Image

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

Published on 12 April, 2018
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി. ബാര്‍ കോഴക്കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു സതീശന്‍. ഇതുസംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനെ കോടതിയില്‍ അഭിഭാഷകനെ ചൊല്ലി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് സതീശനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയത്. കെ.പി. സതീശനാണ് വിജിലന്‍സിനു വേണ്ടി ഇന്ന് ഹാജരായത്. 

ഇതിനെ വിജിലന്‍സ് നിയമോപദേശകന്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു വിഷയത്തില്‍ കോടതി ഇടപെടുകയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും കോടതി ചോദിച്ചിരുന്നു. 

അഭിഭാഷകരുടെ കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് സതീശനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ തെളിവുകള്‍ ഉണ്ടെന്ന് സതീശന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക