Image

രാജ്യസഭ തെരഞ്ഞെടുപ്പ് ജൂണ്‍ 21-ന്, കേരളത്തില്‍ ഒഴിവുള്ളത് മൂന്നു സീറ്റുകള്‍

Published on 07 June, 2018
രാജ്യസഭ തെരഞ്ഞെടുപ്പ് ജൂണ്‍ 21-ന്, കേരളത്തില്‍ ഒഴിവുള്ളത് മൂന്നു സീറ്റുകള്‍
കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21-ന് നടക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. സഭയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി ജോയ് എബ്രഹാം, സിപിഎമ്മിന്റെ സി.പി. നാരായണന്‍ എന്നിവരുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും. കോണ്‍ഗ്രസിന്റെ സീറ്റ് പി.സി. വിഷ്ണുനാഥിനാണ് എന്നു സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണ് വിഷ്്ണുനാഥ് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നതും കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കാന്‍ പുറപ്പെട്ടതും. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയേയും വൈകാതെ തീരുമാനിക്കും.

മാണിക്ക് അവകാശപ്പെട്ട സീറ്റ് കൂടി കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു സൂചനകള്‍. ഇങ്ങനെയാണ് പി.ജെ. കുര്യനെതിരേ യുവതുര്‍ക്കികളായ ഷാഫി പറമ്പിലും വി.ടി. ബല്‍റാമും കലാപക്കൊടി ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന്, മത്സരത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നു പി.ജെ. കുര്യന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക