Image

വാഗമണ്‍ സിമി ക്യാമ്ബ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published on 15 May, 2018
വാഗമണ്‍ സിമി ക്യാമ്ബ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
വാഗമണ്‍ സിമി ക്യാമ്ബ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പ്രതികള്‍ക്കെതിരെ കോടതി നടപടി എടുത്തു. പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയടയ്ക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്ന വിധി.കൂടാതെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇത് കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് ഈ വിധി. സിമി ജനറല്‍ സെക്രട്ടറി സഫ്ദര്‍ നഗോരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

2007 ഡിസംബര്‍ 10 മുതല്‍ 12 വരെയാണ് ആയുധ പരിശീലനം നടന്നത്. നാല് മലയാളികളും ക്യാമ്ബില്‍ പങ്കെടുത്തിരുന്നു. മാത്രമല്ല പിന്നീട് ഈ ക്യാമ്ബില്‍ പങ്കെടുത്തവരില്‍ പലരും അതിനുശേഷം വിവിധയിടങ്ങളില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാംകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ഡോ.കൗസര്‍ എടപ്പഗത്ത് ഇപ്പോഴത്തെ ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട മറ്റ് 17 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. യു.എ.പി.എ 10, 38 വകുപ്പുകള്‍ (നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക, നിരോധിത സംഘടനയില്‍ അംഗമാവുക), സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് സ്‌ഫോടക വസ്തു നിയമത്തിലെ നാലാം വകുപ്പ്, ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി(ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക