Image

കോതമംഗലം സ്വദേശിനി ഷോജിയെയും പെരുമ്പാവൂരിലെ ജിഷയെയും കൊന്നത് ഒരാള്‍ തന്നെ ; കൊലയാളിക്കൊപ്പം ഞാന്‍ താമസിച്ചിട്ടുണ്ട് ; അമിറൂള്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്

Published on 24 June, 2018
കോതമംഗലം സ്വദേശിനി ഷോജിയെയും പെരുമ്പാവൂരിലെ ജിഷയെയും കൊന്നത് ഒരാള്‍ തന്നെ ; കൊലയാളിക്കൊപ്പം ഞാന്‍ താമസിച്ചിട്ടുണ്ട് ; അമിറൂള്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോലഞ്ചേരി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അജിയെന്ന യുവാവാണ് സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തോടാണ് യുവാവിന്റെ വെളിപ്പെടുത്തല്‍ . ജിഷ വധക്കേസിലെ യഥാര്‍ത്ഥ പ്രതി അമിറൂള്‍ ഇസ്ലാം അല്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു.ജിഷയെയും കോതമംഗലം സ്വദേശിനി ഷോജിയെയും കൊലപ്പെടുത്തിയത് ഒരാളാണ്. ഇയാളെ തനിക്ക് അറിയാം. ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ട്.

നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയില്‍ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥലങ്ങളില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും അജി പറഞ്ഞു.
പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താന്‍ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലെന്ന് അജി പറഞ്ഞു. കൊലപാതകിയുടെ പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല.

മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് യുവാവ് ആരോപിച്ചു. ഇയാള്‍ ഉള്‍പ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകള്‍ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം അല്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാര്‍ത്ഥ കൊലപാതകി സ്ത്രീവിഷയത്തില്‍ കാര്യമായി തല്‍പ്പരനായിരുന്നില്ലെന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം.
താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയെ ഈ കൊലപാതകി ഉള്‍പ്പെട്ട സംഘം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാള്‍ പെരുമ്പാവൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെണ്‍കുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തില്‍ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക