Image

അഞ്ചംഗ സംഘം വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തു ക്ഷേത്രത്തിലിട്ട് കത്തിച്ചു കൊന്നു

Published on 15 July, 2018
അഞ്ചംഗ സംഘം വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തു ക്ഷേത്രത്തിലിട്ട് കത്തിച്ചു കൊന്നു
ഉത്തര്‍പ്രദേശിനെ മുഴുവന്‍ പിടിച്ചു കുലുക്കിയ സംഭവത്തില്‍ 35 കാരിയെ വീട്ടില്‍ അതിക്രമിച്ചു കടന്ന് അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മണിക്കൂറുകള്‍ കഴിയും മുമ്പ് വീണ്ടുമെത്തി പിടിച്ചുകൊണ്ടുപോയി വീടിന് സമീപത്തെ ഒരു ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട് ചുട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ അക്രമിസംഘം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുന്നതിന് മുമ്പ് ഇവര്‍ പോലീസിന് ഫോണ്‍ ചെയ്‌തെങ്കിലും ആരും എടുത്തില്ല. കൊലപാതകികളെക്കുറിച്ച് ഇവര്‍ പറയുന്ന ഒരു ഓഡിയോ പോലീസിന് കിട്ടി. ശനിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവം രാജ്പുര പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു.

ഗസിയാബാദില്‍ കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ശനിയാഴ്ച നന്നേ പുലര്‍ച്ചയ്ക്ക് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷമായിരുന്നു അക്രമിസംഘം ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ പ്രതികളുടെ വിവരം പോലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ക്കെതിരേ കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. ബലാത്സംഗത്തിന് ശേഷം ഇര തന്റെ ഒരു ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ഈ സംഭാഷണത്തിന്റെ ഓഡിയോ കഌപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. ഇതില്‍ ഇവര്‍ പോലീസിനെ വിളിച്ച വിവരവും പറയുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2.30 യോടെയാണ് സംഭവം നടന്നത്.

കനത്ത മഴയില്‍ വീട്ടില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രമുള്ള സമയത്തായിരുന്നു അക്രമികള്‍ വീട്ടില്‍ കടന്നത്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന അഞ്ചുപേര്‍ ചേര്‍ന്ന് ഭാര്യയെ എടുത്തുകൊണ്ടു പോയി മാറിമാറി ബലാത്സംഗം ചെയ്തു. തന്നെയും സഹോദരനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനാല്‍ സംഭവം മുഴുവന്‍ ഭാര്യ ഒരു ബന്ധുവിനോടു പറഞ്ഞു. വിവരം ബന്ധു പോലീസിനെയും വീട്ടുകാരെയും അറിയിക്കുന്നതിന് തൊട്ടു മുമ്പ് അക്രമികള്‍ വീണ്ടുമെത്തി ഇരയെ വലിച്ചിഴച്ച് വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും അതിന്റെ യാഗശാലയില്‍ ഇട്ട് കത്തിക്കുകയും ചെയ്‌തെന്ന് ഭര്‍ത്താവ് പോലീസിനോട് വ്യക്തമാക്കി.

യുവതിയുടെ അന്ത്യമൊഴി അനുസരിച്ച് അരം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍പല്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരേ കൂട്ടബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കലാപം, ആയുധം ഉപയോഗിച്ചുള്ള കലാപം തുടങ്ങി അനേകം കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരയുടെ അതേ ഗ്രാമത്തിലുള്ളവരാണ് പ്രതികള്‍ ഏതാനും മാസമായി ഇവര്‍ യുവതിയെ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. യുവതിയുടെ അവസാന ഫോണ്‍കോളിന്റെ ഓഡിയോ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ കുറ്റവാളികളായ അഞ്ചു പേരുടെയും പേരുകള്‍ യുവതി പറഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക