ട്യൂഷനെത്തിയ
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അയല്‍ക്കാരിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ചണ്ഡിഗഢിലെ റാം ദര്‍ബാര്‍ കോളനിയിലാണ് സംഭവം. 14കാരനായ വിദ്യാര്‍ത്ഥിയെ 34കാരിയായ
അധ്യാപിക ട്യൂഷന്റെ മറവില്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നിരന്തരം
ലൈംഗിക പീഡനം തുടര്‍ന്നത് വെളിച്ചെത്തായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ
മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശ പ്രകാരം
പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അധ്യാപികയ്‌ക്കെതിരെ പോക്‌സോ പ്രകാരം
കേസെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ്
പറയുന്നതിങ്ങനെ,
സര്‍ക്കാര്‍ സ്‌കൂളിലെ ശാസ്‌ത്രാധ്യാപികയും എട്ടും പത്തും
വയസ്സുള്ള പെണ്‍കുട്ടികളുടെ മാതാവുമാണ് പിടിയിലായ അധ്യാപിക. ഇവര്‍ പഠിപ്പിക്കുന്ന
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുട്ടി. വിദ്യാര്‍ത്ഥിയെയും
സഹോദരിയെയും കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ അധ്യാപികയുടെ വീട്ടില്‍ ട്യൂഷന്
അയച്ചിരുന്നു.
വിദ്യാര്‍ത്ഥിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനായി സഹോദരിയെ
മറ്റൊരു സമയത്തേക്ക് മാറ്റണമെന്ന് അധ്യാപിക വീട്ടുകാരേട് നിര്‍ദ്ദേശിക്കുകയും
അവരത് അംഗീകരിക്കുകയും ചെയ്‌തു. ശേഷം ഒറ്റയ്‌ക്ക് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിയെ
അധ്യാപിക സ്ഥിരമായി ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയായിരുന്നു. കൂടാതെ അധ്യാപികയെ
മൊബൈലില്‍ ബന്ധപ്പെടുന്നതിനായി ഒരു സിം കാര്‍ഡ് എടുത്തു നല്‍കുകയും
ചെയ്‌തു.
പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍
വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ നിര്‍ത്തുകയും എന്നാല്‍ അധ്യാപിക മകനേയും കൂട്ടി അടുത്ത
ദിവസം വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
അധ്യാപികയുടെ
വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെയും മക്കളുടേയും, വിദ്യാര്‍ഥിയുടെ
മാതാപിതാക്കളുടേയും മുമ്പില്‍ വെച്ച് അധ്യാപിക ആണ്‍കുട്ടിയെ മുറിയിലിട്ട്
വാതിലടച്ചു. ശേഷം ആണ്‍കുട്ടി തന്നോടൊപ്പം താമസിക്കുമെന്നും ഇക്കാര്യത്തില്‍
ഇടപെടേണ്ടെന്നും ഭര്‍ത്താവിനോടു പറഞ്ഞു.
തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ട്
കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പിന്നാലെ തന്നെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ
അധ്യാപിക ചുമയ്‌ക്കുള്ള സിറപ്പ് വായിലൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും
ചെയ്‌തു.
തുടര്‍ന്നാണ് വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ പൊലീസിനെ
വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അധ്യാപികയെ ആശുപത്രിയിലാക്കി. തുടര്‍ന്ന്
വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനത്തിന്റെ ചുരുള്‍ അഴിയുന്നത്. ശേഷം
ചൈല്‍ഡ് ലൈനുമായി മാതാപിതാക്കള്‍ ബന്ധപ്പെടുകയും പ്രായപൂര്‍ത്തിയാകാത്ത
വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് പൊലീസില്‍ പരാതി
നല്‍കുകയുമായിരുന്നു.