Image

പൊള്ളാച്ചിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.

Published on 24 June, 2018
പൊള്ളാച്ചിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.
തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊള്ളാച്ചിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോണ്‍ പോള്‍(33), പെരുമ്ബാവൂര്‍ സ്വദേശി ജോബി തോമസ്(30), സിജി ബാലാനന്ദ്(33) എന്നിവരാണ് മരിച്ചത്.വാല്‍പ്പാറ കണ്ടുമടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പൊള്ളാച്ചി ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തിലിടിച്ചാണ് കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കു പരിക്കേറ്റു. ബിനോയ്, അഭിലാഷ്, ബിനു എന്നിവര്‍ പരിക്കുകളോടെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്ക് ഓടിച്ചിരുന്ന തമിഴ്‌ച്ചെല്‍വന്‍, ഭാര്യ ഭാനുപ്രിയ, മകന്‍ ഒന്നരവയസുള്ള മിത്രന്‍ എന്നിവര്‍ക്കു സാരമായ പരിക്കുകളേറ്റു. ഇവര്‍ പൊള്ളാച്ചി സ്വകാര്യ ആശുപത്രിയിലാണ്.
മരിച്ച ജോണ്‍പോള്‍ തൃശ്ശൂര്‍ ഫെഡറല്‍ ബാങ്ക് മനേജരാണ്. ഫെഡറല്‍ ബാങ്ക് ക്ലാര്‍ക്കായണ് ജോബി. സ്വകാര്യമേഖല ജീവനക്കാരനായിരുന്നു സിജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക