Image

കേരള രാഷ്ട്രീയം! മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ തെരുവു നായ്ക്കള്‍ കുരയ്ക്കുന്നു (ഏബ്രഹാം തെക്കേമുറി)

Published on 18 June, 2018
കേരള രാഷ്ട്രീയം! മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ തെരുവു നായ്ക്കള്‍ കുരയ്ക്കുന്നു (ഏബ്രഹാം തെക്കേമുറി)
“കന്ദര്‍പ്പാ നീ കളിക്കേണ്ട, മന്ദാ ഞാന്‍ ശിവഭക്തനാം” മാണിമകനെ എം.പിയാക്കിവിണ്ടുംയു.ഡി.എ ഫിലേക്ക്.. പ്രവചനംപോലെയു.ഡി.എഫിന്റെഅവസാനമുഖ്യമന്ത്രിയായിമാറി ഉമ്മന്‍ചാണ്ടി. സുധീരനെ പുകച്ചു പുറത്താക്കി, ചാണ്ടിയെയുംകുര്യനെയും തമ്മിലടിപ്പിച്ച്താക്കോല്‍സ്ഥാനത്ത് ഒരുവന്‍. എല്ലാതോന്ന്യാസത്തിനും ‘ഞങ്ങള്‍ പരിശോധിക്കും’ എന്ന ഒറ്റമൂലിയുമായിവിലസുന്നു.
യു.ഡി.എഫ്, എല്‍.ഡി. എഫ്എന്നീഇരുമുന്നണികളും ഭരിച്ച്കുളംതോണ്ടിയകേരളത്തില്‍ 70 ലക്ഷം വരുന്ന ജനങ്ങള്‍ ഗള്‍ഫില്‍കിടന്ന് “ആടുജീവിതം” നയിക്കുന്ന പണംകൊണ്ട് കേരളജനത പട്ടിണിയില്ലാതെഇന്ന്കഴിഞ്ഞുകൂടുന്നു.

50 വര്‍ഷംകൊണ്ട് ഒമ്പതായി പിളര്‍ന്ന കേരളകോണ്‍ഗ്രസ്ഇന്നിപ്പോള്‍എരിഞ്ഞടങ്ങുന്ന ഒരു കാഴ്ചയാണ്മീഡിയകള്‍തരുന്നത്. മുന്നണിസംവിധാനം പൊളിച്ചെഴുത്തിലേക്ക് എന്ന സൂചനയുമായി പോയമാണിഗതികിട്ടാപ്രേതം പോലെമടങ്ങിവന്ന്‌യു.ഡി.എഫിനെ വിഴുങ്ങിയിരിക്കുന്നു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ വക്രബുദ്ധിയില്‍മാണിയെവളഞ്ഞിട്ടാക്രമിച്ച് പുകച്ച് പുറത്താക്കികൂച്ചുവിലങ്ങിട്ട്തളെച്ചു. 10കോടിവാങ്ങിയകെ. ബാബുവിനെകൂടെ നിര്‍ത്തി, 50 ലക്ഷംവാങ്ങിയമാണിയെ പുറത്താക്കി…എന്നിട്ടൊരുവിലാപവും

“മാണിസാറിനോട്‌രാജിചോദിച്ചില്ല ”.കേരളജനതയ്ക്ക്അറിയാം.കള്ളു ബിസിനസില്‍ഇടതുംവലതും പണംവാങ്ങിയാണ്എക്കാലവും പാര്‍ട്ടിഫണ്ട്ഉണ്ടാക്കുന്നതെന്നും മന്ത്രിമാര്‍കോടീശ്വരന്മാരായതെന്നും. അപ്പോഴാണ്‌വെറും ഒരു അമ്പതുലക്ഷമെന്ന പിച്ചക്കാശ് മാണികൈക്കൂലിവാങ്ങിയെന്ന്. (ബിജുരമേശിനെ’ ദത്തെടുത്തുവളര്‍ത്തിയയു.ഡി.എഫ്ചരിത്രം. മലയാളിഒരിക്കലുംമറക്കില്ല)
വെട്ടില്‍വീഴ്ത്തിയമാണിഅവിടെകിടന്നോളുമെന്നുകരുതിയ ഉമ്മന്‍ ചാണ്ടിക്കുംചെന്നിത്തലയ്ക്കുംഇതില്‍പ്പരം ഒരു തിരിച്ചടിമാണികൊടുക്കണമോ? മാണിയുടെവഴി അടഞ്ഞെന്ന് പരിഹസിച്ചസുധീരന്‍ പോലുംകോണ്‍സ്രില്‍ തനിക്ക് ‘ാവിഇല്ലയെന്ന്‌വിലപിക്കുന്നു.കോണ്‍ഗ്രസിന്റെഅന്തഃഛിദ്രം ഒരു ശാപമായിഘടകകക്ഷികളെ നശിപ്പിച്ചുവെന്നത്ഇന്ന്ഏവരും സമ്മതിക്കുന്നു. ‘സരിതകേരള’ത്തിന്റെകൂട്ടുത്തരവാദികളെകേരളജനത ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍തൂത്തുവാരിതോല്‍പിച്ചിട്ടും ഒരു നാണവുമില്ലാതെ ‘മാണി’ക്കു നേരെ പുലമ്പിയത്് വിനാശകാലെവിപരീത ബുദ്ധി’ എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

കഴിഞ്ഞ അഞ്ച്‌വര്‍ഷത്തെ ‘രണത്തിന്റെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്ന ചിലകുട്ടിഎം.എല്‍. എമാര്‍സോഷ്യല്‍മീഡിയായില്‍കിടന്ന്‌തെരുവുനായ്ക്കളെപ്പോലെകുരക്കുന്നുണ്ട് …ചെങ്ങന്നൂര്‍ പരാജയത്തിന്റെകാരണങ്ങള്‍ വിളമ്പുകയാണ്. എന്തത്ഭുതം?അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഭരണം നമ്മള്‍ക്കു കിട്ടുമെന്ന് മനപ്പായസമുണ്ണുന്ന കോണ്‍ഗ്രസ്‌ചെവിതുറന്നുകേള്‍ക്കുക. ‘‘യു.ഡി.എഫ്മുന്നണിയില്‍കോണ്‍ഗ്രസിന്റെ ‘തെമ്മാടിത്തരം” ബി.ജെ. പിക്കുവളമാകുന്നു എന്ന തിരിച്ചറിവ്‌കേരളജനത ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലൂടെതെളിയിച്ചുകഴിഞ്ഞതാണ്.. എല്ലാഈര്‍ക്കിലി പാര്‍ട്ടികള്‍ക്കും, ഏകകോശപാര്‍ട്ടിക്കും, വികസന വിരോധികള്‍ക്കും, പാര്‍ട്ടിയിലെവഴിമുടക്കികള്‍ക്കും ആസുനാമിയില്‍ ഉന്മൂലനാശം സംഭവിച്ചു. എന്നിട്ടും പാഠം പഠിക്കാതെചെങ്ങന്നൂരില്‍ പയറ്റിഅടിയറ പറഞ്ഞ കോണ്‍ഗ്രസ്ഒന്നറിയുക. “മാണിയോടുചെയ്തമഹാപാതകം നിങ്ങളെവേട്ടയാടുന്നു.”
പകവീട്ടിമടങ്ങിവന്ന മാണിയറിയുകശാപമോക്ഷമല്ല, ശാപദോഷമാണ്‌വരുത്തിവച്ചതെന്ന്.

കേരളത്തില്‍ ഒരു ‘ചാണ്ടികോണ്‍ഗ്രസോ, ചെന്നികോണ്‍ഗ്രസോ' പിറക്കുന്നതുവരെ കലഹവുംകുതികാല്‍വെട്ടുംതുടരും.
കേരളത്തില്‍ നരച്ച തലകളുടെകാപട്യരാഷ്ട്രീയംസര്‍വവിധ പൊല്ലാപ്പുകളോടുംഅരങ്ങേറുന്നു. ഇനിയുംവേരുംകാലങ്ങളില്‍ഒരു ത്രികോണമത്‌സരം.അഴിമതിയുടെകോണ്‍ഗ്രസും, വര്‍ഗീയവാദത്തിന്റെ ബി.ജെ. പിയും, വിവരദോഷത്തിന്റെഇടതുപക്ഷവും തമ്മിലാണ് മത്‌സരം.
എന്തായാലുംആരു ഭരിച്ചാലുംകേരളംവാസയോഗ്യമല്ലാതായിരിക്കുന്നു. കര്‍ശന നടപടികളോട് നിയമം നടപ്പിലാക്കികുറ്റവാളികളെ തുറുങ്കിലടക്കാന്‍ ഒരു പുതുലോകഭരണംകാലത്തെ ഉള്‍ക്കൊള്ളുന്ന, ലോകത്തെ അറിയുന്ന, പ്രാകൃതസംസ്കാരങ്ങളെതുത്തെറിയുന്ന ഒരു ഭരണമാണ് ഉ ണ്ടാകേണ്ടണ്ടത്. കുറ്റവാളികള്‍മന്ത്രിയാകുന്ന ഈ മാന്ത്രികലോകത്ത് പൂച്ചയ്ക്ക്ആരുമണികെട്ടും.?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക