Image

ലിഗയെ കൊന്നത്‌ പീഡന ശ്രമത്തിനിടെ; രണ്ടുപേര്‍ കുറ്റം സമ്മതിച്ചു

Published on 02 May, 2018
ലിഗയെ കൊന്നത്‌ പീഡന ശ്രമത്തിനിടെ; രണ്ടുപേര്‍ കുറ്റം സമ്മതിച്ചു
വിദേശവനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കസ്റ്റഡിയിലുളള രണ്ട്‌പേര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്‌. ഇവരുടെ അറസ്റ്റ്‌ ഉടന്‍ ഉണ്ടായേക്കും. നിലവില്‍ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികളായ രണ്ട്‌ പേരാണ്‌ പൊലീസ്‌ കസ്റ്റഡിയിലുള്ളത്‌.
വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ തെളുവുകളുടെ അഭാവത്തില്‍ നട്ടം തിരിയുകയായിരുന്ന പൊലീസിന്‌ കച്ചിത്തുരുമ്പായി നിര്‍ണായക മൊഴി ഇന്നലെ ലഭിച്ചിരുന്നു.

പീഡനശ്രമത്തിനിടെയാണ്‌ ലിഗ കൊല്ലപ്പെട്ടതെന്നാണ്‌ കസ്റ്റഡിയിലുള്ള ഒരാളുടെ മൊഴി. ഇതിന്‌വിരുദ്ധമായ മൊഴിയാണ്‌ രണ്ടാമന്‍ നല്‍കിയിരിക്കുന്നത്‌. ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്‌കൊലപാതകമെന്ന മൊഴി രണ്ടാമന്‍ നല്‍കിയതായാണ്‌ സൂചന.

മൊഴികളിലെ വൈരുധ്യം പൊലീസ്‌പരിശോധിക്കുന്നുണ്ട്‌. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്‌ത്രീയ പരിശോധനഫലം കൂടി പുറത്ത്‌വന്നതിന ്‌ശേഷം കേസില്‍ തുടര്‍ നടപടികളിലേക്ക്‌ നീങ്ങുമെന്നാണ സൂചന.

കേസില്‍ നിര്‍ണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന്‌ ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടില്‍ നിന്ന്‌ ശേഖരിച്ച തെളിവുകളുടെ ഫൊറന്‍സിക്‌ ഫലവും ഇന്ന്‌ ലഭിക്കുമെന്നാണ്‌ പൊലീസിന്റെ പ്രതീക്ഷ. അന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന്‌ സ്ഥിരീകരിക്കാനാവു. മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാല്‍ അത്‌ ചെറുത്തതാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന പൊലീസ്‌ അനുമാനം ശരിവയ്‌ക്കും.

അതിനിടെ കസ്റ്റഡിയിലെടുത്ത ചിലര്‍ക്കുവേണ്ടി തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ്‌ പൊലീസിനെ ഭീഷണിപ്പെടുത്തിയത്‌. ഇതിനെ തുടര്‍ന്ന്‌ ചിലരെ പൊലീസിന്‌ വിട്ടയയ്‌ക്കേണ്ടിവന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‌ വിചാരിക്കുന്നവരെ ഒന്നിലേറെ ദിവസം കസ്റ്റഡിയിലെടുത്ത്‌ സൂക്ഷിക്കുകയും അറസ്റ്റു ചെയ്യാതെ തന്നെ തെളിവെടുപ്പ്‌ നടത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശം ലഭിച്ചതാണ്‌ പൊലീസിന്‌ തിരിച്ചടിയായത്‌. സംഭവത്തിന്‌ ദൃക്‌സാക്ഷികളില്‍ ചിലര്‍ സത്യം പറയാന്‍ മടിക്കുന്നതും ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക