Image

മുന്‍ കാമുകിയെ വാടക കൊലയാളിയെ വിട്ട് കൊല്ലാന്‍ ശ്രമം; ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

Published on 24 April, 2018
മുന്‍ കാമുകിയെ വാടക കൊലയാളിയെ വിട്ട് കൊല്ലാന്‍ ശ്രമം; ഇന്ത്യാക്കാരന്‍ അറസ്റ്റില്‍
പെയര്‍ലാന്‍ഡ്, ടെക്‌സസ്: ഇത് വാടക കൊലയുടെ കാലം. കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വൊട്ടേഷന്‍ കൊടുത്ത മലയാളി യുവതി ചിക്കാഗോയില്‍ അറസ്റ്റിലായപ്പോള്‍ മുന്‍ കാമുകിയേയും അവരുടെ മാതപിതാക്കളെയും അവളുടെ പുതിയ കാമുകനെയും കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയഇന്ത്യാക്കാരനായ മധ്യവയസ്‌കന്‍ ടെക്‌സസില്‍ അറസ്റ്റിലായി.

ഒരു കോര്‍ണര്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന രാജേഷ് ബക്ഷി (54) ആണു ഈ മാസം 17-നു അറസ്റ്റിലായത്. കൊല്ലാന്‍ ശ്രമിച്ച ഒരാള്‍ക്ക് 250,000 ഡോളര്‍ വച്ച് ഒരു മില്യന്‍ ജാമ്യത്തുക നിശ്ചയിക്കണമെന്ന്പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡയബറ്റിക്‌സും ന്യൂറോളജിക്കല്‍ രോഗങ്ങളും ബക്ഷിക്കുണ്ടെന്നും തുക 30,000 
ഡോളര്‍ വീതം ആക്കണമെന്നും അയാള്‍ക്ക് വേണ്ടി ഹാജരായ പൊതു വക്കീല്‍ (പബ്ലിക് ഡിഫന്‍ഡര്‍) അഭ്യര്‍ഥിച്ചു. ജഡ്ജി 150,000 ഡോളര്‍ വീതം എന്നു തീരുമാനിച്ചു. ഇന്ത്യന്‍ പൗരനായ അയാള്‍ പാസ്‌പോര്‍ട്ടും മറ്റും അധിക്രുതരെ ഏല്പിക്കണം.

ഭാര്യയും ഇരട്ടപെണ്‍കുട്ടികളും കൗമാര പ്രായമുള്ള മകനും ബക്ഷിക്കുണ്ട്. അതിനിടയില്‍ ഒരു സ്ത്രീയുമായി ബന്ധത്തിലായി. എന്നാല്‍ കുറച്ചു കഴിഞ്ഞ് അവര്‍ ഉപേക്ഷിച്ചു പോയി. ഇതേ തുടര്‍ന്ന് ബക്ഷി അവരെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറയുന്നു.

എന്തായാലും നാലു പേരുടെയും കഥ കഴിക്കാന്‍ അയാള്‍ വാടക കൊലയാളിയെ കണ്ടെത്തി. 15000 ഡോളര്‍ പ്രതിഫലം. അഡ്വാന്‍സായി 1500 ഡോളര്‍ കൊടുക്കുമ്പോല്‍ പിടി വീണു. വാടക കൊലയാളി പോലീസ് ഓഫീസറായിരുന്നു.

സമയത്തിനു കണ്ടു പിടിച്ചതു കൊണ്ട് പല ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റൊര്‍ണി കിം ഓഗ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക