Image

റേഡിയോ ജോക്കി കൊലപാതകത്തില്‍ നിര്‍ണ്ണായക അറസ്റ്റ്, പിടിയിലായത് സത്താറിന്റെ പെണ്‍ സുഹൃത്ത്

Published on 06 May, 2018
റേഡിയോ ജോക്കി കൊലപാതകത്തില്‍ നിര്‍ണ്ണായക അറസ്റ്റ്, പിടിയിലായത് സത്താറിന്റെ പെണ്‍ സുഹൃത്ത്
മുന്‍ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസില്‍ വന്‍ ട്വിസ്റ്റ്. ഇക്കാര്യത്തില്‍ നിര്‍ണ്ണായക അറസറ്റ്. എറണാകുളം കപ്പിലണ്ടിമുക്കിനു സമീപത്തുള്ള ഷിജിന ഷിഹാബിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടാക്കിരിക്കുന്നത്. രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഒന്നാം പ്രതിയും രാജേഷിന്റെ കാമുകിയും നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവുമായ സത്താറിന്റെ പെണ്‍ സുഹൃത്താണു പിടിയിലായിരിക്കുന്നത്.

ഷിജിന ആറുമാസത്തോളം ഖത്തറില്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് സത്താറുമായി പരിചയത്തിലാകുന്നത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഷിജിന. ക്വട്ടേഷന്‍ സംഘത്തിന് സത്താര്‍ അയച്ചു നല്‍കിയ പണം ഷിജിനയാണു കൊടുത്ത് എന്നു പോലീസ് കണ്ടെത്തി. അലിഫായി, അപ്പുണ്ണി എന്നിവര്‍ക്കാണ് ഇവര്‍ പണം കൈമാറിയത്.
കൂടാതെ കൊലപാതകത്തിനു മുമ്പും ശേഷവും പലതവണ ഷിജിനയും സത്താറും വാട്ടസ്ആപ്പ് വഴി ബന്ധപ്പെട്ടിട്ടുണ്ട്. നാലരക്കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ സത്താറിന് ഖത്തറില്‍ യാത്ര വിലക്കുണ്ട്. അതുകൊണ്ട് ഒന്നാം പ്രതിയായ സത്തറിനെ പിടികൂടാന്‍ പോലീസിന് ഇപ്പോള്‍ തടസങ്ങള്‍ ഉണ്ട്. മാര്‍ച്ച് 27 ന് പുലര്‍ച്ചെ 2.30 നാണു രാജേഷ് മാടവൂരില്‍ ഉള്ള തന്റെ സ്റ്റുഡിയോയില്‍ വച്ച് കൊല്ലപ്പെട്ടത്. തന്റെ മുന്‍ഭാര്യയോടുള്ള രാജേഷിന്റെ അടുപ്പം മൂലം കുടുംബം തകര്‍ന്നതാണ് സത്താറിനെ ഈ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക