പ്രക്രുതി നവഭാവുകത്വത്തിന്റെ
പുത്തന്‍നാമ്പുകളുമായി പൊടിച്ച് നില്‍ക്കുമ്പോള്‍ ഏപ്രില്‍ മാസം
ക്രൂരമാണെന്ന് എങ്ങനെ ഒരു കവിയ്ക്ക് പറയാന്‍ കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷയിലെ
പ്രശസ്തമായ കവിത''Wasteland”'തുടങ്ങുന്നത് ഏപ്രില്‍ക്രൂരമായ ഒരു
മാസമാണെന്ന് പറഞ്ഞ്‌കൊണ്ടാണു്. ഒന്നാം ലോകമഹായുദ്ധത്തിന്റെ
കെടുതികളില്‍നിന്ന് പൂര്‍ണ്ണമായി മുക്തിലഭിച്ചിട്ടില്ലാത്ത ഒരു ജനതയുടെ
മാനസിക വികാരങ്ങളാണു അതില്‍ പ്രകടമാകുന്നത്. മഞ്ഞ്മൂടി കിടന്ന്, അതിശൈത്യം
അനുഭവിച്ച ഭൂമിയില്‍ വസന്തം പിറക്കുമ്പോള്‍ സൗന്ദര്യത്തിന്റെ
പ്രഭപരക്കുന്നു. എന്നാല്‍ ആ മുഗ്ദ്ധ ഭാവങ്ങള്‍ ആസ്വദിക്കാന്‍ദു:ഖത്തിന്റെ
ശവപ്പറമ്പുകള്‍ മനസ്സില്‍പേറുന്ന മനുഷ്യര്‍ക്ക് എങ്ങനെ കഴിയും. മനുഷ്യരുടെ
ഭാവമാറ്റങ്ങളെ പ്രക്രുതിസ്വാധീനിക്കുന്നുവെന്ന തത്വത്തിന്റെ
അടിസ്ഥാനത്തില്‍ പ്രക്രുതിയുടെ മാറ്റങ്ങളെ
വീക്ഷിക്കുമ്പോള്‍ഒന്നുമറിയാത്തപോലെ അണിഞ്ഞൊരുങ്ങുന്ന പ്രക്രുതിയെനോക്കി
ഒരു കവിയ്ക്ക് അങ്ങനെപറയാം.ദീര്‍ഘകാല നൈരാശ്യത്തിന്റെമരവിപ്പില്‍
അമര്‍ന്ന്‌പോയ ഒരു മനസ്സിന്റെമുന്നില്‍ ആഹ്ലാദദായകങ്ങളായ രംഗങ്ങള്‍
അരങ്ങേറുമ്പോള്‍ മനസ്സ് ദു:ഖത്തിന്റെ കയങ്ങളിലേക്ക് കൂടുതലായി
ആണ്ടുപോകുന്നു. ചുറ്റും തുടിക്കുന്ന ഹര്‍ഷാരവങ്ങളും, മനോജ്ഞമായ
ദ്രുശ്യങ്ങളും ക്രൂരമാണെന്ന് മനസ്സ് അപ്പോള്‍വേദനയോടെ ചിന്തിക്കുന്നു. ഒരു
യുദ്ധത്തിന്റെ നാശനഷ്ടങ്ങളില്‍ തരിശ്ശായിപോകുന്നഭൂമിയുടെ ഒരു ചിത്രം
കൂടുതല്‍ തീവ്രതയോടെ മനസ്സില്‍ അവശേഷിക്കുമ്പോള്‍ പ്രക്രുതി പൂവ്വണിയുന്നത്
അസ്വസ്ഥ്തയാണുളവാക്കുക എന്നു കവിസമര്‍ഥിക്കുന്നു. എന്നാല്‍ വസന്താഗമം
കവികളെ ആനന്ദിപ്പിക്കുകയും ആ അനുഭൂതിയില്‍ ലയിച്ചു ചേര്‍ന്ന്
മനസ്സിനാഹ്ലാദം പകരുന്നധാരാളം കവിതകള്‍ അവര്‍ രചിക്കയും ചെയ്തിട്ടുണ്ട്.
ഒരു പൂവിരിഞ്ഞ്‌നില്‍ക്കുന്നത് കാണുമ്പോള്‍ അത് കവികളെ മാത്രമല്ല
സഹ്രുദയരായ ആരേയും ആകര്‍ഷിക്കുന്നു.
പ്രക്രുതിപ്രേമിയായ ആംഗല കവി വേഡ്‌സ്‌വര്‍ഥ് ഒരു ഏപ്രില്‍മാസത്തില്‍ എഴുതിയ
കവിതയാണ് ഡാഫോദില്‍സ്. ഒരു ഏകാന്ത മേഘത്തെപോലെ അലയുമ്പോള്‍
നദീതീരത്ത്‌വിരിഞ്ഞ്‌നില്‍ക്കുന്ന കുറച്ച് ഡാഫോദില്‍സ് പൂക്കളെകവികാണുന്നു.
വെള്ളം കരയിലടുപ്പിച്ച വിത്തുകളില്‍നിന്നും മുളപൊട്ടിയുണ്ടായ കുറച്ച്
പൂവ്വുകള്‍എന്ന് കരുതിയ കവിയെ അത്ഭുതപ്പെടുത്തികൊണ്ട് ഡാഫോഡിത്സിന്റെ ഒരു
നിര അദ്ദേഹം കണ്ടു. കവിഭാഷയില്‍ ഒറ്റ നോട്ടത്തില്‍
പതിനായിരക്കണക്കിനുപൂക്കളെ അദ്ദേഹം കണ്ടു.
അമേരിക്കയില്‍ വസന്തകാലം തുടങ്ങുന്നത് മാര്‍ച്ച് 21 നാണു. വസന്തം
ആരംഭിച്ചുവെന്നതിന്റെ സൂചനയായി ഇവിടെ റോബിന്‍ പക്ഷിവരുന്നു.വസന്തകാല
പറവകള്‍പാടാനെത്തും മുമ്പേയൂറോപ്യന്‍രാജ്യങ്ങളില്‍ഡാഫോഡില്‍സ് എന്ന
പൂവിരിയാന്‍ തുടങ്ങുന്നു. കവിഭാവനയില്‍ ആ വിടരല്‍ഒരു പക്ഷെ മാര്‍ച്ച്
മാസത്തില്‍ വീശുന്ന കാറ്റില്‍ കൊഴിയാതെ നില്‍ക്കാമോ എന്നവ
പരീക്ഷിക്കുമ്പോലെയെന്നും കാണുന്നു.മലയാളനാട്ടിലെ വസന്തകാലത്തെ മാധവമാസം
എന്നും പറയുന്നു. പൂങ്കുയിലുകള്‍ പാടുകയും, വര്‍ണ്ണാഭമായ
പൂക്കള്‍വിരിയുകയും, സുഗന്ധമാരുതന്‍ ചുറ്റികറങ്ങുകയും, സൂര്യരശ്മികള്‍
സ്വര്‍ണ്ണം പൂശിനില്‍ക്കുകയും ചെയ്യുന്ന അഭിരാമമായ പകലുകള്‍. എങ്ങും
സൗന്ദര്യം അലയടിച്ച് കൊണ്ട് പ്രക്രുതിപുളകം കൊള്ളുന്ന വസന്തകാലം. പി.
ഭാസ്കരന്‍മാഷ് എഴുതുന്നു :''മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപൂമൊട്ടിന്‍ മണം പോലെ."അത് അനുരാഗവതിയായ കാമുകിയെ ഓര്‍ക്കുമ്പോള്‍
അതിനോട്‌സാദ്രുശ്യപ്പെടുത്തിയാണു്. കന്യകമാരുടെ പ്രണയവും പ്രഫുല്ല
പുഷ്പ്പങ്ങളും അവയുടെ സുഗന്ധവും മദകരമധുരമായ അനുഭൂതിപകരുന്നു..സ്വര്‍ഗ്ഗം
ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഈ കാലത്ത്‌വിരിയുന്നപൂക്കള്‍ മനുഷ്യര്‍ക്ക് ഓരൊ
സന്ദേശം നല്‍കുന്നു. കാറ്റില്‍തലയാട്ടുന്ന തരുവല്ലികള്‍ക്കൊപ്പം
സുഗന്ധനിശ്വാസം പുറപ്പെടുവിച്ച് നില്‍ക്കുന്നപൂക്കളെശ്രദ്ധിക്കുന്നത്തന്നെ
എത്രയോസുഖകരമാണു്.
പനിനീര്‍പുഷങ്ങള്‍ക്ക് മുള്ളുകള്‍ ഇക്ലായിരുന്നത്രെ.മനുഷ്യന്റെ ആദ്യത്തെ
അനുസരണക്കേടില്‍ പറുദീസനഷ്ടപ്പെട്ട് അവര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നപ്പോള്‍
പരിനീര്‍പൂക്കളില്‍ മുള്ളുകള്‍നിറഞ്ഞു. അത് മനുഷ്യരെ ഓര്‍മ്മപ്പെടുത്തി
ഇനിമുതല്‍ നിന്റെ ജീവിതത്തിനു പരിപൂര്‍ണ്ണതയില്ല.അതേസമയം ആപ്പിള്‍
പൂങ്കുലകള്‍ കാറ്റിലാടികൊണ്ട് നമ്മളോട് കിന്നാരം പറയുന്നത് " പ്രേമത്തിന്റെ
അരുണിമനിന്റെ മ്രുദുലമായ കവിളുകളില്‍ശോണിമപരത്തുന്നുവോ? എന്നാണു്.
"കൊള്ളാം, അങ്ങനെതന്നെ''എന്ന്ചുവന്നറോസാദളങ്ങള്‍ മന്ത്രിക്കുമ്പോള്‍
ശ്വേതറോസാദളങ്ങള്‍ "അല്ല'' എന്ന നിഷേധാര്‍ത്ഥത്തെ
വ്യജ്ഞിപ്പിക്കുന്നു.മല്ലീശ്വരന്റെ പ്രിയങ്കരിയാണു് മാധവമാസം.
ഭൂമിദേവിപുഷ്പിണിയായി കാമദേവനുത്സവമായി എന്നു് അനശ്വരനായ കവി വയലാര്‍
എഴുതുന്നു. സുന്ദരികളായ പഴയകാല മലയാളനടികളെകൊണ്ട് പെണ്ണിന്റേയും
പ്രക്രുതിയുടേയും മാദകത്വം അഭ്രപാളികളില്‍പകര്‍ത്തിയിരുന്നു അന്നത്തെ
അതുല്യസംവിധായകര്‍..
അനുരാഗസുരഭിലമായ ഒരു കഥയാണുസൂര്യകാന്തിപൂക്കള്‍ക്കുള്ളത്.
പൂവ്വായിവിടരുന്നതിനുമുമ്പ് അത് ഒരു ജലദേവതയായിരുന്നുവെന്നും അല്ല
പുരാതനനഗരമായ ബാബിലോണിലെ ഒരു രാജകുമാരിയായിരുന്നുവെന്നും അവള്‍ അപ്പോളോ
ദേവനില്‍ അനുരക്തയായിരുന്നെന്നും വിശ്വസിക്കുന്നു. പ്രണയാരംഭത്തില്‍
അപ്പോളൊ ദേവന്‍ അവളുടെ സ്‌നേഹത്തെ സ്വീകരിച്ചെങ്കിലും പിന്നീട്
മടുത്ത്‌പോയത്‌കൊണ്ടൊ എന്തോ ദേവന്‍ അവളെ ഗൗനിക്കാതെയായി. എന്നാല്‍
അവളാകട്ടെ അപ്പോളോ ദേവന്റെ തേരുപോകുന്നവഴിയില്‍ കണ്ണും നട്ട്
അതിന്റെദിശയക്കനുസരിച്ച് തന്റെ ആയതനേത്രങ്ങള്‍കൊണ്ട് കടാക്ഷമാലകള്‍
അര്‍പ്പിച്ചിരുന്നു. അവസാനം ദേവനു അവളില്‍ അനുകമ്പതോന്നി അവളെ ഒരു
പൂവ്വാക്കിമാറ്റിയത്രെ. മലയാളത്തില്‍ ജി ശങ്കരക്കുറുപ്പ്‌സൂര്യകാന്തി എന്ന
പേരില്‍മനോഹരമായ ഒരു കവിത എഴുതീട്ടുണ്ട്. അനുരാഗത്തിന്റെ ആദ്യനാളുകളില്‍
ദേവന്‍പൂവ്വിനോട്‌ചോദിക്കുന്നു. "മന്ദമന്ദമെന്‍താഴും മുഗ്ദ്ധമാം മുഖം
പൊക്കിസുന്ദരദിവാകരന്‍ ചോദിച്ചുമധുരമായ്' വല്ലതും പറയുവാന്‍
ആഗ്രഹിക്കുന്നുണ്ടാവാമില്ലയോ, തെറ്റാണൂഹമെങ്കില്‍ ഞാന്‍ ചോദിച്ചീലാ...
ഷേയ്ക്‌സ്പിയറിന്റെ ഒരു കഥാനായകന്‍ ഇങ്ങനെപറയുന്നു. ഓ, ഏപ്രില്‍
മാസത്തിന്റെ അസ്ഥിരമായശോഭക്ക് പ്രേമവസന്തവുമായി എന്തൊരുസാമ്യം. സൂര്യ
കിരണങ്ങളുടെ എല്ലാമനോഹരിതയോടും കൂടി ഒരു ദിവസംപ്രകാശിച്ച് നില്‍ക്കുമ്പോള്‍
അതാ അതിനെ ഒരു കരിമുകില്‍വന്ന്മറയ്ക്കുന്നു.പ്രേമാഭ്യര്‍ത്ഥനനടത്തുമ്പോള്‍
പുരുഷന്മാ ര്‍ഏപ്രില്‍ മാസം പോലെയും വിവാഹിതരാകുമ്പോള്‍ അവര്‍ ഡിസംബര്‍
മാസം പോലെയും പെരുമാറുന്നു എന്ന് ഷേയ്ക്‌സ്പിയര്‍ എഴുതീട്ടുണ്ട്. ഏപ്രില്‍
മാസത്തില്‍ വസന്തം വരുന്നത്‌കൊണ്ടൊ, അപ്പോള്‍ നിലനില്‍ക്കുന്ന അസ്ഥിരമായ
പ്രക്രുതിയുടെ സ്വഭാവവിശേഷം കൊണ്ടോ, എന്തുകൊണ്ടാണു കവി അങ്ങനെ എഴുതിയത്.
എന്തായാലും ഏപ്രില്‍ മാസം കവികളും സഹ്രുദയരും ഒരു പോലെ
ഇഷ്ടപ്പെടുന്നു.വസന്തം വരുമ്പോള്‍വിരിയുന്ന ഒരു പുവ്വാണു് കൗസ്ലിപ്‌സ്.
അതിന്റെതണ്ടിന്റെ ഉള്‍ഭാഗത്ത്താഴെ സൂക്ഷിച്ച് നോക്കിയാല്‍മാത്രം
കാണുന്നപുള്ളികള്‍ ഉണ്ട്. സിംബ്ലേന്‍ എന്ന നാടകത്തിലെ വില്ലന്‍ യാക്കിമോ
ഉറങ്ങികിടന്നിരുന്ന ഇമോജെന്റെ മാര്‍വ്വിടങ്ങള്‍ക്ക്
താഴെയുള്ളമറുക്പുള്ളികളെ, കൗസ്ലിപ്‌സ് പൂക്കളില്‍ കാണുന്നപുള്ളികളോട്
ഉപമിക്കുന്നുണ്ട്. ഒരു മദ്ധ്യവേനല്‍രാക്കിനാവ് എന്ന് ഈ ലേഖകന്‍ തര്‍ജ്ജ്മ
ചെയ്യുന്ന ഷേയ്ക്‌സ്ഫിയരുടെ നാടകത്തിലെ ഒരു മായാമോഹിനി കൗസ്ലിപ്‌സ്പൂക്കളെ
വര്‍ണ്ണിക്കുന്നു. ഞാന്‍ കുന്നുകള്‍ക്കും, താഴ്‌വരകള്‍ക്കും
മേല്‍സഞ്ചരിക്കുന്നു, കുറ്റിക്കാടുകളിലൂടെ, മുള്‍ച്ചെടികള്‍
വളര്‍ന്നുനില്‍ക്കുന്നസ്തലങ്ങളിലും, ചെടികളാല്‍ പരിധിനിര്‍ണ്ണയിച്ചിട്ടുള്ള
, ഉദ്യാനങ്ങളിലും,വെള്ളത്തിലും, തീയ്യിലും എല്ലാം യഥേഷ്ടം സഞ്ചരിക്കുന്നു.
ഞാന്‍ ഞങ്ങളുടെ രാജ്ഞിക്ക് വേണ്ടിപ്രവര്‍ത്തിക്കുന്നു.
തുഷാരബിന്ദുക്കള്‍പുല്‍ തുമ്പുകള്‍ക്ക്‌മേലേയും, പൂക്കളിലും അണിയിച്ച്
അവരെസന്തോഷിപ്പിക്കുന്നു. കൗസ്ലിപ്‌സ് പൂക്കള്‍ രാജ്ഞിയുടെ അംഗരക്ഷകരാണു്.
അതിന്റെ ഇതളുകളില്‍ കാണുന്നപുള്ളികള്‍ രാജ്ഞിക്കുള്ള രത്‌നങ്ങളാണു്. അതില്‍
കാണുന്നപുള്ളികള്‍, അതില്‍നിന്നും മനം മയക്കുന്നസുഗന്ധം വരുന്നു. ഞാന്‍
പോയിതുഷാരബിന്ദുക്കള്‍ശേഖരിക്ല്പൂക്കളുടെ ചെവിയില്‍ ചാര്‍ത്തട്ടെ.
കൗസ്ലിപ്‌സ് പൂക്കളിലെമറുക്പുള്ളികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന
ഒരാള്‍ക്ക് മാത്രം പ്രത്യക്ഷമാകുന്നവയാണു്. എന്നാല്‍ കവി അതിനെ കാണുന്നു.
ഏപ്രില്‍ തെളിക്കുന്ന ചാറ്റല്‍മഴയില്‍ ഭൂമികോരിത്തരിക്കയും മേയ്
മാസങ്ങളില്‍ മനോഹരങ്ങളായ പൂക്കള്‍വിടര്‍ത്തിസ്‌നേഹവതിയായ ഒരു
സുന്ദരിയെപോലെസുസ്മിതം തൂകിനില്‍ക്കയും ചെയ്യുന്നു. ഏപ്രില്‍മാസത്തെ,
മാസങ്ങളില്‍ നല്ലമാസമെന്ന്പറയാമോ?
പൂക്കളും കവിതയും ഒരു സഹ്രുദയനു ഒരു പോലെ അനുഭവപ്പെടാം. വസന്തകാലം
ഭൂമിയ്ക്ക് ഒരു പുഷ്പ്പസദസ്സ് ഒരുക്കുകയും അവിടെ വൈവിദ്ധ്യമാര്‍ന്നപൂക്കളെ
അവതരിപ്പിക്കയും ചെയ്യുന്നു. കാറ്റിന്റെ താളത്തിനൊപ്പം ഒരു
സുന്ദരിയെപ്പോലെന്രുത്തം വയ്ക്കുന്നു. പ്രക്രുതിയുടെ ഈവിനോദപ്രദര്‍ശനം
(carnival) കണ്ണ് എടുക്കാതെ നോക്കിനില്‍ക്കുമ്പോള്‍ എന്തനുഭൂതിയാണു്.
കവികള്‍ എഴുതിവച്ചിട്ടുള്ള, വായിച്ചിട്ടുള്ള ഹ്രുദയാവര്‍ജ്ജകമായ വരികള്‍
ഓര്‍മ്മകളിലേക്ക് ഒരു മഴചാറ്റല്‍പോലെ ഓടിയെത്തുന്നു. വൈലറ്റ്പൂക്കളുടെ
മങ്ങിയനിറത്തെ പറ്റിപറയുമ്പോള്‍ ഷേയ്ക്‌സ്ഫിയര്‍റോമക്കാരുടെ
സുന്ദരിയായദേവതയുടെ കണ്‍പോളകള്‍ പോലെയാണവ എന്ന് ഉല്‍പ്രേക്ഷിക്കുന്നു.
കണ്‍പോള്‍കള്‍ക്ക് വൈലറ്റ് നിറവും കണ്‍പീലികള്‍ക്ക് കറുപ്പ്‌നിറവും
കൊടുത്ത് നയനങ്ങളെ മോടിപിടിപ്പിച്ചിരുന്നു ഗ്രീക്കിലേയും ഏഷ്യയിലേയും
നാരിജനങ്ങള്‍.ഒരു പൂവ്വിന്റെനിറം കാണുമ്പോള്‍ കവിയുടെ ഹ്രുദയം ഭാവനയുടെ
അലകള്‍ ഞൊറിയുന്ന ഭംഗി വായനകാരനെ ഒരു തരം
ഉന്മാദലഹരിപകര്‍ന്ന്‌കൊടുക്കുന്നു. വളരെപ്രേമാര്‍ദ്രരാകുമ്പോള്‍പുരുഷന്മാര്‍
സ്‌നേഹഭാജനങ്ങളുടെ കണ്ണുകളില്‍ ചുംബിക്കാറൂണ്ടല്ലോ. ഒരു പക്ഷെ ആ
ആചാരത്തിന്റെ ഓര്‍മ്മയില്‍നിന്നാകാം ഈ പ്രയോഗം. വീഞ്ഞ്കുടിച്ച
ചുണ്ടുകള്‍കൊണ്ട് പ്രിയമുള്ളവളെ ചുംബിക്കരുതെന്നവിശ്വാസം
കൊണ്ട്പുരുഷന്മാര്‍പെണ്ണിന്റെ കണ്ണുകളില്‍മുത്തമിട്ട് അവരെ
ഓമനിച്ചിരിക്കാം. ഈ പൂക്കള്‍ക്ക് ചുവപ്പ് കലര്‍ന്ന നീലനിറം
കിട്ടിയതിനുപിന്നില്‍രണ്ട് കഥകള്‍ ഉണ്ട്. ഒന്ന് വീനസ്സ്തന്റെപുത്രന്‍
ക്യുപ്പിഡിനോട്‌ചോദിച്ചു. ചെറുപ്പക്കാരികളായ പെണ്‍കൂട്ടികളേക്കാള്‍ ഞാനല്ലേ
അതീവസുന്ദരി. ക്യുപ്പിഡ്പറഞ്ഞു. അല്ല. അത്‌കേട്ട് കുപിതയായിവീനസ്സ് ആ
പെണ്‍കുട്ടികളെ തല്ലിച്ചതച്ചു. അങ്ങനെ അവര്‍
വൈലറ്റ്‌നിറത്തിലുള്ളപൂക്കളായി. വൈലറ്റ്പൂക്കള്‍ ഒരിക്കല്‍
വെള്ളനിറത്തിലായിരുന്നത്രെ. വിനയാന്വിതയായ കന്യാമതാവ്തന്റെ മകന്‍
കുരിശ്ശില്‍ കിടന്ന് അനുഭവിക്കുന്നക്ലേശങ്ങള്‍ കണ്ട്മനപ്രയാസത്തോടെ
വിഷമിച്ചപ്പോള്‍ അതിന്റെപ്രതിദ്ധ്വനിപോലെ സകല വൈലറ്റ്പൂക്കളും
വെള്ളനിറത്തില്‍നിന്നും വൈലറ്റ്‌നിറം പ്രാപിച്ചു. ഇന്നും
അനുാശോചനസൂചകമായിവൈലറ്റ്പൂക്കള്‍ ഉപയോഗിക്കുന്നു.
ഈ വര്‍ഷത്തെ ഏപ്രില്‍ കഴിഞ്ഞ്‌പോയി. എങ്കിലും ഇനിയും വിട്ട്‌പോകാത്ത
ഏപ്രിലിന്റെ മനോഹാരിതനുകരുക. പ്രക്രുതിയും ഋതുക്കളും മനുഷ്യമനസ്സുകളെ
എന്നും ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു. പ്രക്രുതിയെ എന്നും സ്‌നേഹിക്കുക.
വേഡ്‌സ്‌വര്‍ഥ് ഒരു കവിതയില്‍ ഇങ്ങനെ എഴുതുന്നു. സ്‌നേഹിക്കുന്ന
ഹ്രുദയങ്ങളെപ്രക്രുതി ഒരിക്കലും വഞ്ചിച്ചിട്ടില്ല, അതവളുടെ വിശേഷപ്പെട്ട
ഒരു ആനുകൂല്യം. പ്രക്രുതിസ്‌നേഹികളായ വായനകാര്‍ക്ക്, സാഹിത്യാസ്വാദകരായ
വായനകാര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കുന്നു.
ശുഭം
ചാലിച്ച സുന്ദര സൃഷ്ടി .
സരള ഹൃദയമുള്ള സുധീർ സാറിനെപ്പോലുള്ള ഒരു എഴുത്തുകാരന്റെ ഭാവനകൾ......... അതിമനോഹരം... അഭിനന്ദനം..