Image

ഒമ്പതു മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിന് പുനര്‍ജന്മം

പി.പി. ചെറിയാന്‍ Published on 11 July, 2018
ഒമ്പതു മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിന് പുനര്‍ജന്മം
മൊണ്ടാന: മൊണ്ടാന ലൊലൊ ഹോട്ട് സ്പ്രിംഗ്‌സില്‍ ഒമ്പതു മണിക്കൂറുകളോളം മണ്ണും, ചില്ലകളും കൊണ്ടുമൂടികിടന്നിരുന്ന 5 മാസം പ്രായമായ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജൂലായ് 7 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ആരോ ഒരാള്‍ മദ്യപിച്ചു ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിചേര്‍ന്നത്. പോലീസിനെ കണ്ട ഇയ്യാള്‍ അവിടെ നിന്നും സ്ഥലം വിട്ടു.

ഫ്രാന്‍സീസ് കാള്‍ട്ടണ്‍ ക്രോപി(32) യുടെ കസ്റ്റഡിയിലുണ്ടായിരുന്ന കുഞ്ഞിനെ ഇതിനകം കാണാതായതായി പോലീസിന് വിവരം ലഭിച്ചു. ഫ്രാന്‍സിസ് ആയിരുന്നു ബഹളം വെച്ചതെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഇയ്യാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ അവിടെ എവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ആറു മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനിടയില്‍ കുഞ്ഞിന്റെ നിലവിളി കേട്ട ഭാഗത്തേക്ക് പോലീസ് എത്തി. മുഖം മണ്ണിലമര്‍ന്ന് മരച്ചില്ലകളും, മറ്റും കൊണ്ടു മൂടികിടന്നിരിുന്ന  കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞു ആരോഗ്യമായി കഴിയുന്നുവെന്നും, പ്രാഥമിക ചികിത്സക്കുശേഷം ചൈല്‍ഡ് ആന്റ് ഫാമിലി സര്‍വ്വീസിനെ കുഞ്ഞിനെ വിട്ടുകൊടുത്തതായും പോലീസ് അറിയിച്ചു. അറസ്റ്റു ചെയ്ത ഫ്രാന്‍സിസിനെ 50,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഒമ്പതു മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിന് പുനര്‍ജന്മംഒമ്പതു മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന കുഞ്ഞിന് പുനര്‍ജന്മം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക