പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധമൂലം മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മുതലെടുപ്പിന് ശ്രമവുമായി വ്യാജചികിത്സകന്‍ ജേക്കബ് വടക്കാഞ്ചേരി. വൈറസ് പനികളെല്ലാം തന്നെ ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന 'കണ്ടുപിടിത്ത'വുമായാണ് ജേക്കബ് വടക്കാഞ്ചേരി വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇയാള്‍ അപകടകരമായ കള്ള പ്രചരണങ്ങള്‍ നടത്തുന്നത്. എലിപ്പനി, ഡങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി തുടങ്ങിയവയെല്ലാം ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയും ആധുനികവൈദ്യശാസ്ത്രത്തിന്റെ സൃഷ്ടിയുമാണെന്ന മണ്ടന്‍ വാദഗതിയാണ് ഇയാള്‍ ഉയര്‍ത്തുന്നത്.
നിപ്പാ വൈറസ്ബാധയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്ന ആശങ്കയില്‍ നിന്നും മുതലെടുപ്പിനുള്ള ശ്രമമാണ് ഈ വീഡിയോ. മുന്‍കരുതലുകളും ബോധവല്‍ക്കരണ ശ്രമങ്ങളുമായി അപകടകരമായ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ആ ശ്രമങ്ങള്‍ക്കാകെ തുരങ്കംവക്കുന്ന വ്യാജപ്രചരണവുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയിരിക്കുന്നത്.
വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അസംബന്ധ പ്രചരണങ്ങള്‍ക്ക് കുപ്രസിദ്ധനാണ് ജേക്കബ് വടക്കാഞ്ചേരി. മുന്‍പ് ഡോക്ടര്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇയാളെ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്ന് വിലക്കിയിരുന്നു. ഇപ്പോള്‍ ഇയാളുടെ ഫേസ്ബുക്ക് പേജില്‍ ആ വിശേഷണം ഉപയോഗിക്കുന്നില്ലെങ്കിലും പ്രചരിക്കുന്ന പല വാട്സ് ആപ്പ് മെസേജുകളിലും ഇയാളെ ഡോക്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
അ കണ്ണുകളിലേക്ക് നോക്കു തേജസ്സ് നിറഞ്ഞു തുളുമ്പുന്നു.
ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ എന്ന അസ്സരീരി മുഴങ്ങുന്നു
അതേ ഇവനാണ് നമ്മെ രക്ഷിക്കാന്‍ വന്ന കുഞ്ഞാട്
ഇവന് ചെവി കൊടുക്കുക . സയിന്‍സിന്‍ പുറകെ നടന്നു സ്തുതി പാടുന്ന നിരീശ്വരവാദ വിഡ്ഢികളെ ഒറ്റ പെടുത്തുക.
ഇതാ ലോക അവസാനം ഉടന്‍
ആലിംഗനങ്ങൾ അങ്ങാഞ്ഞു പതിക്കവേ
പാറി പറക്കും പറവ തൻ ആരവം
കേട്ടോടി കളഞ്ഞു സരസന്റെ കൗരവം