു പല തരത്തിലും നേത്രുത്തം നല്‍കി . സ്വെട്ടയിലളെ മണ്ടേല യുനൈറ്റെഡ് ഫുട്ബോള്‍ ക്ലബ് (MUFC) ഒരു പക്ഷെ വിന്നിയുടെ പേരിനും പ്രശസ്തിക്കും കളങ്കമേല്പ്പിച്ചു . കാരണം ഈ ക്ലബ്ബിലെ ആള്‍ക്കുട്ടവും അവിടുത്തെ പ്രധാനികളും വിന്നിയുടെ ഒരു കയ്യൂക്കും ഭയവും സൃഷ്ട്ടിക്കുന്ന ഒരു സംഘമായി മാറി . അങ്ങനെയാണ് സ്റ്റോമ്പി എന്ന പതിനാലുകാരനെ ചാരനാണ് എന്ന് സംശയിച്ചു തട്ടി കൊണ്ട് പോയി അവരുടെ ആളുകള്‍ 1988 ഡിസംബറില്‍ കൊലചെയ്യപ്പെട്ടത് . അതോടു കൂടി വിന്നിയുടെ പേരിനു കളങ്കം വരുകയും. പിന്നീട് തട്ടി കൊണ്ട് പോകലിനെ അവര്‍ക്കെതിരെ കോടതി വിധി വരുകയും ചെയ്തു. അങ്ങനെ 1990 ല്‍മണ്ടേല ജയില്‍ മോചിതനായപ്പോസ്ഴേക്കും അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ വിവാദ നായികയായി മാറിയിരുന്നു. പക്ഷെ അന്നും ഒരുപാട് പേര് അവരുടെ കൂടെയുണ്ടായിരുന്നു . എ എന്‍സി യുടെ ഒരു വിഭാഗത്തില്‍ അവര്‍ അന്നും ശക്തയായിരുന്നു.

1990 ല്‍ മണ്ടേല പുറത്തു വന്നതോടെ കാര്യങ്ങള്‍ അവരുടെ കൈയ്യില്‍ നിന്നും പിടി വിട്ട് പോകാന്‍ തുടങ്ങിയിരുന്നു .അവരുടെ പല അഫയര്കളുടെയും കഥ പത്രങ്ങളില്‍ വരുവാന്‍ തുടങ്ങി .അതില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരിച്ചത് അവരേക്കാട്ടില്‍ 30 വയസ്സ് താഴെയുള്ള ഒരു ലോയറുമായുള്ള ബന്ധമായിരുന്നു. അതുല്പ്പെടെ പലകാരണങ്ങലള്‍ കൊണ്ടും അവര്‍ രണ്ടു കൊല്ലത്തിനകം 1992 ല്‍ പിരിഞ്ഞു അന്ന് മണ്ടേല നടത്തിയ പ്രസ് മീറ്റ് വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. അവരുടെ വേര്‍പിരിയല്‍ എഴുതി തയാറാക്കിയ ഒരു കുറിപ്പ് വായിച്ചാണ് അദ്ദേഹം അറിയിച്ചത്. അത് അവരോടുള്ള അസാധണ സ്നേഹം പറഞ്ഞുകൊണ്ടുള്ള ഒന്നായിരുന്നു:

" “During the two decades I spent on Robben Island she was an indispensable pillar of support and comfort… My love for her remains undiminished.” There was a general intake of breath. Then he continued: “We have mutually agreed that a separation would be the best for each of us… I part from my wife with no recriminations. I embrace her with all the love and affection I have nursed for her inside and outside prison from the moment I first met her.”

വിന്നിയുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ മൂന്നു ഘട്ടമായി തിരിക്കാം. അതിൽ ഒന്നാമത്തെതിൽ പൊരുതുന്ന ചെറുപ്പക്കാരി സ്ത്രീയും അമ്മയും. വീറും വീര്യവുമുള്ള പോരാളി. രണ്ടാമത്തെ കാലംഘട്ടം എഴുപതുകളിൽ. അവിടെ ആഫ്രിക്കൻ നാഷാണൽ കൊണ്ഗ്രെസ്സ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ച നേതാക്കളിൽ പ്രമുഖ. 1980 കളിൽ എ എൻ സി യിൽ പല വിധ വിഭാഗീയതകൾ അതിൽ ആണ് പോപ്പുലറും അക്രമോല്സുകവും ആയ നെക്ക്ലെസ് വിഭാഗത്തിന്റെ വക്താവ്. 1990 കളിൽ പഴയ വിന്നിയിൽ നിന്നും വളരെയധികം മാറി അധികാരവും, കൈയ്യൂക്കും പണവും വൻ സ്വാധീനം ഉള്ളയാൾ ആയപ്പോൾ 1960 -70 കളിൽ നിന്ന് മാറി ഒരു പവർ സെന്റർ ആയി. അതോടു കൂടി മറ്റുള്ളവർ അവർക്കെതിരെ തിരഞ്ഞു. മണ്ടേല ജയിലിൽ നിന്ന് ഇറങ്ങിയശേഷം അവരുടെ അപ്രമാദിത്യ അധികര നെറ്റ്വർക്കിനെ പിന്താങ്ങുവാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഫലത്തിൽ അദ്ദേഹത്തിന്റെ വിമർശക ആകുകയും 1994 ൽ ഔദ്യോഗികമായി വേർ പിരിയുകയും ആയിരുന്നു.

വിന്നി മണ്ടേലയെ ഞാൻ മൂന്ന് തവണ നേരിൽ കണ്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം സൌത്ത് ആഫ്രിക്കയില്‍ വച്ചും ഒരു തവണ വേള്‍ഡ് സോഷ്യല്‍ ഫോറത്തിലും . ഒരു തവണ സംസാരിച്ചിട്ടുണ്ട്. വളരെ ഗ്രിട്ടും കരിസ്മയും ഉള്ള നേതാവ്. അവര്‍ അസാധാരണ വ്യ്ക്തിത്തവും തന്‍റെടവും ധൈര്യവുമുള്ള ഒരു നേതാവു ആയിരുന്നു. അവരുടെ കഴിവിന് അനുസരിച്ചുള്ള പദവികള്‍ സര്‍ക്കാരില്‍ അവര്‍ വഹിച്ചില്ല . രണ്ടു കൊല്ലത്തോളം ഒരു ഡെപ്പ്യൂട്ടി മിനിസ്റ്റരായിരുന്നു . എന്തൊക്കെ വിവാദം ഉണ്ടായെങ്കിലും അവര്‍ അസാമാന്യ ധൈര്യവും കാര്യപ്രാപ്തിയും വര്‍ണ്ണ വിവേചനത്തോടെ വിട്ടു വീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു. ആരുടെ മുന്നിലും തല കുനിക്കാത്ത മദര്‍ കറെജ് ആയിരന്നു മാമ്മ മണ്ടേല !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക