• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ആയുധീകരിച്ച മാധ്യമങ്ങള്‍(ജോണ്‍ കുന്തറ )

namukku chuttum. 09-Jul-2018
ജോണ്‍ കുന്തറ
നടന്‍ ഡെന്‍സല്‍ വാഷിംഗ്ടണ്‍ അടുത്തകാലത്തു പറഞ്ഞു.'നിങ്ങള്‍ ന്യൂസ് വായിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അറിവില്ലാത്തവര്‍ ഇനി വായിച്ചാലോ നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടും.' ഈ കാഴ്ച്ചപ്പാട്, നിരൂപണം അര്‍ത്ഥവത്തായതെന്ന്, ഇന്നത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതികള്‍ കാണുമ്പോള്‍ സമ്മതിക്കേണ്ടിവരും.

മനുഷ്യന്‍ തന്റെ ചിന്തകള്‍ എഴുത്തു രൂപത്തില്‍ രേഖപ്പെടുത്തുവാന്‍ തുടങ്ങിയ കാലംമുതല്‍ തൂലിക ഒരു കൗശല, കൃത്രിമ ഉപകരണമായി എല്ലാകാലങ്ങളിലും പലേ ചിന്തകരും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മത ഗ്രന്ഥങ്ങളും ദൈവത്തിന്റെ നാമമുദ്ധരിച്ചു, മനുഷ്യനെ നിയന്ധ്രിക്കുന്നതിന് എഴുതപ്പെട്ടവ.

ഫ്രഞ്ചു വിപ്ലവം, കമ്മ്യൂണിസം ഇതെല്ലാം തൂലികകളില്‍നിന്നും സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി ഉടലെടുത്ത സംഭവങ്ങള്‍. എഴുത്തുകളും, എഴുത്തുകാരും കാലാകാലങ്ങളായി അനേക പരിണാമദിശയില്‍, പാതയില്‍ സഞ്ചരിച്ചു, ഇന്നും യാത്രതുടരുന്നു. നല്ലതും, മോശവുമായ അനേകം ഫലങ്ങള്‍ സമ്മാനിച്ചുകൊണ്ട്. ലിപികള്‍ കൂടാതെ ദൃശ്യരൂപങ്ങളും വാര്‍ത്താവിനിമയത്തില്‍ സ്ഥാനംപിടിച്ചു.

സത്യസന്തയില്ലാത്ത എഴുത്തുകാരും,അസത്യമായ രചനകളും എല്ലാ കാലങ്ങളിലും നമ്മോടൊപ്പം നിലനിന്നിരുന്നു. മുന്‍കാലങ്ങളും, ഇന്നും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ മാധ്യമങ്ങളുടെ അതിപ്രസരവും, ഇലക്ട്രാണിക് മാധ്യമങ്ങളുടെ രംഗപ്രവേശനാവും. വാര്‍ത്തകള്‍ക്കും അവയുടെ പ്രകാശനത്തിനും മാധ്യമങ്ങള്‍ നടത്തുന്ന മത്സരഓട്ടം, കൂടാതെ സോഷ്യല്‍ മീഡിയ ജനമധ്യത്തില്‍ ഒരു കോലാഹലം സൃഷ്ട്ടിച്ചിരിക്കുന്നു . യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു മൂടിവയ്ക്കപ്പെടുന്നു.

മാധ്യമങ്ങളുടെ എണ്ണത്തിലും വാര്‍ത്തകളുടെ പ്രചാരണത്തിലും മുന്നില്‍ നില്‍ക്കുന്ന രണ്ടു ജനാതിപത്യ രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും. ഒരുവ്യത്യാസം ഇന്ത്യയില്‍ മാദ്യമങ്ങള്‍ക്ക് ഒരുപരിപൂര്‍ണ്ണ സ്വാതന്ദ്ര്യമില്ല എന്നതാണ്. പലപ്പോഴും കോടതികള്‍ക്കും, ഭരണകൂടങ്ങള്‍ വരുത്തുന്ന നിയമങ്ങള്‍ക്കും വാര്‍ത്തകളെ നിയന്ധ്രിക്കുന്നതിനു പറ്റും. അമേരിക്കയില്‍, തീയേറ്ററില്‍ തീ എന്നുപറഞ്ഞു പൊതുജനത്തെ പ്രകോപിപ്പിക്കുന്നതു മാത്രമേ തെറ്റായ വാര്‍ത്തയുള്ളു.

എല്ലാ നൂതന മാധ്യമങ്ങളും ഉടലെടുക്കുന്നത് അമേരിക്കയില്‍. ഫേസ് ബുക്ക്, ട്വിറ്റെര്‍,യുട്യൂബ് ഇവയെല്ലാം ശീഘ്രവാര്‍ത്താ വാഹിനികള്‍. ഈ മാധ്യമങ്ങള്‍ അടുത്ത കാലങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. പലപ്പോഴും ഒരു വിഭാഗത്തെ അനുകൂലിക്കുന്ന വാര്‍ത്തകള്‍ക്ക് മുന്ഗണനനല്‍കി പലരുടേയും പോസ്റ്റുകള്‍ നിരോധിച്ചു. ഫേസ്  ബുക്ക് സി ഇ ഓ മാര്‍ക്ക് സുക്കര്‍ ഇതില്‍ പരസ്യമായി ക്ഷമയും ചോദിച്ചു.

എല്ലാക്കാലങ്ങളിലും അമേരിക്കയില്‍ മാധ്യമങ്ങള്‍ക്ക് രണ്ടു വിഷേതകള്‍ നിനിലനിന്നിരുന്നു യാഥാസ്ഥിതികചുവ ഒന്ന് രണ്ടാമത് നവീകരണവാദം. എന്നിരുന്നാല്‍ത്തന്നെയും അന്നത്തെ മാധ്യപ്രവര്‍ത്തകര്‍ തികഞ്ഞ ആത്മാര്‍ഥത തങ്ങളുടെ വാര്‍ത്തകള്‍ക്കും അവലോകനങ്ങള്‍ക്കും നല്‍കിയിരുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയവും, മതവും മാധ്യമങ്ങളെ സ്വാധീനിക്കുന്നു. അമേരിക്കയില്‍ ലിബറല്‍, കോണ്‍സെര്‍വറ്റീവ് എന്നീ ചിന്തകളും, ഇതില്‍ ഏതെങ്കലിനോടും ചായ്‌വോ താല്പര്യമോഉള്ള മാധ്യമങ്ങളും, പ്രവര്‍ത്തകരും ആജോലി ഏറ്റെടുത്തിരിക്കുന്നു. എല്ലാവരും നിഷ്പക്ഷത പ്രഘ്യാപിക്കും അതൊരുപേരിനുമാത്രം . 

കമ്മ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും അവസാന ശ്വാസം വലി തുടങ്ങിയപ്പോള്‍ പുരോഗമനചിന്തകര്‍ക്കു അമേരിക്കക്കു പുറത്തുള്ള അനുഭാവികര്‍ ഇല്ലാതാകുന്നൊരു സവിശേഷത പൊന്തിവന്നു.  അവിടാണ് അമേരിക്കന്‍ പുരോഗമനവാദത്തിനും മാറ്റങ്ങള്‍ വന്നുതുടങ്ങുന്നത്.

അമേരിക്കന്‍ സര്‍വകലാശാല മതില്‍ക്കെട്ടുകള്‍ നവീനചിന്താഗതിയുടെ ഒളികേന്ദ്രമായിത്തീര്‍ന്നു. യുവതലമുറയുടെ തുറന്ന വിശാല മനസ്‌ക്കത നവീനചിന്താഗതികളുടെ വിളനിലമായി, അനവധി ലിബറല്‍ അധ്യാപകര്‍ മുന്നില്‍ക്കണ്ടു അവരത് തികച്ചും മുതലെടുത്തു. അമേരിക്കയില്‍ ഇന്ന് ഒട്ടനവധി കോളേജ് കാമ്പസ്സുകളിലും യാഥാസ്ഥിതിക ചിന്തകര്‍ക്ക് ഒരു സ്ഥാനവും ഇല്ലാതായിരിക്കുന്നു. അതിനുദാഹരണം അഭിപ്രായ സ്വാതന്ത്യ്രംവരെ വിലക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍, ഡൊണാള്‍ഡ് ട്രംപ്  തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇവര്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക മാത്രമല്ല എന്തോ മാനസികരോഗം പിടിപെട്ടവര്‍ മാതിരിയായി മാറിയിരിക്കുന്നു. ഒട്ടനവധി മാധ്യമപ്രേവര്‍ത്തകരും ഈ സംഘത്തിലുണ്ട്.

ഇന്നത്തെ തീവ്ര ഇടതര്‍ അമേരിക്കയെ നോക്കുന്നത് , കാണുന്നത്.ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രമായിട്ടാണ്. എല്ലാ ദുരിതങ്ങളും, ഭൂചലനം മുതല്‍ മറ്റെല്ലാ പ്രകര്‍തി ഷോഭങ്ങളെല്ലാം അമേരിക്കയുടെ മുതലാളിത്ത വ്യവസ്ഥ വരുത്തി വയ്ക്കുന്നതാണ്. ഇതിനെല്ലാം പരിഹാരമായി  ഇവര്‍ ആവശ്യപ്പെടുന്നത് അമേരിക്ക തെക്കന്‍ അതിര്‍ത്തി തുറന്നിടണം കൂടാതെ ഇന്നുള്ള ഇമ്മിഗ്രേഷന്‍, കസ്റ്റംസ് ഏജന്‍സിയെ പിരിച്ചുവിടണം. ഈഅവകാശങ്ങളെ മുന്‍നിറുത്തി മത്സരിച്ച സ്ഥാനാര്‍ത്തി, ഈ അടുത്ത കാലത്ത്  ന്യൂ യോര്‍ക്കില്‍ ഡെമോക്രസ്റ്റിക് പാര്‍ട്ടിയില്‍ നടന്ന െ്രെപമറിയില്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇല്ലംചുട്ടും എലിയെ തുരത്തണം എന്ന ചിന്ധാഗതിയാണ് പലേ ലിബറല്‍ പക്ഷക്കാര്‍ക്കും അവരെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്കും. ഈ സംഘത്തില്‍ ഏതാനും ഡെമോക്രാറ്റ് ലീഡേഴ്‌സും ചേര്‍ന്നിട്ടുണ്ട്. ഉദേശസാധിക്ക് ഏതടവും എടുക്കുക എന്നതാണ് ഇവരെ നയിക്കുന്നത്.ജോര്‍ജ് സൊരോസ് പോലുള്ള ധനവാന്‍മ്മാരും ഇവരുടെ ചെലവ് വഹിക്കുന്നവരായി മുന്നിലുണ്ട്.

രണ്ടു രാജ്യങ്ങളിലും പൊതുജനത്തില്‍ കാണുവാന്‍ തുടങ്ങിയിട്ടുള്ള നല്ലൊരു പ്രവണത മാദ്യമങ്ങളെ നൂറുശതമാനവും ആരും വിശ്വസിക്കുന്നില്ല. പലേ സംസാരങ്ങളില്‍നിന്നും ഇതുവ്യക്തമാകുന്നുണ്ട് . രാത്രികളില്‍ ദൃശ്യ മാധ്യമങ്ങള്‍ തുറന്നുവിടുന്ന വാതപ്രതിപാദങ്ങള്‍ കാണുക ഒരു തമാശുമാത്രം. 

ബി ജോണ്‍ കുന്തറ 




  

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി )
മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും... (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)
സത്യജ്വാല: കത്തോലിക്കാ സഭാ നവീകരണ പ്രസിദ്ധീകരണം
അക്ഷരലോകത്തെ വിസ്മയഗോപുരം (കാരൂര്‍ സോമന്‍)
അടിയന്തരാവസ്ഥയെ ഡെമോക്രാറ്റുകള്‍ എങ്ങനെ നേരിടും? (ഏബ്രഹാം തോമസ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം (ലേഖനം: സാം നിലമ്പള്ളില്‍)
പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍
ബട്ടര്‍ഫ്‌ളെ സാംഗ്ച്വറിയിലൂടെ അതിര്‍ത്തി മതില്‍ കടന്ന് പോകുമോ? (എബ്രഹാം തോമസ്)
ഒക്കലഹോമ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്
ജോയി ചെമ്മാച്ചേലിനു അഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും
ജോയി ചെമ്മാച്ചേല്‍ സമാനതകളില്ലാത്ത വ്യക്തിത്വം (ഒരനുസ്മരണം-അപ്പച്ചന്‍ കണ്ണഞ്ചിറ)
ഗ്രാമി നിശയില്‍ എല്‍ജി ബി ടി ക്യൂവും ജിമ്മി കാര്‍ട്ടറും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു (ഏബ്രഹാം തോമസ്)
നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ് (ജയ് പിള്ള)
ഓര്‍മ്മകളില്‍ ജോയിച്ചന്‍...
അച്ഛന്റെ നൂറാം ജന്മദിനം ആഘോഷിച്ച് അച്ഛനൊപ്പം അവസാന യാത്ര (അനില്‍ പെണ്ണുക്കര)
ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു
ജോയീ, ചെമ്മാനത്തും ധ്രുവനക്ഷത്രത്തിലും നീ ഉണ്ടല്ലോ (പി ഡി ജോര്‍ജ് നടവയല്‍)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM