Image

തൃശൂര്‍ സ്വദേശിയായ ദളിത് യുവാവ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമെന്നു ബന്ധുക്കള്‍

Published on 22 April, 2018
തൃശൂര്‍ സ്വദേശിയായ ദളിത് യുവാവ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമെന്നു ബന്ധുക്കള്‍

പുതുക്കാട്: തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി യോഗേഷ് (40) ആണു മരിച്ചത്. കോയന്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണു യോഗേഷ് മരിച്ചത്. 

കോടാലി ശ്രീധരന്റെ നേതൃത്വത്തില്‍ കോയന്പത്തൂരില്‍നിന്നു മൂന്നു കോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണു യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്നു പറയുന്നു. 

കഴിഞ്ഞ പത്തിനു വരന്തരപ്പിള്ളി പൗണ്ടില്‍ നിന്നാണു യോഗേഷിനെ തമിഴ്‌നാട് മധുക്കരൈ പോലീസ് പിടിച്ചുകൊണ്ടുപോയത്. പിന്നീട്, ജയിലില്‍വച്ച് ശ്വാസതടസം നേരിട്ട യോഗേഷിനെ കോയന്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വീട്ടിലേക്കു ഫോണ്‍ വരികയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുംമുന്‍പേ മരണം സംഭവിച്ചു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് കസ്റ്റഡിയില്‍ നടന്ന ക്രൂരമര്‍ദനമാണ് മരണകാരണമെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക