ഇന്ന്
രണ്ടു വഴികളുടെ
തുടക്കത്തിലേക്കാണ്
ഉണര്‍ന്നെഴുന്നേറ്റത്.
ഒരു വഴി
ഒരു പിഞ്ചുപെണ്‍കുട്ടിയുടെ
ഉറുമ്പുതിന്ന ശവം കിടക്കുന്ന
മുള്‍ക്കാട്ടിലേക്കോ
ഒരുപാട് സ്വപ്നങ്ങള്‍
ഒരു കത്തിയാല്‍ കുരുക്കിവലിച്ച്
പുറത്തിട്ട കലാലയത്തിന്റെ
നിലവിളിയിലേക്കോ ചെന്നെത്തും...!
മറുവഴി
മരിച്ചുജീവിക്കുന്ന നിസ്സംഗരുടെ
ഗൂഢാഹ്‌ളാദാരവങ്ങളുടെ
കളിയിടങ്ങളിലേക്കാണ്...!
നമുക്ക്
കളിയിടങ്ങളിലേക്ക്
പതിയെ നടക്കാം... അല്ലേ..!!!