Image

ഉന്നാവോ ബലാത്സംഗ കേസ്‌; ബിജെപി എംഎല്‍എയുടെ പങ്ക്‌ വ്യക്തമാക്കി സിബിഐ കുറ്റപത്രം

Published on 11 May, 2018
ഉന്നാവോ ബലാത്സംഗ കേസ്‌; ബിജെപി എംഎല്‍എയുടെ പങ്ക്‌ വ്യക്തമാക്കി സിബിഐ കുറ്റപത്രം


ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ്‌ സിങ്‌ സെനഗറിന്‍റെ പങ്ക്‌ വ്യക്തമാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മഖായി ഗ്രാമത്തിലെ എം.എല്‍.എയുടെ വസതിയില്‍ വച്ച്‌ കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ്‌ പെണ്‍കുട്ടിയെ കുല്‍ദീപ്‌ ബലാത്സംഗം ചെയ്‌തതെന്ന്‌ സിബിഐ സ്ഥിരീകരിച്ചു. ഈ സമയം കുല്‍ദീപിന്റെ സഹായി ശശി സങ്‌ പുറത്ത്‌ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവം നടന്ന സമയത്ത്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുന്നതിലും അന്വേഷണം നടത്തുന്നതിലും പോലീസിന്‌ വീഴ്‌ച പറ്റിയതായും കുറ്റപത്രത്തില്‍ സിബിഐ ആരോപിക്കുന്നുണ്ട്‌. കുല്‍ദീപിന്റെയും സഹായി ശശിയുടെയും പേര്‌ പലയാവര്‍ത്തി പെണ്‍കുട്ടി പറഞ്ഞിട്ടും ഇവരെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താന്‍ പോലീസ്‌ തയ്യാറായില്ല.
പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക്‌ വിധേയയാക്കുന്നതിലും ബലാത്സംഗം നടന്ന സമയത്ത്‌ പെണ്‍കുട്ടി ധരിച്ച വസ്‌ത്രങ്ങള്‍ ഫോറന്‍സിക്‌ പരിശോധനക്ക്‌ അയക്കുന്നതിലും പോലീസ്‌ വീഴ്‌ച വരുത്തി. പ്രതികളെ രക്ഷപ്പെടുത്താന്‍ ഗുരതര നിയമ ലംഘനമാണ്‌ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക