Image

പലിശപ്പണം തിരികെക്കിട്ടാന്‍ വീട്ടമ്മയെ അഞ്ചു മണിക്കൂര്‍ വീട്ടില്‍ പൂട്ടിയിട്ടു; പോലീസ് എത്തി മോചിപ്പിച്ചു

Published on 17 May, 2018
പലിശപ്പണം തിരികെക്കിട്ടാന്‍ വീട്ടമ്മയെ അഞ്ചു മണിക്കൂര്‍ വീട്ടില്‍ പൂട്ടിയിട്ടു; പോലീസ് എത്തി മോചിപ്പിച്ചു

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് അഞ്ചു മണിക്കൂര്‍ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേല്‍ ഭവനില്‍ ബിന്ദുവിനെയാണ് പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് പൂട്ടിയിട്ടതായി മാരായമുട്ടം പോലീസിന് പരാതി നല്‍കിയത്. 

വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എയ്തുകൊണ്ടാംകാണി മാങ്കോട്ട്‌കോണം സ്വദേശികളായ അനു, അജി, പൂവാര്‍ സ്വദേശി വിപിന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

2012 ല്‍ യശോദയുടെ കൈയില്‍ നിന്ന് 30000 രൂപ ബിന്ദു വാങ്ങിയിരുന്നു. മാസം 1800 രൂപ പലിശ നല്‍കേണ്ടിയിരുന്ന ബിന്ദു ആദ്യം തുക കൃത്യമായി അടച്ചിരുന്നെങ്കിലും ഭര്‍ത്താവിന്റെ മരണശേഷം ഇതിനു മുടക്കമുണ്ടായി. പല തവണ തുക തിരികെ നല്‍കാനായി ബിന്ദുവിനെ യശോദ ഭീഷണിപ്പെടുത്തി. പലിശയടക്കം 135000 രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ് തന്റെ ഏഴു സെന്റ് ഭൂമിയുടെ അസല്‍ പ്രമാണം യശോദ വാങ്ങിയതായും ബിന്ദു പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക