Image

കേരളത്തില്‍ മഹാപീഡനത്തിന്റെ കൂട്ടമണി (ഏബഹാം തെക്കേമുറി)

Published on 27 July, 2018
കേരളത്തില്‍ മഹാപീഡനത്തിന്റെ കൂട്ടമണി (ഏബഹാം തെക്കേമുറി)
കേരളത്തില്‍ ലൈംഗീക നായാട്ടാണിപ്പോള്‍. നോക്കുന്നിടമെല്ലാം വേട്ടക്കാരനും ഇരയും.. എല്ലാ നേതാക്കന്‍മാര്‍ക്കും നല്ല വ്യഭിചാര ബോധമാണ്. “അമ്മ”യെന്ന പദത്തിലൂന്നി നില്‍ക്കുന്ന സാംസ്‌കാരികരംഗം നടിയുടെ തുണിപറിച്ച് പടമെടുക്കുന്ന മഹാനടന്മാര്‍ നാറി കുത്തുപാളയെടുത്തിട്ടും മീശ ചുരുട്ടി ഇങ്ങനെ നില്‍ക്കയാണ്. ആത്മീയരംഗത്ത് ആത്മാവിന്റെ മരണമണി മുഴങ്ങുന്നു. പള്ളിമേടകളില്‍ വൃക്ഷഫലം ഭക്ഷിക്കുന്നു. എല്ലാവനെയും സംരക്ഷിക്കാന്‍ കുറെ ഗുണ്ടകള്‍. അസത്യം പ്രചരിപ്പിക്കാന്‍ കുറെ ന്യൂസ്‌വേതാളങ്ങള്‍. ഒരു ഗതിയുമില്ലാതെ പൊതുജനം വലയുന്നു.

സര്‍വ മതഗ്രന്ഥങ്ങളും പഠിച്ചാല്‍ ‘സ്ത്രീകളെ ആരാധനാസ്ഥലങ്ങളില്‍ നിന്നകറ്റി നിര്‍ത്തിയിട്ടുള്ള ലോകചരിത്രമേ ഉള്ളു.”. ദേവി പ്രതിഷ്ടയുള്ള അമ്പലങ്ങളില്‍പ്പോലും സ്ത്രീകളെ പ്രശേിപ്പിക്കില്ല.

ഇത് “ആര്‍ത്തവ”മെന്ന അശ്ദ്ധി എന്ന് വ്യാഖ്യാനിച്ച് അവളെ മാറ്റിനിര്‍ത്തിയിരിക്കുന്നുവെന്ന് സ്ഥാപിച്ച് സ്ത്രീകളെ വശീകരിച്ച് ഇളക്കി സ്ത്രീപുരുഷ സമത്വം ഉണ്ടാക്കിയ സാത്താന്യ ഉപദേശം തൊടുത്തവര്‍ ഇന്ന് വിശുദ്ധ സ്ഥലത്ത് സ്വയംഭോഗം മുതല്‍ കുമ്പസാരക്കൂട്ടിലെ പരസംഗം വരെ കാണേണ്ടി വന്നിരിക്കുന്നു.

പ്രാകൃതയുഗത്തിലെ മാനവര്‍ ഉണ്ടാക്കിയ ആഘോഷങ്ങള്‍, അനുഷ്ഠാനങ്ങള്‍ ആചാരങ്ങള്‍, കാലോചിതമോയെന്ന് എല്ലാവംശങ്ങളിലെയും, ജാതിയിലെയും, സഭകളിലെയും മതങ്ങളിലെയും മഹാപുരോഹിതന്മാരെ! നിങ്ങള്‍ ഒന്നു പരിശോധിക്കുക.

ബി. സി. മൂവായിരത്തില്‍ മദ്ധ്യഏഷ്യയില്‍ വൈഷ്ണവമതം സൃഷ്ടിച്ച പുരോഹിത വേഷങ്ങള്‍ , ആരാധനചടങ്ങുകള്‍ , ദേവദാസികള്‍, ഇതിന്റെയൊക്കെ പല രൂപങ്ങളാണ് ഇന്നീ കാണുന്നത്. ഈ ചെവിക്കുമ്പസാരവും,, ബ്രപമചര്യവും പുന:ര്‍പരിശോധന ചെയ്യേണ്ടതുതന്നെ’.

പൗരോഹിത്യത്ത്ിനു വേണ്ടി കല്യാണം വിലക്കുന്നതും വേട്ടക്കാരെ സൃഷ്ടിക്കലാണ്. ദേവാലയ വാതുക്കല്‍ ശുശ്രൂഷ ചെയ്ത സ്ത്രീകളുമായി മക്കള്‍ ശയിക്കുന്നതു കണ്ടാണല്ലോ ഏലിപുരോഹിതന്‍  പിറകോട്ടു വീണ് കഴുത്തൊടിഞ്ഞു മരിച്ചത്. (1ശമുവേല്‍:2::22)

“അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ച് നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും.” (യൂദ:118)
പ്രാചീനമായ പാരമ്പര്യങ്ങളെ പലദോഷമുള്ളതാണെങ്കിലും പരിശുദ്ധമാക്കി സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ എല്ലാ മനുഷ്യജീവികള്‍ക്കും തുല്യതയാണ്. നവീകരണം, നവോത്ഥാനം എന്നൊക്കെപ്പറയുന്നത് കാലാകാലങ്ങളിലെ വെറുമൊരു ചായംപൂശല്‍ മാത്രം.

യെഹൂദന്റെ ന്യായപ്രമാണവും,ക്രിസ്ത്യാനിയുടെ വിശ്വാസ പ്രമാണവും ഒരുതരംഅവിയല്‍ പ്രമാണമായി പരിണമിച്ച ഈ കാലഘട്ടം ക്രൈസ്തവ അധികാരസിംഹാസനങ്ങളുടെ  
അടിസ്ഥാനം ഇളകുന്നു, ഇവര്‍ പരിഹസിക്കപ്പെടുകയും ചെയ്യുന്നു. (കേരളത്തിലെ ക്രൈസ്തവ-ഹിന്ദു-ഇസ്‌ളാം മതങ്ങളെ മറ്റൊരു രാജ്യത്തിലെയും ഇതേ മതങ്ങളുമായി താരതമ്യം ചെയ്യാന്‍ ആവില്ല, എന്തെന്നാല്‍ മലയാളിയുടേത് ഒരു വിചിത്ര ദൈവങ്ങളാണ്.)

ചെവിക്കുമ്പസാരം, കുമ്പസാരിപ്പിച്ചവന്റെ ചെകിട്ടത്തടിയും , വേദവിപരീതം തുടരുന്ന സഭകളുടെ ഉച്ചിയില്‍ വെള്ളിടിയും വെട്ടിയിരിക്കുന്നു. എന്നിട്ടും തങ്ങള്‍ തുടര്‍ന്നു വരുന്നത് ആഭാസമാണെന്ന് സമ്മതിക്കാതെ “ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുമുളക് കഷായം” കുടിക്കുന്ന
നേതൃത്വം.

ചാനലില്‍ കയറിയിരുന്ന് തെറ്റുകാര്‍ ആരെന്ന് തെളിയും, തെളിയിക്കും , സഭ പരിശുദ്ധമാണ് എന്നിങ്ങനെയുള്ള അസംബദധം വിളമ്പാതെ 1215ല്‍ ഇന്നസെന്റ് എന്നൊരു പാപ്പ
അന്നത്തെ വിവരമനുസരിച്ച് ഉണ്ടാക്കിയതാണ് ഈ ചെവിക്കുമ്പസാരം എന്നറിഞ്ഞിട്ടും അതു തിരുത്താന്‍ മുതിരാത്തതാണ് ഇന്നത്തെ വിവരദോഷം.

മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം മുഴുത്തിട്ട് മരണത്തെ പെറുന്നു.” (യാക്കോബ്1:15). ഏതാണ്ട് പുരോഹിതവര്‍ഗം മതഭേദമെന്യേ ലൈംഗികതയില്‍ ഇന്ന്
പിടിക്കപ്പെടുന്നു. എന്താണ് കാരണം? പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “എത്രപഠിച്ചിട്ടും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാത്ത പെണ്ണുങ്ങള്‍” ആരാധനാസ്ഥലങ്ങില്‍ സുലഭം.

ക്രൈസ്തവ സഭ ഒന്നടങ്കം ഉള്‍ക്കൊണ്ടേണ്ടുന്ന ഒന്നാണ് അനുതാപം. അത് മറ്റൊരാളുടെ ചെവിയില്‍ പറയാന്‍ പഠിപ്പിച്ചത് ചുഷണം ആണ്. ആരാധനാമദേ്ധ്യ എഴുന്നേറ്റ് നിന്ന് “ചുങ്കക്കാരനെയും, ആ പാപിയായ സ്ത്രീയേയും, കുരിശില്‍ വച്ച കള്ളനേയും കൈക്കൊണ്ടപ്രകാരം
എന്നെയും കൈക്കൊള്ളണമേ” എന്ന് ഏറ്റുപറയുമ്പോള്‍ സര്‍വതാ പാപബോധം വന്നുവെന്നു സാരം. അതിനുപകരം ഞാന്‍ വീണു, ചാടി എന്നൊക്കെ ഇന്ന് ഫലിതമാക്കിയ
“അവിഹിത വേഴ്ച” യുടെ പരിഹാരമോ ഈ ചെവി കുമ്പസാരം.?

കുമ്പസാരം നിര്‍ത്തിക്കളയാന്‍ വനിതാക്കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തെന്നൊരു വാര്‍ത്ത ഇതിനിടയില്‍ കേട്ടു . ഹാ എന്തു കഷ്ടം?”” നിലത്തെ കലനുറുക്കുകളുടെ ഇടയില്‍ ഒരു കലനുറുക്കായിരിക്കേ തന്നെ നിര്‍മ്മിച്ചവനോട് തര്‍ക്കിക്കുന്നവന് അയ്യോ കഷ്ടം!” പൂച്ചയ്ക്ക് എന്ത്യേ പൊന്നുരുക്കുന്നിടത്തു കാര്യം? എന്നാലും ഈ ചെവിക്കുമ്പസാരം നിര്‍ത്തണം.

ലോകമുള്ള കാലത്തോളം കുമ്പസാരം.നിലനില്‍ക്കും. അനുതാപത്തോട് ചെയ്ത പാപങ്ങളെ ഉപേക്ഷിച്ച് വീണ്ടും അതു ചെയ്യാതിരുന്നാല്‍ കുമ്പസരിക്കുന്നവനു ഗുണം വരും . ഇക്കഥയിലെ വേട്ടക്കാരെ നിങ്ങള്‍ ആരുടെ ചെവിയിലാണ് കുമ്പസാരിക്കുക? ഇരയുടെ മുന്നില്‍ കുമ്പിട്ടു നിങ്ങള്‍ സംസാരിക്കുകയായിരിക്കാം. ഈ ഇരയെന്ന തീവ്രപ്രണയരോഗിയെ പരിശോധനയ്ക്ക് വിധേയമാക്കണം. ഈ രോഗത്തിനു ഒരു പേരുണ്ട്. “നിംഫോമാനിയ”. സ്വന്തഭര്‍ത്താവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ അവള്‍ തിരുവനന്തപുരത്തിനാണ് പോയത്. എന്നാല്‍ അന്നേദിവസം
കൊച്ചിയിലെ ബോള്‍ഗാട്ടിപാലസില്‍ ആണ് ക്രെഡിറ്റ്കാര്‍ഡ് ചാര്‍ജ് ചെയ്തത്.”

ഇതായിരിക്കാം “മഹതിയാം ബാബിലോണ്‍, ദുര്‍ഭൂതങ്ങളുടെ ഇരിപ്പിടം”.

ചെല്ലക്കിളികളുടെ ഈ ചെവിക്കുമ്പസാരം (വല്ലവനും ചെറുപ്പത്തില്‍ കൊടുത്ത കഥ) ആണായി
പിറന്നവനു സഹിക്കാനാവുമെന്ന് എനിക്കുറപ്പില്ല.
“അന്ത്യകാലത്ത് ദുര്‍ഘടസമയങ്ങള്‍ വരുമെന്നറിയുക. മനുഷ്യര്‍ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും,
വമ്പ് പറയുന്നവരും, അഹങ്കാരികളും, അമ്മയപ്പന്മാരെ അനുസരിക്കാത്തവരും, നന്ദികെട്ടവരും, ഇണങ്ങാത്തവരും അശുദ്ധന്മാരും, ഏഷണിക്കാരും,  ഉഗ്രന്മാരും
, നിഗളികളുമായി ദൈവപ്രിയമില്ലാതെ, ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. വീടുകളില്‍ നൂണുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് നാനാമോഹങ്ങള്‍ക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു(2 തിമഥ:3:17).
ബൈബിളില്‍ ഇങ്ങനെയും ചില പ്രവചനങ്ങള്‍ ഉണ്ടെന്നു വായനക്കാര്‍ അറിയുക.! 
Join WhatsApp News
NARADAN 2018-07-27 17:21:54
അടി  കപ്പിയാരെ  കൂട്ട മണി എന്ന ചൊല്ല്  ഉണ്ടാകാൻ ഉള്ള കാരണം അത് തന്നെ അല്ലെ  
പാതിര പാതിരി 2018-07-27 17:30:18
കുമ്പസാരം നിർത്തിയാൽ ഒന്നും നിൽക്കുന്ന പരിപാടി  അല്ല ഇത് അവറാച്ച!
ഇത് പ്രകൃതി തന്ന വികാരം. പെണ്ണ് ഒരുമ്പെട്ടാൽ ബ്രമ്മനും ....എന്ന്  കേട്ടിട്ടില്ലേ.
പാറയുടെ മുകളിൽ പാമ്പും  പെണ്ണിൻ മേലിൽ പുരുഷനും  തെളിവ് ഉണ്ടോ.
കാമദേവൻ 2018-07-27 22:44:04
"സ്ത്രീകളെ ആരാധന സ്ഥലങ്ങളിൽ നിന്നും മാറ്റി നിറുത്തിയ ചരിത്രമെയുള്ളു " ആരാണ് ഈ വിഡ്ഢിത്തരം നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് .  ഞങ്ങൾ എന്നും അവരെ അടുപ്പിച്ചു നിറുത്തിയിട്ടേയുള്ളു . അമ്പലങ്ങളിലും , പള്ളികളിലും, മോസ്‌ക്ക്കളിലും അവരില്ലാതെ ആരാധന നടക്കില്ല . ആരാധന എന്ന വാക്ക് ആ 'രതി'യിൽ നിന്നാണ് ഉണ്ടായത് .  'ര' മറിച്ചിട്ട 'ത' (ധ) യുടെ മുകളിൽ കയറുമ്പോൾ രതി നടക്കും .  ക്ഷേത്രങ്ങളിലും. പള്ളികളിലും മോസ്‌ക്കുകളിലും എല്ലാം ഇത് നടന്നെങ്കിൽ മാത്രമേ സാക്ഷാൽ സൃഷ്ട്ടാവ് തൃപ്തനാവു. കാരണം അത് കണ്ടു പിടിച്ചത് അങ്ങേരാണല്ലോ . അതുകൊണ്ട് തെക്കേമുറി ഇടക്ക് കയറി പ്രശ്നം സൃഷ്ടിയ്ക്കാതിരുന്നാൽ മതി . അതാവ രതി ഇഷ്ടമല്ലെങ്കിൽ ചുമ്മാ കിടന്ന് ഉറങ്ങാൻ നോക്ക്   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക