Image

കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 19 May, 2018
കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)
ആര്‍ഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായി അറിയപ്പെടുന്നു. ഇന്ത്യയില്‍ ലൈംഗിക വാക്കുകള്‍ ദൈനം ദിന ജീവിതത്തില്‍ പ്രയോഗിക്കുന്നത് സദാചാര വിരുദ്ധമാണ്. സ്‌കൂളുകളില്‍ കുട്ടികളെ ലൈംഗികത പഠിപ്പിക്കുവാന്‍ സാമൂഹിക ചുറ്റുപാടുകള്‍ അനുവദിക്കുന്നില്ല. അദ്ധ്യാപകര്‍ ലൈംഗിക വാക്കുകള്‍ ക്‌ളാസുകളില്‍ പ്രയോഗിക്കുന്നതുപോലും വിലക്ക് കല്പിച്ചിരിക്കുന്നു. ജനിച്ചു വളരുന്ന കുടുംബത്തിലും സ്‌കൂളിലും ലൈംഗിക പാഠങ്ങള്‍ ഒളിച്ചുവെക്കുന്നുണ്ടെങ്കിലും നിയന്ത്രണമില്ലാത്ത മനുഷ്യരുടെ രതിവികാരംകൊണ്ട് ഇന്ത്യ 2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമായി അറിയപ്പെടുമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈംഗിക കാര്യങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍പോലും സംസാരിക്കാന്‍ ഇഷ്ടപ്പെടില്ല. 'താന്‍ എങ്ങനെ ഉണ്ടായി'യെന്നുള്ള കുട്ടികളുടെ ചോദ്യത്തിനു മുമ്പിലും ഉത്തരം പറയാതെ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറും. എന്നാല്‍ ശിവലിംഗത്തെ തൊഴുത് ആരാധിക്കുന്നതിനു യാതൊരു മടിയുമില്ല. കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാന്‍ മാത്രം ലൈംഗിക ക്രിയകളില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടാന്‍ പാടുള്ളൂവെന്നാണ് പ്രമാണം. ലൈംഗികതയെ എങ്ങനെ പരമാനന്ദമാക്കാമെന്നും അതിനുള്ള ഉപാധികളെന്തെല്ലാമെന്നും ആരും ചിന്തിച്ചിരുന്നുമില്ല. 'മല്ലനാഗ വാത്സ്യായന' മഹര്‍ഷി രചിച്ച 'കാമസൂത്ര' അതിനൊരു അപവാദമായിരുന്നു.

ഇന്ത്യയുടെ ലൈംഗിക ചരിത്രം ഋഗ്‌വേദം മുതല്‍ കാമസൂത്ര കാലം വരെയും അവിടെനിന്ന് മുഗള്‍ കാലം വരെയും വിശദമായി വിവരിച്ചിട്ടുണ്ട്. മുഗള്‍കാലഘട്ടത്തില്‍ 'ലൈംഗികത' വെറുക്കപ്പെട്ട ഒന്നല്ലായിരുന്നുവെന്ന് കാണാന്‍ സാധിക്കും. മുഗള്‍ സാഹിത്യത്തിലും കലകളിലും ലൈംഗികതയ്ക്ക് പ്രത്യേകമായ പ്രാധാന്യം കല്പിച്ചിരുന്നു. ഹിന്ദു ദൈവങ്ങളും ദേവതകളും അപ്‌സരസുകളും പൗരാണിക അമ്പലങ്ങളില്‍ ലൈംഗികത പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. അജന്ത, എല്ലോറ, കജറാവു എന്നിവടങ്ങളില്‍ ദേവി ദേവന്മാരുടെ ലൈംഗിക ആനന്ദങ്ങള്‍ വിവിധ ഭാവരൂപങ്ങളില്‍ കൊത്തി വെച്ചിരിക്കുന്നതും പൗരാണിക കലാ സാംസ്‌ക്കാരികതയെ വിളിച്ചറിയിക്കുന്നു.

വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ സാംസ്‌ക്കാരികതയില്‍ നിരവധി പുസ്തകങ്ങള്‍ എഴുതപ്പെട്ടതില്‍ ബ്രിട്ടീഷുകാര്‍ അടിസ്ഥാനമായി കണ്ടത് മനുസ്മൃതിയായിരുന്നു. മനുവിന്റെ യാഥാസ്തിക ചിന്തകള്‍ വിക്ടോറിയന്‍ കാലഘട്ടത്തിലേക്ക് എത്തിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ആദ്യം സംസ്‌കൃതത്തില്‍ നിന്ന് ഇംഗ്‌ളീഷിലേക്ക് തര്‍ജ്ജിമ ചെയ്ത പുസ്തകവും മനുസ്മൃതി തന്നെ. ഇന്ത്യയുടെ ഭരണ സംവിധാനത്തിനുള്ള നിയമങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ മനുവിയന്‍ നിയമങ്ങളെ ആശ്രയിച്ചിരുന്നു. പുരോഗമന ചിന്തകളുള്ള ഋഗ്‌വേദവും കാമസൂത്രവും പരിപൂര്‍ണ്ണമായും നിരസിച്ചു. അങ്ങനെ മനുസ്മൃതി ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആധികാരിക ഗ്രന്ഥമായി കണക്കാക്കിയിരുന്നു.

ഹൈന്ദവമതത്തിന്റെ സ്വന്തമെന്നു കരുതുന്ന കാമസൂത്ര പുസ്തകങ്ങള്‍ രണ്ടാംനൂറ്റാണ്ടില്‍  എഴുതിയതെന്നു അനുമാനിക്കുന്നു. ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ഭാഷയിലാണ്, കാമസൂത്ര ഉടനീളം വിവരിച്ചിരിക്കുന്നത്. ഭാരതത്തിലെ ഗ്രന്ഥങ്ങളില്‍ ഭഗവദ്ഗീത കഴിഞ്ഞാല്‍ ഏറ്റവുമധികം വായിക്കുന്നത് കാമസൂത്രയാണ്. സരസനും പണ്ഡിതനുമായ മല്ലനാഗ വാത്സ്യായാന മഹര്‍ഷിയാണ് ഇതിന്റെ രചയിതാവ്. പൗരാണിക ദര്‍ശനങ്ങളില്‍ ഇത്രമാത്രം വിമര്‍ശിക്കപ്പെട്ട ഒരു ഗ്രന്ഥം വളരെ വിരളമായിരിക്കും. യൂറോപ്പിലും അമേരിക്കയിലും ഈ ഗ്രന്ഥത്തിന് വളരെയധികം പ്രചാരണം ലഭിച്ചിരിക്കുന്നതായും കാണാം. ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം ഭക്ഷണം പോലെ വൈകാരിക ജീവിതവും അത്യാവശ്യമാണ്. അതിനെ അടിച്ചമര്‍ത്തിയുള്ള ജീവിതം മാനസികമായ അടിമത്വത്തിലേക്ക് വഴി തെളിയിക്കും. ലൈംഗിക ജീവിതത്തെപ്പറ്റിയും കാമം ശമിപ്പിക്കാനുള്ള വിഷയങ്ങളെപ്പറ്റിയും ആധികാരികമായി വിവരിച്ചിരിക്കുന്ന ഒരു പ്രാചീന ഗ്രന്ഥമാണ് കാമസൂത്രം. ഒരുപാട് സിനിമകള്‍, സാഹിത്യ കൃതികള്‍ മുതാലാവകള്‍ കാമസൂത്ര രചനകളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. ആധുനിക കാലത്ത് ലൈംഗിക കാര്യങ്ങള്‍ വായിക്കുന്നത് പുതുമയുള്ളതല്ലെങ്കിലും പൗരാണിക കാലത്ത് അത്തരം കാര്യങ്ങള്‍ വിശദീകരിക്കുക അപൂര്‍വവും വിചിത്രവുമായിരുന്നു.

രതിജന്യമായ 'കാമസൂത്ര' ലോകത്തിലെ ഏറ്റവും പൗരാണികമായ പുസ്തകമായി വിലയിരുത്തുന്നു.  പാശ്ചാത്യലോകവും പൗരസ്ത്യലോകവും ഒരു പോലെ ഈ പുസ്തകത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കാറുണ്ട്. സംസ്‌കൃത ഭാഷയില്‍ വടക്കേ ഇന്ത്യയിലാണ് കാമസൂത്ര രചിക്കപ്പെട്ടത്. എന്നാല്‍ കാമസൂത്രയെ വെറും ഒരു രതി പുസ്തകമായി തള്ളിക്കളയുന്നവരുമുണ്ട്. അതിനുള്ളിലെ ശാസ്ത്രീയ വശങ്ങളെ ചിന്തിക്കാതെ സാംസ്‌ക്കാരികതയുടെ അപര്യാപ്തതയെന്ന നിലയില്‍ പുസ്തകത്തെ വിലയിരുത്തുന്നവരുമുണ്ട്. കാമസൂത്രയെ ഒരു ലൈംഗിക ശാസ്ത്രമായി കണക്കാക്കുന്നവര്‍ അതൊരു അത്യുത്തമമായ മനഃശാസ്ത്ര ഗ്രന്ഥമായും ചിന്തിക്കും.

ഇന്ത്യയുടെ പരമ്പരാഗതമായ ചരിത്രം കണ്ണോടിച്ചാലും പൗരാണിക ലൈംഗിക ശാസ്ത്രവും ആധുനിക ലൈംഗിക ശാസ്ത്രവും തമ്മില്‍ വലിയ അന്തരമില്ലെന്ന് കാണാം. ഋഗ്വേദം പറയുന്നു, 'സ്ത്രീയുടെ രക്തസ്രാവം മൂലം നിത്യം ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ രക്തക്കറപിടിച്ചാല്‍, ആരെങ്കിലും രക്തക്കറ പുരണ്ട വസ്ത്രങ്ങളെ സ്പര്‍ശിച്ചാല്‍ വസ്ത്രങ്ങള്‍ ഉടന്‍ നശിപ്പിക്കണം.' വസ്ത്രത്തെ സ്പര്‍ശിച്ചവര്‍ കുളിച്ചു വെടിപ്പായി, ചുറ്റും ചാണക വെള്ളം തളിച്ച ശേഷമേ വീണ്ടും ഭവനത്തില്‍ പ്രവേശിച്ചിരുന്നുള്ളൂ. അര്‍ത്ഥശാസ്ത്രം പറയുന്നു, 'ഒരു പെണ്‍ക്കുട്ടിയുടെ കന്യകത്വം നഷ്ടപ്പെടുന്നുവെങ്കില്‍ അവളുടെ വിവാഹം നിയമാനുസൃതമല്ലാതാവുന്നു. പുരുഷന്മാര്‍ക്ക് വിവാഹത്തിനു വെളിയിലുള്ള ലൈംഗികത അനുവദനീയമല്ല. പരസ്ത്രീയുമായി പുരുഷന്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ വലിയ പിഴ അടക്കേണ്ടി വരും.'

സ്ത്രീ പുരുഷന്മാര്‍ അനുഷ്ഠിക്കേണ്ട ലൈംഗിക നിയമങ്ങളെയാണ് കാമസൂത്രയില്‍ വിവരിച്ചിരിക്കുന്നത്. കാമയെന്നാല്‍ വിഷയാസക്തിയെന്നര്‍ത്ഥം. അത് ഹൈന്ദവ ജീവിതത്തിന്റെ ഒരു ലക്ഷ്യമായി കരുതുന്നു. ധര്‍മ്മം, ലക്ഷ്യം, മുക്തി എന്നീ മൂന്നു വസ്തുതകളും ഹിന്ദു ധര്‍മ്മത്തിന്റെ ഘടകങ്ങളാണ്. ഈ നാല് തത്ത്വങ്ങളെയും യോജിപ്പിക്കുന്ന ചരടിനെ സൂത്രയെന്നു പറയുന്നു. കാമസൂത്രം ജീവിതത്തെ ഇമ്പമുള്ളതും അനുഗ്രഹീതവുമാക്കുന്നു. പ്രകൃതിയില്‍ നിന്നും ലഭ്യമാകുന്ന സ്‌നേഹത്തെയും നുകരുന്നു. കുടുംബ ജീവിതത്തെപ്പറ്റിയും മറ്റുള്ള ജീവിതാനന്ദത്തെയും വിവരിക്കുന്നു. കാമസൂക്തമെന്നത് സ്‌നേഹത്തിന്റെ തത്ത്വ ശാസ്ത്രമാണ്. തലമുറകളായി വാമൊഴികളില്‍ക്കൂടി കൈമാറിക്കൊണ്ടിരുന്നു. വേദങ്ങളുടെ കാലത്തെ പേരും പെരുമയുമേറിയ തത്ത്വ ചിന്തകരെപ്പോലെ വാത്സ്യായാനനു അര്‍ഹമായ സ്ഥാനം കല്പിച്ചിട്ടില്ല. വാത്സ്യായനന്‍ ഗദ്യ രൂപത്തിലാണ് കാമസൂത്രം എഴുതിയത്. കവിതയുടെ രൂപഭാവത്തില്‍ വളരെ കുറച്ചു മാത്രമേ പുസ്തകത്തിലുള്ളു.

കാമസൂത്ര എഴുതിയ കാലഘട്ടത്തില്‍ ലൈംഗിക വിഷയങ്ങളെ സംബന്ധിച്ച് പരസ്യമായി ആരും പറയുകയോ എഴുതുകയോ ചെയ്യില്ലായിരുന്നു. എന്നാല്‍ ഇന്ന് ലൈംഗികത ഉത്തേജിപ്പിക്കുന്ന നോവലുകള്‍, ഫിലിമുകള്‍, വീഡിയോകള്‍, സുലഭമാണ്. ആര്‍ക്കും അത്തരം കാര്യങ്ങള്‍ വായിച്ചാല്‍ പുതുമകള്‍ അനുഭവപ്പെടാറില്ല. കാമസൂത്രയുടെ തത്ത്വചിന്തകള്‍, ശരിയായ ഒരു ജീവിതം എങ്ങനെ നയിക്കണമെന്നുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. ഒരു പങ്കാളിയെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നും വിവരിച്ചിട്ടുണ്ട്. വിവാഹ ജീവിതം  സന്തോഷപ്രദമാക്കാമെന്നും ശക്തിപ്പെടുത്താമെന്നും വിശദീകരിച്ചിട്ടുണ്ട്. പണമുള്ളവര്‍ക്ക് ജീവിതം ആനന്ദപ്രദമാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു.

കാമസൂത്ര വായിക്കുന്നവര്‍ക്ക്! പൗരാണിക ഭാരതീയര്‍ കാമം ഉത്തേജിപ്പിച്ച സാഹചര്യങ്ങള്‍ അത്തരത്തിലോയെന്നു സംശയിക്കും. അവരുടെയിടയില്‍ യോഗ പ്രാബല്യത്തിലായിരുന്നതുകൊണ്ടു ഒരു പക്ഷെ സത്യമായേക്കാം. നല്ല യോഗ അഭ്യസിച്ചവര്‍ക്ക് ശരീരം ഏതു ഭാഗത്തേക്കും വളച്ചു കൊണ്ടുവരാന്‍ സാധിക്കും. പക്ഷെ അങ്ങേയറ്റം ശരീര ഭാഗങ്ങള്‍ വളച്ചുകൊണ്ടുള്ള രതിക്രിയകള്‍ കാമസൂത്ര എഴുതിയ വാത്സ്യയാനന്റെ ഭാവനകളായിരിക്കാം. കാമസൂത്രയിലെ പടങ്ങള്‍ ചിരിക്കാന്‍ മാത്രം ജിംനാസ്റ്റിക്ക് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വാത്സ്യായനന്‍ കാമസൂത്രത്തെപ്പറ്റി വിവരിച്ചിരിക്കുന്നത് അത്യധികം അതി സൂക്ഷ്മ ദര്‍ശനത്തോടെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഒരു മനഃശാസ്ത്രജ്ഞന്റെ വീക്ഷണവും കാമസൂത്രയില്‍ വ്യക്തമാണ്. വിവാഹിതരായ നിരവധി സ്ത്രീകളെപ്പറ്റി പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അവരില്‍ ഭര്‍ത്താവിനെ ലൈംഗിക കാര്യങ്ങളില്‍ ചതിക്കുന്നവര്‍, മക്കളില്ലാത്ത സ്ത്രീകള്‍, എല്ലാ മക്കളും മരിച്ചുപോയവര്‍, ലൈംഗിക വ്യാപാരം കൊണ്ട് ജീവിക്കുന്നവര്‍, സ്വയം കഴിവില്‍ അഭിമാനിക്കുന്നവര്‍, ഭര്‍ത്താവിന്റെ വിഡ്ഡിത്തരത്തില്‍ ലജ്ജിതരായവര്‍, യാത്രാ പ്രിയരായ ഭര്‍ത്താക്കന്മാര്‍, അസൂയ പിടിച്ച ഭാര്യമാര്‍, ദുര്‍ഗന്ധം വമിക്കുന്നവര്‍, സന്താന ശേഷിയില്ലാത്തവര്‍, പുരുഷത്വമില്ലാത്തവര്‍, രോഗികള്‍, വൃദ്ധന്മാര്‍ എന്നിവരെല്ലാം കാമസൂത്രയുടെ ഉള്ളടക്കത്തിലുണ്ട്.

മനുസ്മൃതി ക്രിസ്തുവിനു മുമ്പ് എഴുതിയ ഹിന്ദു ധര്‍മ്മ ശാസ്ത്രമാണ്. ഈ പൗരാണിക ഗ്രന്ഥം  ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രതീകമായി കണക്കാക്കിയിരിക്കുന്നു. വിവാഹം, വിവാഹ ബന്ധം, ലൈംഗികത എന്നിങ്ങനെയുള്ള മനുഷ്യന്റെ അനുഷ്ഠാനങ്ങള്‍ മനുസ്മൃതിയില്‍ വിവരിച്ചിട്ടുണ്ട്. മനുസ്മൃതിയ്ക്ക് വിമര്‍ശനമുള്ളതുപോലെ ആ ഗ്രന്ഥത്തിനു പൂജ്യതയും കല്പിക്കാറുണ്ട്. പുരോഗമന ചിന്താഗതിയുള്ളവര്‍ മനുസ്മൃതിയെ തിരസ്‌ക്കരിക്കുമ്പോള്‍ യാഥാസ്ഥിതികരായവര്‍ പൂജിതമായ ഈ ഗ്രന്ഥം ഒരുവന്റെ ധര്‍മ്മമായി പാലിക്കേണ്ട നിയമങ്ങളായി കരുതുന്നു. ഇന്ത്യയിലെ ജാതി വിഭജനത്തിനു കാരണം മനുസ്മൃതിയെന്നു അംബേദ്ക്കര്‍ കരുതുന്നു. എന്നാല്‍ ഗാന്ധിജി മനുസ്മൃതിയ്പ്പറ്റി വിഭിന്നമായി ചിന്തിച്ചിരുന്നു. മനുസ്മൃതി മുഴുവനായി വായിക്കണമെന്നായിരുന്നു ഗാന്ധിജി നിര്‍ദ്ദേശിച്ചിരുന്നത്. അതിലെ സത്യവും അഹിംസയും മാത്രം തെരഞ്ഞെടുക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. മറ്റുള്ള സാമൂഹികമായ കാര്യങ്ങള്‍ പൊരുത്തപ്പെടാത്തത് നിരസിക്കാനും ഉപദേശിച്ചിരുന്നു.

ഒരു സ്ത്രീയുടെ കന്യകാവ്രതത്തിന് ഭാരതീയ ചിന്തകളില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. വിവാഹ രാത്രിയില്‍ ഒരു സ്ത്രീ കന്യകയായിരിക്കണമെന്ന നിയമവുമുണ്ട്. സമൂഹത്തില്‍ ഇത്തരം മാമൂലുള്ളതിനാല്‍ സ്ത്രീകള്‍ വിവാഹത്തിനുമുമ്പ് പുരുഷനുമായി ലൈംഗികതയില്‍ ഏര്‍പ്പെടാറില്ല. ലൈംഗികതയുടെ ആനന്ദവും അനുഭവിക്കാറില്ല. വിവാഹത്തിനു ശേഷവും ഒരു സ്ത്രീയ്ക്ക് ലൈംഗികത ഒരു പുരുഷനുമായി മാത്രമേ പാടുള്ളൂ. അയാളില്‍ നിന്നും കുട്ടികളും ജനിച്ചിരിക്കണം. ചെറിയ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ നിന്നു ലൈംഗികതയെപ്പറ്റി ശരിയായ മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭിച്ചിരുന്നില്ല. ഗര്‍ഭഛിദ്രം നടത്തിയിരുന്നത് അശാസ്ത്രീയമായ രീതിയിലും വളരെ അപകടം പിടിച്ച മാര്‍ഗങ്ങളിലുമായിരുന്നു.

പതിനൊന്നു വയസുള്ളപ്പോള്‍ മുതല്‍ പെണ്‍ക്കുട്ടികളെ സമൂഹത്തിലുള്ള വിലക്കുകളെപ്പറ്റി പറഞ്ഞു പഠിപ്പിക്കും. 'ആര്‍ത്തവ കാലങ്ങളില്‍ പെണ്ണുങ്ങള്‍ക്ക് അമ്പലത്തില്‍ പോകുവാന്‍ പാടില്ല; ദേവി കോപിക്കും; അത് ദൈവനിന്ദയാണ്,' എന്നിങ്ങനെയെല്ലാം കൗമാരപ്രായത്തില്‍ പെണ്‍ക്കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി അവരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുന്നു. ഇന്നും സ്ത്രീകളുടെയിടയില്‍ പ്രാകൃതമായ അത്തരം ആചാരങ്ങള്‍ തുടരുന്നു. രക്തസ്രാവം എന്നത് എന്തോ പാപമാണെന്നുള്ള കുറ്റബോധവും പെണ്‍ക്കുട്ടികളില്‍ സൃഷ്ടിക്കുന്നു. ലൈംഗിതയെന്നത് അവിശുദ്ധവും ചീത്തയെന്നുമുള്ള ധാരണ കുട്ടിപ്രായം മുതല്‍ സ്ത്രീകളുടെ മനസ്സിലുണ്ടാകും. എല്ലാ പെണ്‍ക്കുട്ടികളുടെയും ചിന്ത ലൈംഗികതയെന്നത് അധാര്‍മ്മികതയെന്നാണ്. വാസ്തവത്തില്‍ അത് ഒരാളിന്റെ വ്യക്തിഗത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. പുരോഗമന ചിന്താഗതികളുള്ള സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ നിലവിലുള്ള ഈ വ്യവസ്ഥിതിയ്‌ക്കെതിരെ പ്രതികരിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേസമയം അമ്പലത്തില്‍ ദേവിയുടെ യോനിയെ ആരാധിക്കുന്ന പ്രദേശങ്ങളുമുണ്ട്. ലൈംഗികതയെ പാപമായി കരുതുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ ആസാമിലുള്ള ഗോഹട്ടിയില്‍ കാമാക്ഷി അമ്പലത്തില്‍ ദേവിയുടെ യോനിയെ പൂജാവസ്തുക്കളുമായി തൊഴാന്‍ എത്താറുണ്ട്. ഇന്ത്യയില്‍ ഏറ്റവും വിശുദ്ധി നിറഞ്ഞ ഒരു അമ്പലമായി അത് കരുതുന്നു. കൂടാതെ കാമാക്ഷി ദേവിയുടെ പേരില്‍ വര്‍ഷത്തില്‍ നാലു ദിവസം ഉത്സവം നടത്താറുണ്ട്. അന്ന് ദേവിക്ക് ആര്‍ത്തവ കാലമെന്നാണ് വെപ്പ്.

മനുസ്മൃതിയില്‍ സ്ത്രീകള്‍ക്കെതിരെ സങ്കീര്‍ണ്ണങ്ങളായ നിരവധി നിയമങ്ങള്‍ എഴുതിയിട്ടുണ്ട്. അതേ സമയം സ്ത്രീയെ ബഹുമാനിക്കുന്നുമുണ്ട്. പീഡിപ്പിക്കുന്ന ഭര്‍ത്താവുമായി ബന്ധങ്ങള്‍ വേര്‍പെടുത്താന്‍ മനുസ്മൃതി അനുവദിച്ചിട്ടുണ്ട്. അതുപോലെ ഭാര്യ ധിക്കാരിയും ദുര്‍മ്മാര്‍ഗ ജീവിതം നയിക്കുന്നവളാണെങ്കിലും ബന്ധം വേര്‍പെടുത്തി വിവാഹം കഴിക്കാം. ഭര്‍ത്താവ് നാടുവിട്ടുപോയശേഷം കണ്ടെത്താതെ നഷ്ടപ്പെട്ടു പോയാലും, സ്ത്രീയെ ഭര്‍ത്താവ് ഉപേക്ഷിച്ചാലും സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാം. ഭര്‍ത്താവു മരിച്ച വിധവകളും ചാരിത്ര്യം കാത്തു സൂക്ഷിക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'ഒരു സ്ത്രീ കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കളുടെ സംരക്ഷണത്തിലും യുവതിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെയും വിധവയായിരിക്കുമ്പോള്‍ മക്കളുടെ സംരക്ഷണയിലും കഴിയണം'(മനുസ്മൃതി). 'സ്ത്രീ ഭര്‍ത്താവിനെ ദൈവ തുല്യം ആരാധിക്കണം. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കണമെന്നും' പറയുന്നുണ്ട്. 'എവിടെ സ്ത്രീകള്‍ ബഹുമാനിതരാകുന്നുവോ അവിടെ ദൈവങ്ങള്‍ പ്രസാദിക്കും. 'സ്ത്രീയെ അവഹേളിക്കുന്നിടങ്ങളില്‍ പരിശുദ്ധയുടെ ഫലം വിളയുകയില്ലെന്നും' മനുസ്മ്രിതി പറയുന്നു.

വേദകാലങ്ങളില്‍ സ്ത്രീയ്ക്ക് പുരുഷനെപ്പോലെ സ്വതന്ത്രമായ ഒരു ജീവിതമുണ്ടായിരുന്നു. എന്നാല്‍ മനുസ്മ്രിതിയുടെ കാലം വന്നപ്പോള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങള്‍ പലതുമുണ്ടായി. അവര്‍ക്ക് സാമൂഹികമായി പ്രവര്‍ത്തിക്കാനോ രാഷ്ട്രീയത്തില്‍ ഇടപെടാനോ അവകാശമുണ്ടായിരുന്നില്ല. ലൈംഗിക വിഷയങ്ങളിലും തികച്ചും യാഥാസ്ഥിതികത പുലര്‍ത്തണമായിരുന്നു. ബ്രിട്ടീഷ്‌കാരുടെ കാലത്തും സ്ത്രീകളുടെ മേല്‍ യാഥാസ്ഥിതിക നിയമങ്ങളായിരുന്നു നടപ്പിലുണ്ടായിരുന്നത്. വാസ്തവത്തില്‍ ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ അവര്‍ നെയ്‌തെടുത്ത നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷുകാര്‍ പ്രമുഖരായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹിന്ദുക്കളോടൊപ്പം നിയമങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. അവര്‍ നിയമങ്ങളുണ്ടാക്കിയപ്പോള്‍ മനുസ്മൃതിയിലെ നിയമങ്ങള്‍ മാത്രം പരിഗണനയിലെടുത്തു. നിയമങ്ങള്‍ പ്രാബല്യമാക്കാന്‍ യാഥാസ്ഥിതികരായ ഹൈന്ദവ ജനതയുടെ വികാരങ്ങളുംകൂടി കണക്കാക്കണമായിരുന്നു.

മനുസ്മൃതിയിലെ നിയമങ്ങളെ വെല്ലുവിളിക്കത്തക്കവിധം കാമസൂത്രയില്‍ സ്ത്രീക്ക് നിരവധി സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. 'സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍ സ്വയം അവള്‍ക്കു പിരിഞ്ഞു പോകാം. പുരുഷന് അറിയാന്‍ പാടില്ലാത്ത സംഗതികള്‍ സ്ത്രീ കയറി അഹങ്കാരത്തോടെ അഭിപ്രായങ്ങള്‍ പറയുന്നതും വായിക്കാം. ഭര്‍ത്താവ് പറയുന്ന നല്ല കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ സദാ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും കാമസൂത്രയിലുണ്ട്. കാര്യബോധത്തോടെ ഭര്‍ത്താവ് പറയുന്ന വസ്തുതകളെ മനഃപൂര്‍വം വളച്ചൊടിച്ചു ഭര്‍ത്താവിനെ വിഡ്ഢിയാക്കാന്‍ ശ്രമിക്കല്‍, ഭര്‍ത്താവ് തമാശ പറഞ്ഞില്ലെങ്കിലും മറ്റെന്തെങ്കിലും പറഞ്ഞു ഭര്‍ത്താവിനെ പരിഹസിച്ചു ചിരിക്കുക, പൊതു ജനങ്ങളുടെ മുമ്പില്‍ ഭര്‍ത്താവിന്റെ മാറ്റാന്‍ സാധിക്കാത്ത വിചിത്ര സ്വഭാവങ്ങളെപ്പറ്റി പരിഹസിക്കലുകള്‍ മുതലായവകളും കാമസൂത്രയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാത്സ്യായനന്റെയും മനുവിന്റെയും ലൈംഗിക തത്ത്വങ്ങള്‍ തികച്ചും വിപരീതങ്ങളെന്നു കാണാം. മനു ഒരു പുരുഷന് ഏക ഭാര്യയെന്ന നിയമം എഴുതി. 'ലൈംഗികതയെന്നാല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ മാത്രമെന്നും' മനുസ്മ്രിതി പറയുന്നു. എന്നാല്‍ 'ലൈംഗികത മനുഷ്യന്റെ സന്തോഷത്തിനു വേണ്ടിയുള്ളതെന്നു' കാമശാസ്ത്രം പറയുന്നു. 'ഒരു സ്ത്രീ ലൈംഗികതയില്‍ ആനന്ദം കണ്ടെത്തിയില്ലെങ്കില്‍ അവര്‍ തന്റെ ഭര്‍ത്താവിനെ വെറുക്കുമെന്നും ലൈംഗിക സുഖത്തിനായി മറ്റുള്ള പുരുഷന്മാരെ തേടി പോവുമെന്നും' കാമശാസ്ത്രത്തിലുണ്ട്.

മനുവിന്റെ നിയമം പറയുന്നു, 'ഉത്തമയായ ഒരു സ്ത്രീ അവരുടെ ഭര്‍ത്താവിനെ നിത്യവും പരിചരിച്ചുകൊണ്ടിരിക്കും. ഭര്‍ത്താവിനെ ദൈവത്തിനു തുല്യമായി കണക്കാക്കണം. അയാള്‍ ക്രൂരനെങ്കിലും, മറ്റുള്ള സ്ത്രീകളുമായി വ്യപിചാരം ചെയ്യുന്നുണ്ടെങ്കിലും അയാളില്‍ നല്ല ഗുണങ്ങള്‍ ഇല്ലെങ്കിലും ശിഷ്ടകാലം ഭര്‍ത്താവിനെ പരിചരിച്ചു ജീവിക്കണം.' കാമസൂത്രയില്‍ ഒരു മനുഷ്യന്റെ മറ്റു ഭാര്യമാരെപ്പറ്റിയുള്ള പരാമര്‍ശനങ്ങള്‍ കാണാം. എന്നാല്‍ മനുസ്മ്രിതിയില്‍ ഒരു മനുഷ്യന് മറ്റു ഭാര്യമാരുണ്ടെങ്കില്‍ അയാളെ രാജാവ് ശിക്ഷിക്കണമെന്ന് എഴുതിയിട്ടണ്ട്. മറ്റൊരു ജാതിയില്‍ നിന്ന് കുഞ്ഞു ജനിച്ചാലും ജാതി ഭൃഷ്ട്ട് കല്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപര സ്ത്രീകളുമായി ലൈംഗികതയിലേര്‍പ്പെടുന്നതും മനുസ്മൃതി എതിര്‍ത്തിരിക്കുന്നു.

കാമസൂത്രയിലെ ലൈംഗികാസക്തിയെ മറ്റു പൗരാണിക ഗ്രന്ഥങ്ങളും ഖണ്ഡിച്ചിട്ടുണ്ട്. കാമസൂത്ര എഴുതുന്നതിനു വളരെ നൂറ്റാണ്ടുകള്‍ മുമ്പ് എഴുതിയതാണ് ഭഗവദ് ഗീത. ലൈംഗിക മോഹങ്ങളിലുള്ള നിയന്ത്രണങ്ങളും ഭഗവദ് ഗീതയിലുണ്ട്. ഇത് വളര്‍ന്നു കഴിഞ്ഞ കൃഷ്ണന്റെ വാക്കുകളാണ്. കൗമാര പ്രായത്തില്‍ ഗോപ സ്ത്രീകളുമായി ശ്രീ കൃഷ്ണന്‍ വൃന്ദാവനത്തില്‍ പ്രേമിച്ചു നടന്നതും അവരുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നതും മറ്റൊരു കഥ.

ബ്രഹ്മസമാജം ഹിന്ദുമതത്തിലെ പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമാണ്. ബ്രഹ്മസമാജത്തില്‍ വേദാന്തവും സൂഫിസവും ക്രിസ്ത്യന്‍ ദൈവിക സിദ്ധാന്തവും പിന്തുടരുന്നു. രാജ റാം മോഹന്‍ റായിയാണ് അതിന്റെ സ്ഥാപകന്‍. സതിയ്‌ക്കെതിരെയും ശിശു വിവാഹത്തിനെതിരെയും സ്ത്രീകളുടെ സാംസ്‌ക്കാരിക പുരോഗമനത്തിനായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ലൈംഗിക വിഷയങ്ങളില്‍ പുരോഗമനവാദിയായിരുന്നു. ഉയര്‍ന്നവനും താഴ്ന്നവനെന്നുമുള്ള ജാതി വ്യവസ്ഥയെ എതിര്‍ത്തിരുന്നു. യൂറോപ്യന്‍ ജീവിതചര്യകളും ചിന്തകളുമാണ് അദ്ദേഹത്തെ സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കായി നയിച്ചിരുന്നത്. മഹാത്മാ ഗാന്ധിക്കും ലൈംഗിക കാര്യങ്ങളില്‍ പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. സ്ത്രീ അഹിംസയുടെയും സ്വയമര്‍പ്പണത്തിന്റെയും പരിശുദ്ധിയുടെയും മൂര്‍ത്തികരണമെന്ന് ഗാന്ധിജി പറയുമായിരുന്നു.

വിവേകാനന്ദനും വ്യത്യസ്ത ചിന്തകളോടെയുള്ള ലൈംഗിക അഭിപ്രായങ്ങളില്‍ വിശ്വസിച്ചിരുന്നു.  . ലൈംഗിക മോഹങ്ങളില്ലാതെയുള്ള സ്‌നേഹമാണ് ഏറ്റവും മഹത്വമെന്നും പറയുമായിരുന്നു. ശരീരത്തില്‍ നിന്ന് ലൈംഗികതയെ വേര്‍പ്പെടുത്തുമ്പോഴാണ് മനുഷ്യന്‍ പൂര്‍ണ്ണമാകുന്നത്. സ്ത്രീകള്‍ക്ക് മാതൃക സീതയാണെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തിലെ സീത ചാരിത്യ്ര ദേവതയെന്നു വിവേകാനന്ദന്‍ പറയുമായിരുന്നു. ഒരു സ്ത്രീ ചാരിത്രവതിയും ഏക പതിവ്രതയുമായിരിക്കണമെന്നും പ്രേമമെന്ന അംഗീകാരം നേടുന്നത് വിവാഹശേഷവുമെന്നും അദ്ദേഹത്തിന്റെ ചിന്തകളായിരുന്നു. സമൂഹത്തിന്റെ നാട്ടു നടപ്പനുസരിച്ചു, നിയമങ്ങളനുസരിച്ചു, വിവാഹിതര്‍ ജീവിക്കണമെന്നും ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭര്‍ത്താവിന് കഴിയണമെന്നും വിവേകാനന്ദന്‍ പറയുമായിരുന്നു.

ലൈംഗിക കാര്യങ്ങളില്‍ ചിലര്‍ കൃഷ്ണനെയും രാധയെയും റോള്‍ മോഡലായി കാണാറുണ്ട്. ഏക പതിവൃതം അനുഷ്ടിച്ച സീതയില്‍ നിന്നും വ്യത്യസ്ത ചിന്തകളോടെ രാധയെ ആരാധിക്കുന്നു. സീത രാജകുടുംബത്തില്‍ വളര്‍ന്നവളും ചാരിത്രവതിയുമായിരുന്നു. രാധ അതെ സമയം കൃഷ്ണന്റെ കൂട്ടുകാരിയായിരുന്നു. രാജ്ഞി എന്ന നിലയില്‍ സീത പൊതു ശ്രദ്ധ നേടിയ ദേവിയായിരുന്നു. രാധ, കൃഷ്ണന്റെ അനേകം കൂട്ടുകാരികളില്‍ ഒരാള്‍ മാത്രമായിരുന്നു. ഇന്ത്യയില്‍ നിരവധി  അമ്പലങ്ങളില്‍  രാധയെ ദേവിയായി പൂജിക്കുന്നു. കവിതകളില്‍ ദേവിയായ രാധയെ വര്‍ണ്ണിക്കുന്നുമുണ്ട്. കലകളിലും സാഹിത്യത്തിലും രാധയുടെയും കൃഷ്ണന്റെയും പ്രേമമുണ്ട്. ഭക്തിയുടെ ലഹരിയില്‍ ആര്‍ക്കും രാധയെ അവഗണിക്കാന്‍ സാധിക്കില്ല. അനേകം ഭക്തി ഗാനങ്ങള്‍ കൃഷ്ണന്റെയും രാധയുടെയും പ്രേമത്തെപ്പറ്റിയുണ്ട്.

കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)കാമസൂത്രയും പുരാണങ്ങളും ലൈംഗിക ബോധനങ്ങളും- (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2018-05-21 00:01:38
രതിക്രീഡയെ അതിന്റെ പരമോച്ചാവസ്ഥയിൽ എത്തിച്ച് ആനന്ദ നിർവൃതി അടയുവാൻ വേണ്ടതെല്ലാം ഭാരതം ഒരിക്കിയിട്ടുണ്ടെങ്കിലും അത് അനുഭവിക്കുനന്നവർ വിദേശിയരാണ്. യഥാസ്ഥിക വിശ്വാസത്തിന്റെ വേലക്കെട്ടിൽ വളർന്ന ഭാരതത്തിലെ പുരുഷനും സ്ത്രീയും   രതിക്രീഡയിൽ ഏർപ്പെടുമ്പോൾ  ആനന്ദ നിർവൃതി അനുഭവിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അതിന് ഉത്തരം ഇല്ല . പുരുഷന്റെ മുന്നിൽ മലർന്നു കിടക്കുക കുട്ടികളെ ഗർഭം ധരിക്കുക എന്നൊക്കെയാണ് സ്ത്രീയുടെ ധര്മമെന്ന് വിശ്വിസിക്കുന്ന പുരുഷൻ സ്ത്രീ രതിമൂർച്ച അനുഭവിക്കുന്നുണ്ടോ എന്ന് തിരക്കാറില്ല . എന്തായാലും പടന്നമാക്കൽ വളരെ നല്ല ഒരു ലേഖനം മലയാളി വായനക്കാർക്കായി തയാറാക്കിയിരുന്നു . സ്വതന്ത്രമായ ചിന്തയോടെ വായിക്കുമെങ്കിൽ ശിഷ്ടമുള്ള കാലങ്ങളിൽ രതിക്രീഡയെ ആനന്ദകരമാക്കുവാൻ സാധിക്കും .  എഴുത്തുകാർക്ക് ആശംസ വായനക്കാർക്ക് സർവ്വ മംഗളവും 

പുരുഷൻ മസിലു പിടിച്ചാലും സ്ത്രീക്ക് മുൻകയ്യെടുക്കാം എന്ന് ശാർങ്ഗധരൻ പറഞ്ഞിട്ടുണ്ട് 

കാര്യേഷു മന്ത്രീ കരുണേഷു ദാസീ 
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരത്രീ 
സ്നേഹേഷു മാതാ ശയനേഷു വേശ്യ 
ഷട് കർമ്മനാരീ കുലധർമ്മ പത്നീ 

കാര്യവിചാരത്തിൽ മന്ത്രിയെപ്പോലെയും പരിചാരികളിൽ ദാസിയെപ്പോലെയും രൂപ സൗന്ദര്യത്തിൽ ലക്ഷ്മീദേവിയെപ്പോലെയും ക്ഷമാശീലത്തിൽ ഭൂമിയെപ്പോലെയും സ്നേഹംകൊണ്ട് അമ്മയെപ്പോലെയും ശയ്യാതലത്തിൽ വേശ്യയെപ്പോലെ കാമശീലയായും ഇരിക്കുന്നു -ഇപ്രകാരമുള്ള ആറു കർമ്മങ്ങൾ അനുഷ്ഠിക്കുന്നവളാണ് ധർമ്മപത്നി .   (അഞ്ചണ്ണം ശരിയായാലും കാമശീലത്തിൽ കുറവ് വരുത്താതെ ശ്രദ്ധിക്കുക )

വള്ളത്തോൾ പറഞ്ഞതുപോലെ 

കുന്തളാവലി വിയർത്ത പൂങ്കവിളിൽ 
      മിന്നിയും കുളിർമുലത്തടം 
ചന്തമൊടുനടമാടിയും പൃഥു നി -
     തംബമണ്ഡലമുളഞ്ഞുമേ 
ചെന്തളിർതനു തളർന്നിടുംപടി സ-
     ലീലമാദ്രിജ നിജാന്തികേ 
പന്തടിയ്ക്കെ നിടിലാക്ഷനാർന്ന പുള 
    കം നമുക്കരുളുക മംഗളം 

വിയർപ്പു തുള്ളികള്ളികളണിഞ്ഞ പൂപോലുള്ള കവിളിൽ തലമുടികെട്ടഴിഞ്ഞു വീണ് ചിതറിയും തടിച്ച നിതംബമുലഞ്ഞ് മനോഹരമായി നൃത്തമാടിയും ചുവന്ന തളിരുപോലുള്ള മേനി തളരുന്ന വിധം സമീപത്തുനിന്ന് പന്തടിക്കുകയും ചെയ്യുന്ന ഗിരിതയായ പാർവതി ശിവന് നൽകിയ പുളകം (നമ്മളുടെ അടുത്ത രതിക്രീഡയെ മംഗളകരമാക്കട്ടെ -ഇത് കവിതയിൽ ഇല്ലാത്ത ഭാഗം )

സ്ത്രീകളോട് വേണമെങ്കിൽ പുരുഷന്മാർ രതിക്രീഡയ്ക്ക് മുൻപ് ഈ കവിത ചൊല്ലി  അർഥം പറഞ്ഞു കൊടുക്കുക 

കൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുനുകുനെയഴകിൻ 
    സ്വേദജാലം പൊടിഞ്ഞും 
ചാന്തിൻ പൊട്ടൊട്ടു മാഞ്ഞും പരിമളമുയരും 
     ചന്ദനച്ചാറലിഞ്ഞും 
എന്തും നിശ്വാസമോടൊത്തിളകുന്ന മുലയോ- 
      ടൊ ത്തെഴുന്നൊരു നിന്മെയ് 
കാന്തേ, മിന്നുന്നു കാമക്കലവിയിൽ  വിധമീ- 
      പ്പന്തടിക്കുന്ന നേരം   (കൊടുങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ )

പ്രീയേ, തലമുടിക്കെട്ട് ഒട്ടുഭാഗവും അഴിഞ്ഞ്; കുനുകുനെ മനോഹരമായി വിയർപ്പുകണങ്ങൾ പൊടിഞ്ഞ് ; ചാന്തുപൊട്ടു കുറെ മാഞ്ഞ്; സുഗന്ധമുയരുന്ന ചന്ദനക്കുറിക്കൂട്ടലിഞ്ഞ്; നിശ്വാസമുണ്ടാകുമ്പോൾ ഇളകുന്ന മുലകൾ ഉള്ള നിന്റെ ശരീരം കാമകേളികളിലെന്നപോലെ പന്തടിക്കുന്ന സമയത്തും വിളങ്ങുന്നു 

മനസ്സിനെ ഒന്ന് ഇളക്കാൻ വേണെങ്കിൽ താഴെ തന്നിരിക്കുന്ന കവിത ഹൃദ്യസ്ഥമാക്കി സൂക്ഷിക്കുകയും ഒരു ടോണിക്ക് പോലെ കഴിക്കുകയും ചെയ്യാം 

ഗാഢം കെട്ടിപ്പുണർന്നൊരളവ് കുചയുഗം 
            താഴ്ന്ന് രോമാഞ്ചമുണ്ടായി  
കൂടുംപ്രേമം വളർന്നങ്ങുടുതുകിലരയി-
            ന്നൊട്ടൊഴിഞ്ഞംബുജാക്ഷി
വേണ്ടാ വേണ്ടാ പതുക്കെ മതിമതിയിതിയ-
          സ്പഷ്ടമായ്‌ ചൊന്നാൻ  (അജ്ഞാതൻ )

മുറുകെപ്പുണർന്ന നേരം സ്തനങ്ങൾ അമർന്ന് രോമാഞ്ചമുണ്ടാവുകയും പ്രേമം വളർന്ന് വർദ്ധിച്ച് ഉടുവസ്ത്രം അരയിൽ നിന്നും ഒട്ടുഭാഗം അഴിയുകയും ചെയ്യവെ ആ സുന്ദരി 'വേണ്ട വേണ്ട' സാവധാനം മതിയെന്ന് അസ്പഷ്ടമായി പറഞ്ഞു .

വിഷ്ണു ഭക്തമാർക്ക് 

ഗാഢം പാലാഴിമാതിൻ കുളിർമുലതീരുമാ-
      റത്ത് ചേർത്താകുലത്വം 
കൂടാതെ ഭോഗിശയ്യാതലഭുവിസുഖമേ 
       യോഗനിദ്രോത്സുകാത്മാ 
പ്രൗഢഭോഗം കടാക്ഷാഞ്ചലപരിചലനം 
       കൊണ്ടു പാരേഴു രണ്ടും 
പാടെപാലിച്ചുകൊണ്ടപ്പരമപുരുഷന-
        ധ്യാസ്ത ദുഗ്ദ്ധാംബുരാശി (പുനം നമ്പൂതിരി)

ലക്ഷ്മി ദേവിയുടെ കുളിർമുലകൾ തിരുമാറിൽ ഗാഢം ചേർത്ത് അനന്തനാകുന്ന മെത്തയിൽ യോഗനിദ്രാതത്പരനായി മഹാവിഷ്‌ണു ഗംഭീരവും വിസ്തൃതവുമായ കടക്കണ്ണിന്റെ ഇളക്കത്താൽ ഈരേഴ് പതിനാലു ലോകവും പരിപാലിച്ചുകൊണ്ട് പാൽക്കടലിൽ വസിച്ചു 

ക്രിസ്ത്യാനി കുട്ടികൾ ഈ ഭാഗത്തിന് പകരം 

ഉത്തമഗീതം അദ്ധ്യായം ഏഴ് വായിക്കുക 

മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു? 
2 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു. 
3 നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു. 
4 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. 
5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. 
6 നിന്റെ ശിരസ്സു കർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു. 
7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര! 
8 നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു! 
9 ഞാൻ പനമേൽ കയറും; അതിന്റെ മടൽ പിടിക്കും എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു. 
10 അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. 
11 ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു. 
12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. 
13 അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാൻ നിനക്കു എന്റെ പ്രേമം തരും. [14] ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതിൽക്കൽ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.

ഇത്രയും എഴുതിയത് കാമശാസ്ത്രം തപ്പി നടക്കാതെ നമ്മളുടെ മലയാളം കവിതകളിലും ബൈബിളിലുമൊക്കെ രതിക്രീഡയെ മനോഹരംമാക്കൻ പറ്റിയ വകകൾ ഉണ്ടെന്ന് അറിയിക്കാനാണ്  പിന്നെ ഇത് ഉപയോഗിക്കുന്നവർ സ്വന്തം ഭാര്യയുടെ അടുത്തായിരിക്കണം മരിച്ചെന്തെങ്കിലും സംഭവിച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല.

ശുഭരാത്രി 

SchCast 2018-05-21 09:22:17
അബ്രഹാമിൻറേം ഇസാക്കിന്റെയും യാക്കോബിന്റെയും ദൈവം കാമശാസ്ത്രം ചുട്ടുകരിക്കുന്ന ഒരു ദിവസം വരുന്നുണ്ട്.  അന്ന് അമിതമായി സെക്സ് നടത്തുന്നവരെ നരകത്തിൽ തള്ളി കളയും. സെക്സ് കുട്ടികളെ ഉണ്ടാക്കാൻ മാത്രമേ ഉപയോഗികിക്കാവു 
മാത്തുക്കുട്ടി 2018-05-21 10:28:21
അബ്രഹാം പിതാവ് സെകസിന്റെ സർവ്വ വശങ്ങളും അറിഞ്ഞവനാണ് സാറായും ഹാഗാറും ഇടത്തും വലത്തും അല്ലായിരുന്നോ ? അന്ന് വീഡിയോ ഇല്ലാതെപോയല്ലോ.  എന്തായാലും ഇന്ന് സെക്സിനെകുറിച്ചറിയാൻ അമേരിക്കൻ മൊല്ലാക്കയോട് ചോദിച്ചാൽ മതി . മൂന്നല്ലേ ബീവിമാര് . പല സ്റൈലില്ലല്ലേ കളി 
BJP(B.J. Pathrose) 2018-05-21 13:14:55
സെക്‌സും മതങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? സ്കേദ്യുൽ കാസ്റ്റിന് എന്തെങ്കിലും പറയാൻ കാണും 
നിരീശ്വരൻ 2018-05-21 12:29:22
. അത് പരിശുദ്ധാത്മാവിനാൽ സാധിച്ചു കിട്ടുന്ന ഒരു സംഗതിയാണ് . സെക്സ് അവർക്ക് പാവമാണ് .  മല്ലനാഗവാത്സ്യാന മഹർഷി ഏതോ ഗതികേട്ട നേരത്ത് മഹർഷിയായി . ചില അച്ചന്മാരും തിരുമിനിമാരും സന്യാസിമാരും വിവാഹം കഴിക്കാതെ ദൈവ സേവനത്തിന് പുറപ്പെടുന്നത്പോലെ . അവസാനം പ്രകൃതി നൽകിയിരിക്കുന്ന കാമം എന്ന വികാരത്തെ ഒരുതരത്തിലും ഒതുക്കാൻ കഴിയാതെ വരുമ്പോൾ കാമസൂത്രം രചിക്കുകയോ, അന്യന്റെ മുതൽ മോഷ്ടിച്ചാനുഭിവിക്കുകയോ, കൊച്ചു പെൺപിള്ളാരെ ഗർഭിണിയാക്കി നാടുകടക്കുകയോ, അതും അല്ലെങ്കിൽ ഏതെങ്കിലും ചെറുപ്പക്കാരെ പ്രേരിപ്പിച്ചു സ്വവർഗ്ഗ ഭോഗത്തിൽ ഏർപ്പെടുകയോ ചെയ്യും.  ഇവന്മാരുടെ കംപ്യൂട്ടറുകളിൽ രതി ചിത്രങ്ങൾ കാണുമെങ്കിൽ അവരുടെ വേദഗ്രന്ഥങ്ങളുടെ ഇടയിൽ കാമസൂത്രത്തിന്റെ ഒരു കോപ്പി തീർച്ചയായും കാണുമെന്നതിന് തർക്കമില്ല .  

I blame my mother for my poor sex life. All she told me was 'the man goes on top and the woman underneath.' For three years my husband and I slept in bunk beds. Joan Rivers

നാരദന്‍ 2018-05-21 17:07:33
Schcast ഇപ്പോള്‍ missionary positionല്‍ ആണ് ഇ ലേഗനം വായിച്ചതു മുതല്‍  
പൊങ്ങാന്‍ കുറെ സമയം എടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക