Image

ലോകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം യുഎസിന്റെ സ്ഥാനാര്‍ഥിയാവും

Published on 23 March, 2012
ലോകബാങ്ക് പ്രസിഡന്റ്: ജിം യോംഗ് കിം യുഎസിന്റെ സ്ഥാനാര്‍ഥിയാവും
വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ദക്ഷിണ കൊറിയന്‍ വംശജനും ആരോഗ്യ വിദഗ്ധനുമായ ജിം യോംഗ് കിമ്മിനെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. ന്യൂഹാംപ്‌ഷെയറിലെ ഡാര്‍ട്മൗത്ത് കോളജ് പ്രസിഡന്റും ലോകാരോഗ്യ സംഘടനയുടെ എച്ച്‌ഐവി/ എയ്ഡ്‌സ് വിഭാഗം മുന്‍ ഡയറക്ടറുമാണ് കിം. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് സോയിളിക് ജൂണില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് കിമ്മിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് നിര്‍ദേശിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. യുഎസ് സാമ്പത്തിക വിദഗ്ധനായ ജെഫ്രി സാക്‌സ്മാത്രമെ ഇതുവരെ അപേക്ഷ നല്‍കിയിട്ടുള്ളു. എന്നാല്‍ തനിക്ക് പ്രസിഡന്റ് ബറാക് ഒബാമയുടെ പിന്തുണയില്ലെന്ന് സാക്‌സ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക ബാങ്ക് ബോര്‍ഡ് യോഗം ലഭിച്ച അപേക്ഷകളില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഏപ്രില്‍ 21ന് ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും അര്‍ധവാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

അമേരിക്കക്കാര്‍ മാത്രമാണ് ഇതുവരെ ലോക് ബാങ്ക് പ്രസഡിന്റായിട്ടുള്ളത്. ഇത്തവണ മറ്റു രാജ്യങ്ങള്‍ക്കും അവസരമൊരുക്കാമെന്ന് യുഎസ് തത്വത്തില്‍ സമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അംഗോള, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാനിരക്കെയാണ് യുഎസ് തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്. പെപ്‌സി കോ സിഇഒയും ഇന്ത്യന്‍ വംശജയുമായ ഇന്ദ്ര നൂയിയുടെ പേരും ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഎസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹൂസ്റ്റണെ മരണത്തിലേക്ക് നയിച്ചത് കൊക്കെയ്ന്‍ ഉപയോഗിച്ചുണ്ടായ ഹൃദയസ്തംഭനം

ലോസ്ഏയ്ഞ്ചല്‍സ്: ഇതിഹാസ പോപ്പ്താരം വിട്‌നി ഹൂസ്റ്റണ്‍ ഹോട്ടല്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കാനിടയായത് കൊക്കെയ്ന്‍ ഉപയോഗിച്ചുണ്ടായ ഹൃദയ സ്തംഭനമാകാമെന്ന് വിലയിരുത്തല്‍. ഹൃദയ സ്തംഭനം മൂലം ഹൂസ്റ്റണ്‍ ബാത്ത് ടബ്ബില്‍ ആകസ്മികമായി വീണതാകാമെന്ന നിരീക്ഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുന്ന ലോസ് ഏയ്ഞ്ചല്‍സ് കൗണ്ടി കോറോണേഴ്‌സ് ഓഫീസാണ് പുതിയ വിവരം നല്‍കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൊറോണേഴ്‌സിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് പുറത്തു വരും. ബെവര്‍ലി ഹില്‍സ് ഹോട്ടലിലെ ബാത്ത് ടബ്ബില്‍ കഴിഞ്ഞ മാസമാണ് 48 കാരിയായ ഹൂസ്റ്റണെ മരിച്ച നിലയില്‍ കണ്ടത്തിയത്. മരണ സമയത്ത് ഹൂസ്റ്റന്റെ ശരീരത്തില്‍ കൊക്കെയ്‌ന്റെ അംശംകണെ്ടത്തിയിരുന്നതായി കൊറോണേഴ്‌സ് ഓഫീസിന്റെ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

കൊക്കെയ്‌ന് പുറമേ മാരി ജുവാന, അല്‍പ്രാസോളം, സൈകേ്‌ളാബെന്‍സാപ്രിന്‍ ഡിഫെനിരഡാമിന്‍ തുടങ്ങിയ മയക്കു മരുന്നുകളുടേയും അംശങ്ങള്‍ ഹൂസ്റ്റന്റെ മൃതശരീരത്തില്‍ നിന്നും കണെ്ടത്തിയിരുന്നു. എന്നാല്‍ ഇവ മരണത്തിലേക്ക് നയിക്കാന്‍ കാരണമായില്ലെന്നാണ് കൊറോണേഴ്‌സ് ഓഫീസിന്റെ കണെ്ടത്തല്‍. ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലിലെ ഗ്രാമി പാര്‍ട്ടിയ്ക്ക് മണിക്കൂറുകള്‍ മുമ്പ് അവാര്‍ഡിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 11 നാണ് ഹൂസ്റ്റണ്‍ മരണമടഞ്ഞതായി കണെ്ടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക