യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി മോചനത്തിനായി സര്‍ക്കാര്‍ സഹായം കേഴുന്നു
Published on 04 May, 2018
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി മോചനത്തിനു സര്‍ക്കാര്‍ സഹായം തേടുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്‌സുമായ നിമിഷപ്രിയയാണു സര്‍ക്കാരിനു കത്തയച്ചത്. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണു കടുംകൈ ചെയ്യേണ്ടിവന്നതെന്നു കത്തില്‍ വ്യക്തമാക്കുന്നു. യെമന്‍കാരനായ യുവാവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണു നിമിഷപ്രിയ പിടിയിലായത്. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ചു ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തലാല്‍ തന്നെ വഞ്ചിച്ചു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി നിമിഷ കത്തില്‍ ആരോപിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടിലേക്കു വിടാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുകയുമുണ്ടായെന്നും നിമിഷ പറയുന്നു.
യെമനില്‍ എത്തുന്നതു മുതല്‍ ജയിലിലായതു വരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണു തലാലിന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക് തുടങ്ങാന്‍ സഹായിച്ചപ്പോള്‍ വരുമാനം മുഴുവന്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു വിറ്റെന്നും ആരോപിച്ചു.
ഇതിനിടെ, നിമിഷയുടെ മോചനത്തിനായി പണം നല്‍കാന്‍ മാരിബ് ആസ്ഥാനമായ എന്‍ജിഒ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ മോചനം സാധ്യമാകുമെന്നാണു സുഹൃത്തുക്കളുടെ പ്രതീക്ഷ.സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ മോചനം സാധ്യമാകുമെന്നാണു സുഹൃത്തുക്കളുടെ പ്രതീക്ഷ. യെമനിലെ മാരിബ് ജയിലില്‍നിന്നു വധശിക്ഷയ്ക്കു വിധേയരാക്കുന്നവര്‍ക്കായുള്ള അല്‍ബെയ്ദ ജയിലിലേക്കു നിമിഷയെ മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല