അത്
പകലായിരുന്നു
മഴ പെയ്യുകയായിരുന്നു
ചെറുചെത്തങ്ങള്‍ക്കുമേല്‍
ചാവ് പോലെ
ഒരില
പകലിലേക്ക്
കൊഴിഞ്ഞു
മഴമണികളില്‍
പച്ചകുത്തിയ
ഒച്ചപോലെ
അത്
രാത്രിയായിരുന്നു
വെള്ള വിരിപ്പ്
കട്ടിലില്‍
വിരിഞ്ഞുകിടന്നിരുന്നു
വിളക്ക്
ഇരുട്ടിനെ നക്കിക്കൊണ്ടിരുന്നു
പ്രാര്‍ത്ഥനയുടെ സ്വാദുള്ള സന്ധ്യ
അത്താഴമണങ്ങളില്‍
മുങ്ങിയിരുന്നു
ചാരം പൂണ്ട അടുപ്പിലൂടെ
അതിഴയുന്നത്
അമ്മ കണ്ടു
ആരോടും പറഞ്ഞില്ല