Image

ഉന്നാവ് ബലാത്സംഗം: എം.എല്‍.എയെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു

Published on 14 April, 2018
ഉന്നാവ് ബലാത്സംഗം: എം.എല്‍.എയെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു

ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങിനെ കോടതി ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു. ലഖ്‌നൗവിലെ കോടതി ഏഴ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു. ലഖ്‌നൗവിലെ കോടതിയുടേതാണ് നടപടി. താന്‍ നിരപരാധിയാണെന്നും ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 17 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റിലായത്. കഠുവ, ഉന്നാവ് ബലാത്സംഗക്കേസുകളില്‍ നീതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് എം.എല്‍.എയുടെ അറസ്റ്റ് സി.ബി.ഐ രേഖപ്പെടുത്തിയത്. അതിനിടെ, സി.ബി.ഐ സോണല്‍ ഓഫീസിലെത്തിയ പരാതിക്കാരിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക