Image

2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ്‌: ഭൂഷണ്‍ സ്റ്റീല്‍ മുന്‍ എം.ഡി നീരജ്‌ സിംഗാളിനെ അറസ്റ്റ്‌ ചെയ്‌തു

Published on 10 August, 2018
2000 കോടിയുടെ സാമ്പത്തിക തട്ടിപ്പ്‌: ഭൂഷണ്‍ സ്റ്റീല്‍ മുന്‍ എം.ഡി നീരജ്‌ സിംഗാളിനെ അറസ്റ്റ്‌ ചെയ്‌തു

2000 കോടി രൂപയുടെ ബാങ്ക്‌ ലോണ്‍ എണ്‍പതോളം അനുബന്ധ കമ്പനികളിലൂടെ വക മാറ്റി ക്രമക്കേട്‌ നടത്തിയ ഭൂഷണ്‍ സ്റ്റീല്‍ കമ്പനിയുടെ മുന്‍ എം.ഡിയും രക്ഷാധികാരിയുമായിരുന്നു നീരജ്‌ സിംഗാളിനെ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന അന്വേഷണ സംഘം (സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്‌ � എസ്‌.എഫ്‌.ഐ.ഒ) വ്യാഴാഴ്‌ച അറസ്റ്റ്‌ ചെയ്‌തു.

സിംഗാളിനെ ഓഗസ്റ്റ്‌ 14 വരെ റിമാന്‍ഡ്‌ ചെയ്‌തു. ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയ ഏറ്റവും വലിയ 12 കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ പട്ടികയില്‍ റിസര്‍വ്‌ ബാങ്ക്‌ ഭൂഷണ്‍ സ്റ്റീലിനെ ഉള്‍പ്പെടുത്തിയിരുന്നു. നീരജ്‌ സിംഗാളിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക്‌ 50,000 കോടി രൂപയുടെ കടബാധ്യതയില്‍ 46,000 കോടി രൂപയും തിരിച്ചടയ്‌ക്കാനുണ്ടായുരുന്നു.

2013ലെ കമ്പനി ആക്ട്‌ പ്രകാരം സെക്ഷന്‍ 447 വകുപ്പ്‌ പ്രകാരമാണ്‌ സിംഗാളിനെതിരെ കേസ്‌ എടുത്തിരിയ്‌ക്കുന്നത്‌. പത്ത്‌ വര്‍ഷം വരെ തടവ്‌ ശിക്ഷയും തട്ടിപ്പ്‌ തുകയോ, അതിന്റെ മൂന്നിരട്ടി പിഴയും ലഭിക്കാവുന്ന വകുപ്പാണിത്‌.

പാപ്പരത്ത നിയമ സംഹിതപ്രകാരം 2018 മെയില്‍ ഭൂഷണ്‍ സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തിരുന്നു. പാപ്പരത്ത നിയമ സംഹിത വഴിയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ടാറ്റായുടെ കീഴിലുള്ള ബാംനിപാല്‍ സ്റ്റീല്‍ ലിമിറ്റഡ്‌ 36,400 കോടി മുടക്കി 72.65 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. ജെ.എസ്‌.ഡബ്ല്യു സ്റ്റീലും ഭൂഷണിന്‌ വേണ്ടി രംഗത്തുണ്ടായിരുന്നുവെങ്കിലും ടാറ്റാ സ്റ്റീല്‍ മുന്നോട്ട്‌ വെച്ച വാഗ്‌ദാനവും പരിഹാര പദ്ധതികളും ഭൂഷണിന്റെ ഓഹരിയുടമകള്‍ സമ്മതിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക