Image

യു.എന്‍. പ്രമേയം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക

Published on 24 March, 2012
യു.എന്‍. പ്രമേയം: ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക
കൊളംബോ: ലങ്കന്‍ സര്‍ക്കാരിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് യു.എന്‍. കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലിച്ചതിന് ഇന്ത്യയ്ക്ക് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍. പ്രമേയം അവതരിപ്പിച്ചാല്‍ ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്ത്യ ഈ നിലപാട് സ്വീകരിച്ചെന്നും ശ്രീലങ്ക ആരോപിച്ചു. 

എല്‍.ടി.ടി.ഇക്കെതിരായ യുദ്ധകാലത്ത് ലങ്കന്‍ സൈന്യം തമിഴ് വംശജരെ ക്രൂരമായി വേട്ടയാടിയെന്ന് കാണിച്ചാണ് യു.എന്‍. പ്രമേയം പാസാക്കിയത്. പ്രസിഡന്റ് മഹിന്ദ രജപക്‌സെയും ലങ്കന്‍ സര്‍ക്കാര്‍ വക്താവ് ലക്ഷ്മണ്‍ അഭയവര്‍ധനയുമാണ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

രാജ്യത്തിന്റെ പരമാധികാരത്തെ രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് മഹിന്ദ രജപക്‌സെ പറഞ്ഞു. തീവ്രവാദത്തിനെതിരായാണ് യുദ്ധം നടത്തേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കക്കെതിരെ നിലപാടെടുത്ത രാജ്യങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന് ലക്ഷ്മണ്‍ അഭയവര്‍ധന ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക