Image

ട്രക്കിടിപ്പിച്ച് യുവതിയെ കൊന്ന പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകം ചാര്‍ജ് ചെയ്തു

Published on 12 April, 2018
ട്രക്കിടിപ്പിച്ച് യുവതിയെ കൊന്ന പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകം ചാര്‍ജ് ചെയ്തു
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ ഹെമ്പ്‌സ്റ്റെഡ് ടേണ്‍പൈക്കില്‍ തരണ്‍ജിത് കൗര്‍ പര്‍മാറിനെ (18) വാഹനമിടിപ്പിച്ചു കൊന്ന ശേഷം സ്ഥലം വിട്ട ഡാനിയല്‍ കൊപ്പോളൊക്ക്(31) എതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതകംനാസാ കൗണ്ടി ഗ്രാന്‍ഡ് ജൂറി ചാര്‍ജ് ചെയ്തു.
ഒരു മില്യന്‍ ജാമ്യത്തുക നിശ്ചയിച്ച് അയാളെ ജയിലിലാക്കി. പണമാണെങ്കില്‍ 6 ലക്ഷം ഡോളര്‍ കെട്ടി വയ്ക്കണം.
ന്യു യോര്‍ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍ ഫൈറ്ററായ അയാള്‍ക്കെതിരെ കുറ്റം തെളിഞ്ഞാല്‍ 8 മുതല്‍ 26 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

നവംബര്‍ 9-നു ആയിരുന്നു സംഭവം. ലിവൈടൗണില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ തരണ്‍ജിത് പുത്തന്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ചുവന്ന പിക്ക് അപ്പുമായി ഉരസി. പിക്ക് അപ്പ് വലത്തോട്ടു തിരിയാന്‍ ഒരുങ്ങുകയായിരുന്നു. നിസാര സംഭവം. ഇതേത്തുടര്‍ന്ന് ഇരുവരും സൈഡില്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് അപകട കാര്യം തരണ്‍ജിത് അമ്മയോടു ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ പിക്കപ്പില്‍ കയറിയ പ്രതി നിഷ്‌കരുണം തരണ്‍ജിത്തിനെ ഇടിച്ചിട്ട് പിക്കപ്പില്‍ സ്ഥലം വിടുകയായിരുന്നു.
വണ്ടി നിര്‍ത്താന്‍ അലറിയ തരണ്‍ജിത്ത് വണ്ടിയില്‍ പിടിച്ചുവെങ്കിലും അയാള്‍ നിര്‍ത്താതെ വണ്‍ വേ തെറ്റിച്ച് സ്ഥലം വിട്ടു.

മറ്റൊരു കേസില്‍ പിടിയിലായ കൊപ്പോളൊ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

ന്യു യോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മൂന്നു മാസത്തെ സൈക്കിയാട്രിക്ക് ലീവിലാണു കൊപ്പോളൊ എന്നു അറ്റൊര്‍ണി പറഞ്ഞു. പ്രതിക്കു മാനസിക പ്രശ്‌നങ്ങളുണ്ട്.

പോലീസ് നടപടിയില്‍ തരണ്‍ജിത്തിന്റെ പിതാവ് രഞ്ജിത് പര്‍മാര്‍ സംത്രുപ്തി പ്രകടിപ്പിച്ചു. നാസോ പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ രഞ്ഞിത് പര്‍മാറും ഭാര്യ കുല്വിന്ദര്‍ കൗറും പങ്കെടുത്തു.
സംഭവഠില്‍ പ്രതിക്കു ദുഖമുണ്ടെന്നു പ്രതിയുടെ അറ്റോര്‍ണി ലോറന്‍സ് കാര പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക