Image

ഫോണില്‍ ഭീഷണി; ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കി

Published on 10 June, 2018
ഫോണില്‍ ഭീഷണി; ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കി

തനിക്കെതിരെ ഫോണില്‍ ഭീഷണിയുണ്ടെന്ന്‌ കാണിച്ച്‌ നടി ശ്വേതാ മേനോന്‍ പൊലീസില്‍ പരാതി നല്‍കി. സിനിമാ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തതിനു ശേഷമാണ്‌ ഭീഷണി കോളുകള്‍ ശ്വേതയ്‌ക്ക്‌ വന്നു തുടങ്ങിയത്‌. തുടര്‍ന്നാണ്‌ ഫോണ്‍ഭീഷണിക്കെതിരെ ശ്വേതാ മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്‌. നിലവില്‍ മുംബൈയിലാണ്‌ ശ്വേതാ മേനോന്‍.

രാവിലെ മുതല്‍ അറിയാത്ത നമ്പറുകളില്‍ നിന്ന്‌ ഭീഷണികള്‍ ലഭിക്കുന്നുണ്ട്‌. അമ്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുത്തെന്ന വാര്‍ത്തയ്‌ക്ക്‌ തൊട്ടുപിന്നാലെയാണ്‌ ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്‌. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ തനിക്ക്‌ തോനുന്നതെന്നും ശ്വേതാ മേനോന്‍ പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.

`ഇതേ ഇന്‍ഡസ്‌ട്രി തന്നെ നിങ്ങളെ വഞ്ചിക്കും' എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. അമ്മയില്‍ എക്‌സിക്യൂട്ടീവ്‌ മെമ്പറായി തെരഞ്ഞെടുത്തത്‌ അംഗീകാരമായി കാണുന്നുവെന്നും തനിക്ക്‌ വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.



'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക