Image

ദൈവത്തെ ക്രൂശിക്കുന്നവര്‍ (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 03 April, 2018
ദൈവത്തെ ക്രൂശിക്കുന്നവര്‍ (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
യേശുക്രിസ്തു ഏറ്റവുമധികം വിമര്‍ശിച്ചത് അന്നത്തെ പുരോഹിത വര്‍ഗ്ഗത്തെയായിരുന്നു. പൗരോഹിത്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ദൈവത്തെ മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരായിരുന്നു അ ന്നത്തെ പുരോഹിത പ്രമാണിമാര്‍. ദൈവകോപവും ദൈവശാപവും എന്ന വാക്കുകളില്‍ കൂടി തങ്ങളുടെ ജനസമൂഹത്തെ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി വേദവാക്യങ്ങളെ വ്യാഖ്യാനിപ്പിച്ചുകൊണ്ട് ഭയപ്പെടുത്തി നയിച്ചവരായിരുന്നു അന്നത്തെ പുരോഹിത വര്‍ക്ഷമേറെയും. ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് യഹോവ തങ്ങളില്‍ കൂടിയാണ് എന്ന് ജനത്തെ വിശ്വസിപ്പിച്ചുകൊണ്ട് വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പൊഴുക്കി ജനമുണ്ടാക്കുന്ന അപ്പം ഭക്ഷിക്കുന്നവരായിരുന്നു അന്ന ത്തെ പുരോഹിത വര്‍ക്ഷ്ം. ദൈവത്തെ മുന്‍നിര്‍ത്തി മനുഷ്യരെ ചൂഷണം ചെയ്യുന്നവരായിരുന്നു പുരോഹിതരില്‍ ഭൂരിഭാഗവുമെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന പരിവേഷവും ദൈവ വേലയെന്ന പുറംചട്ടയുമായി പുരോഗിതവര്‍ക്ഷം അതൊരു തൊഴിലും ജീവിതമാര്‍ക്ഷവുമാക്കിയ പ്പോള്‍ അതിന്റെ മഹത്വം ഇല്ലാതെയായിയെന്നു തന്നെ പറയട്ടെ. ഒരു തൊഴില്‍ എന്നതിനപ്പുറം അത് മഹത്തായ ഒരു പദവിയായിട്ടാണ് എന്നും പൗരോഹിത്യത്തെ ജനം കണ്ടിരുന്നതും ആദരിച്ചിരുന്നതും. സമൂഹത്തിലെ എത്ര ഉന്നതനായ വ്യക്തിയായിരുന്നാലും അയാള്‍ ഒരു പുരോഹിതനെയോ പൂജാരിയെ യോ കണ്ടാല്‍ ആദരവ് പ്രകടിപ്പിക്കും. ക്രൈസ്തവ പുരോഹിതനെ കണ്ടാല്‍ വിശ്വാസികള്‍ ഈശോ മിശിഹായ്ക്ക് സ്തുതി പറയുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു. ഈശോ മിശിഹായുടെ പ്രതിരൂപമാണ് ഒരു വൈദീ കന്‍ എന്നതാണ്. പൗരോഹിത്യത്തിന്റെ മഹത്വമറിഞ്ഞുകൊണ്ട് പുരോഹിതനെ സമൂഹം മാനിച്ചിരുന്നുയെന്നതാണ് സത്യം. പ്ര ത്യേകിച്ച് നമ്മുടെ കേരളത്തില്‍.

എന്നാല്‍ ഇന്ന് സമൂ ഹം ആ മാന്യത ഒരു പുരോഹി തനു നല്‍കുന്നുണ്ടോയെന്ന് സം ശയമാണ്. ആദരവും മാന്യതയും നല്‍കിയ സമൂഹം ഇന്ന് പുരോഹിതനെ കാണുമ്പോള്‍ ആദരവ് അത്രകണ്ട് പ്രകടിപ്പിക്കാറില്ല എന്നുതന്നെ പറയാം. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് കണ്ടിരുന്നു സമൂഹം ഇന്ന് അവരെ കാണുന്നത് ഒരു സാധാരണ ക്കാരായി തന്നെ. അവരും നമ്മ ളെപ്പോലെ തന്നെ നമ്മുടെ പണം കൊണ്ട് അവരും അടിച്ചു പൊളിച്ചു ജീവിക്കുന്നു. ഭക്തിയും മറ്റും വെറും പ്രകടനം മാത്രം എന്ന് ഈ അടുത്ത സമയ ത്ത് ഒരാള്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.

ആ അഭിപ്രായമാണ് ഇന്ന് കേരളത്തിലെ മിക്കവരുടേയും മനസ്സിലുള്ളത്. അതിനു കാരണം പലതാണ്. അതിലൊന്ന് പുരോഹിതരുടെ പ്രവര്‍ത്തി കള്‍ തന്നെ. പണ്ട് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാര്യമായിരുന്നു ഒരു പുരോഹിതന്‍ ഒരു കേസ്സില്‍ ഉള്‍പ്പെടുകയെന്നത്. പ്രത്യേകിച്ച് കൊലപാതകമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസ്സില്‍. 69-ല്‍ ഫാദര്‍ ബനഡിക്ടിന്‌കൊലക്കേസില്‍ ശിക്ഷിച്ചതായിരുന്നു കേരളത്തില്‍ നടന്ന ആദ്യ കേസ് വൈദീകനെതിരെയുള്ളത്. കീഴ്‌ക്കോടതിയുടെ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് വെറുതെ വിടുകയാണുണ്ടായത്. ജനത്തിനും അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിരപരാധിയാണെന്നു തന്നെയാണ് വിശ്വാസം. എന്നാല്‍ സാഹചര്യ തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നുയെന്നതാണ് കീഴ്‌ക്കോടതി അദ്ദേഹത്തെ ശിക്ഷി്ക്കാന്‍ കാരണം. കുംബസാര രഹസ്യത്തിന്റെ പവിത്രത എത്രയധികമാണെന്ന് വെളിവാക്കപ്പെടുക കൂടിയാണ് ആ കേസ് എന്നതാണ് ഒരു പ്രത്യേകത. യഥാര്‍ത്ഥ പ്രതി കൊലപാതകം കഴിഞ്ഞ് അച്ചന്റെ മുന്നിലെത്തി പാപം ഏറ്റു പറഞ്ഞുകൊണ്ട് കുമ്പസാരം നടത്തിയെന്നും കൊലക്കയറിനു മുന്നിലെത്തിയിട്ടു പോലും ആ രഹസ്യം പുറത്തുവിട്ടി ല്ലായെന്നുമായിരുന്നു അതിലെ പ്രത്യേകത.

ഫാദര്‍ ബനഡിക്ടിനുശേഷം കേരളത്തില്‍ ഒരു വൈദീകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത് ജോളി വധക്കേസിലായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദീകനായിരുന്ന രവിയച്ചന്‍ ആയിരു ന്നു അതിലെ പ്രതിസ്ഥാനത്തു വന്നത്. കീഴ്‌ക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിടുകയാണുണ്ടായത്. 88-ല്‍ ഫാദര്‍ ലാസര്‍ ആന്റണി പ്രതിയായ കേ സായിരുന്നു പിന്നീട് വന്നത്. മഴസി വധക്കേസിലായിരുന്നു.

എന്നാല്‍ ഇന്ന് ഒന്നിനു പുറകെ ഒന്നായി കേരളത്തിലെ വൈദീകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫാദര്‍ ബനഡിക്ടിന്റെ കാര്യത്തില്‍ ജനം അമ്പരന്നു പോയി. അന്വേഷണത്തിന്റെ പാളിച്ചയും സാഹചര്യ തെളിവിന്റെ ആശ്വാസവുമായിരുന്നെങ്കില്‍ രണ്ടാമത്തെ സംഭവത്തില്‍ ഭൂരിഭാഗമാളുകളും വിശ്വാസത്തിലെടുത്തില്ല അതിന്റെ അന്വേഷണ രീതിയെയെന്ന് പറയാം. അച്ചന്റെ മുറിയില്‍ കൊല്ല പ്പെട്ട പെണ്‍കുട്ടിയുടെ തലമുടി കിടന്നതിന്റെ വെളിച്ചത്തിലായിരുന്നു അന്വേഷണം പോയതെന്ന് പറയപ്പെട്ടിരുന്നു. തെളിവുകളുടെ ദൗര്‍ബല്യം ആയിരുന്നു ഹൈക്കോടതിയും അദ്ദേഹത്തെ നിരപരാധിയാണെന്ന് വിധി പ്ര ഖ്യാപിക്കാന്‍ കാരണം. അങ്ങനെ അവിശ്വാസവും വിശ്വാസവും കൂട്ടിക്കലര്‍ത്തിയ ഒരു കേസായിരുന്നു അതെന്ന് പറയാം.

ഇന്ന് ഒരു പുരോഹി തന്‍ കൊലപാതകക്കേസില്‍ പെട്ടാല്‍ അതില്‍ ജനത്തിനിന്ന്് അമ്പരപ്പോ അതിശയമോ ഉണ്ടാകാറില്ല. കാരണം ഇന്ന് അനേകം വൈദീകര്‍ കേസുകളില്‍പ്പെടുന്നുണ്ട്. സ്ത്രീപീഡനക്കേസും അഴിമതിക്കേസും തട്ടിപ്പു കേസുകളിലും എന്നുവേണ്ട ഏതൊക്കെ കേസ്സുകളുണ്ടോ അതിലെല്ലാം വൈദീകര്‍ ഉള്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനായ ഫാദര്‍ റോബിന്റേതും വീട്ടമ്മയെ തട്ടികൊണ്ടുപോയ എറണാകുള ത്തെ കത്തോലിക്ക വൈദീകന്റെ ലീലാവിലാസങ്ങളുള്‍പ്പെടെ കേസ്സുകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അതിനു മുന്‍പ്് എത്രയോ കേസ്സുകള്‍ ഉണ്ടായിട്ടുണ്ട്. സിസ്റ്റര്‍ അഭയക്കേസ് ഇന്നും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അങ്ങനെ നിരവധി കേസുകളില്‍ വൈദീകര്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് അതിപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നുയെന്നതാണ് വസ്തുത. ഞെട്ടിവിറച്ച മനസ്സില്‍ നിന്ന് അമ്പരപ്പിലേക്കും അതിനുശേഷം അതിശയത്തിലേക്കും മാറി ഒരു തരം മരവിപ്പിലേക്ക് ജനത്തിന്റെ മനസ്സു മാറിയെങ്കില്‍ ഇന്ന് അത് ഒരു വെറുപ്പിലേക്കും അറപ്പിലേക്കുമായി മാറിയെന്നു തന്നെ പറയാം. ബഹുമാനവും ആദരവും നല്‍കിയിടത്ത് അനാദരവിന്റെയും പുച്ഛത്തിന്റെയും തലത്തിലെത്തിയെന്നതാണ് സത്യം.

ഒരു വൈദീകന്‍ കേസ്സിലുള്‍പ്പെട്ടാല്‍ അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ മൊത്തത്തില്‍ കരിവാരി തേക്കുമെന്നതാണ് സത്യം. പ്ര തിനിധാനം ചെയ്യുന്ന സമൂഹ ത്തിന്റെ പേരിലാണ് ഒരു വൈദീകന്‍ അറിയപ്പെടുന്നതെന്ന താണ് അതിന്റെ കാരണം. അ തുകൊണ്ടു തന്നെ ആ സമൂഹത്തിനു മൊത്തത്തില്‍ അത് അപമാനം വരുത്തി വയ്ക്കുമെന്ന താണ് സത്യം. അതു മാത്രമല്ല കേസ്സിനും മറ്റും ചിലവഴിക്കുന്ന പണവും മറ്റും സമുദായത്തില്‍ നിന്നോ സഭകളില്‍ നിന്നോ ആ ണ്. സഭകളില്‍ പണം ഉണ്ടാകു ന്നത് സഭാംഗങ്ങളായ ജനങ്ങളുടെ വിയര്‍പ്പിന്റെ ഫലമാണ്. ആ പണമാണ് പല വൈദീകരും ജീവിതം ആസ്വദിക്കാന്‍ ഉപയോ ഗിക്കുന്നത്.

ഇങ്ങനെ പറയുമ്പോ ള്‍ എല്ലാ വൈദീകരും അങ്ങ നെയാണെന്നല്ല. അവരുടെ എണ്ണം കൂടി വരുന്നുയെന്നതാണ് യാഥാര്‍ത്ഥ്യം. അത് ഒരു സഭക ളില്‍ മാത്രമല്ല എല്ലാ സഭകളിലു മുണ്ട്. സമുദായത്തിലുമുണ്ട്. സ മൂഹത്തിന്റെ നന്മയ്ക്കായി പ്ര വര്‍ത്തിച്ച ധാരാളം വൈദീക രുണ്ടായ നാടാണ് നമ്മുടെ കേരളം. അവരുടെ സംഭാവനകള്‍ വളരെയേറെയാണ്. അതൊക്കെ മാഞ്ഞുപോകുന്നുണ്ട് ഇതി ല്‍ക്കൂടി.

അങ്ങനെ ദൈവത്തെ ആരാധിക്കുന്ന വൈദീകരുടെ പ്രവര്‍ത്തി സാത്താനു തുല്യമാ കുമ്പോള്‍ ജനം അവരെയും അ വരുടെ ആരാധനയെയും അംഗീ കരിക്കാതെ അകന്നു പോകും. അത് ലോകത്തിന്റെ പല ഭാ ഗത്തുമുള്ള അനുഭവം കാട്ടിത്ത രുന്നു. ജനമില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടി ഇവരൊക്കെ ആരാധന നടത്തും.

യഹൂദ പുരോഹിതന്മാരെ നഖശിഖാന്തം എതിര്‍ക്കുകയും ശക്തമായി വിമര്‍ശിക്കു കയും ചെയ്ത യേശുക്രിസ്തുവിന്റെ പേരിലുള്ള സഭയിലെ പുരോഹിതരാണ് അന്നുള്ളവരെപ്പോലെയുള്ളവര്‍ എന്ന് പ റയുമ്പോള്‍ യേശുക്രിസ്തുവിനെ അപമാനിക്കുന്നതിനു തു ല്യമായതു തന്നെ. അന്ന് ചാട്ട വാറടിച്ച കണങ്കാലുകള്‍ തകര്‍ത്ത ആണികള്‍ തറച്ചുകയറ്റിയ ആ പടയാളികളെക്കാള്‍ ക്രൂശിക്കാനായി കള്ള സാക്ഷികളാക്കി യവരേക്കാള്‍ ക്രൂശിക്കുകയെന്ന് ആക്രോശിച്ചവരേക്കാള്‍ യേശുവിനെ മുറിവേല്‍പ്പിക്കുന്നവ യാണ് ഇവരുടെ ഈ പ്രവര്‍ത്തി യെന്നു പറയാതിരിക്കാന്‍ വകയില്ല. അതാണോ യേശുവിന്റെ മറ്റൊരു മുറിവ് എന്നു പോലും ചിന്തിച്ചുപോകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക