പഴയസിനിമകള്‍, പഴയപാട്ടുകള്‍ എന്നൊക്കെ
നമ്മളില്‍ പലരും അയവിറക്കാറുണ്ട്. അത്തരം സിനിമകളെക്കുറിച്ച് നമ്മള്‍
പ്രിയപെട്ടവരുമായും ചര്‍ച്ചചെയ്യാറുണ്ട്. നിങ്ങള്‍ കണ്ടസിനിമകള്‍, അതിലെ
മനോഹരമായ ഗാനങ്ങള്‍, ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍, സിനിമ കാണാന്‍ പോയപ്പോള്‍
ഉണ്ടായരസകരമായ അനുഭവങ്ങള്‍, അന്നത്തെ സിനിമകൊട്ടകകള്‍, ഓലമേഞ്ഞ
ടാക്കീസുകള്‍, ഇവയെകുറിച്ചെല്ലാം ഇ- മലയാളിയുടെ, ഈ പംക്തിയിലൂടെ
പങ്കുവയ്ക്കുക.
1960 മുതല്‍ 1975 വരെയുള്ള മലയാളസിനിമകളെയാണ് ഉദ്ദേശിക്കുന്നത്. ഇത്തരം
അനുഭവങ്ങള്‍ എഴുതാന്‍ ഒരാള്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍
ആയിരിക്കണമെന്നില്ല. അത്‌കൊണ്ട് ഇത് എഴുത്തുകാര്‍ക്ക് മാത്രമായുള്ള
ഒരുഅറിയിപ്പായികാണാതിരിക്കുക. ലോകമെമ്പാടുമുള്ള ഇ മലയാളിയുടെ വായനക്കാരും,
എഴുത്തുകാരും, അഭ്യുദയകാംക്ഷികളും ഇതില്‍ പങ്ക്‌ചേരുക. പത്രത്താളില്‍ ഒരു
വെള്ളിത്തിര സൃഷ്ടിക്കുക.
വായനക്കാര്‍ക്ക് പ്രത്യേകിച്ച് സിനിമപ്രേമികള്‍ക്ക് ഈ പംക്തി രസകരമായി അനുഭവപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ
ഇ - മലയാളി
ഇ മലയാളിയിൽ സിനിമിണ്ടെന്നു
നന്നായി, ഞമ്മൾക്ക് പയേ സിലിമകളിലെ
പാട്ടുകൾ കേൾക്കണം. ഇമ്മടെ ആൻഡ്രുസ് സാഹിബ്
ഒരു നിറഞ്ഞ കലാകാരനാണ്. ഓൻ സി ലി മകളെ കുറിച്ച്
എയ്തട്ടെ . അന്നത്തെ മൊഞ്ചുള്ള ഷീല, ശാരദ, സുകുമാരി,ജയഭാരതി
അവരുടെ പടമൊക്കെ കൊടുക്കണം. ഇമ്മടെ തുമ്പയിൽ സാഹിബ്
പകൽക്കിനാവ് കാണുമ്പോൾ ഒരു പയേ സി ലി മ കൂടി
കാണണം. അതിനെപ്പറ്റി എയ്തണം .പിന്നെ ആ നമ്പ്യാർ സാഹിബാ , ആർ പഴുവിൽ,
സാഹിബ് ,ഇമ്മടെ പ്രിയപ്പെട്ട എ. സി. ജോർജ് സാഹിബ് , ഓ കാൽപ്പനിക
കവി സുധീർ സാഹിബ് , എല്ലാവരും എയ്തുമെന്നു
കരുതുന്നു. ഞമ്മക്ക് ഇപ്പോൾ നോയമ്പ് കാലമാണ്
നിന്നുമകന്നു നിക്കണത് ഡോക്ടർ ശശിധരനെ പേടിച്ചിട്ടാണോ..
അങ്ങേരു പോയി ഇങ്ങള് എയ്തിന് സാഹിബമാരെ ..