Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

Published on 03 June, 2018
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: കേരളത്തിലെ ആദ്യത്തെ വനിതാ മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍(86)അന്തരിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധിതയായി ചികിത്സയിലായിരുന്നു. ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററാണ്

1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.ന്യൂഡല്‍ഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.  2000ല്! പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ ഇന്ത്യന്‍ എക്‌സ്പ്രസില്‍നിന്ന് വിരമിച്ചു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ മടിച്ചുനിന്ന കാലഘട്ടത്തിലാണ് പോസ്റ്റ് ഓഫീസിലെ ജോലിയുപേക്ഷിച്ച് ലീലാ മേനോന്‍ മാധ്യമപ്രവര്‍ത്തകയായത്. മാധ്യമമേഖലയില്‍ നിരവധി നേട്ടങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്.

1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവും തുമ്മാരുകുടി ജാനകിയമ്മയുമാണ് മാതാപിതാക്കള്‍.വെങ്ങോല െ്രെപമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ് തപാല്‍ വകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍. 'നിലയ്ക്കാത്ത സിംഫണി' എന്ന ആത്മകഥയും 'ഹൃദയപൂര്‍വം' എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക