Image

ബാണാസുരസാഗര്‍ അണക്കെട്ട്‌ തുറന്നത്‌ മുന്നറിയിപ്പില്ലാതെ; അന്വേഷണത്തിന്‌ കളക്ടറുടെ നിര്‍ദ്ദേശം

Published on 12 August, 2018
ബാണാസുരസാഗര്‍ അണക്കെട്ട്‌ തുറന്നത്‌ മുന്നറിയിപ്പില്ലാതെ;  അന്വേഷണത്തിന്‌ കളക്ടറുടെ നിര്‍ദ്ദേശം
വയനാട്‌ ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ട്‌ മുന്നറിയിപ്പില്ലാതെയാണ്‌ തുറന്നതെന്ന ആക്ഷേപം ശക്തമാകുന്നു. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതാണ്‌ ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന്‌ ആരോപിച്ച്‌ പടിഞ്ഞാറത്തറ വില്ലേജ്‌ ഓഫിസര്‍ പിപി പ്രസാദ്‌ പറഞ്ഞു.

എന്നാല്‍ എല്ലവിധ മുന്നറിയിപ്പുകളും നല്‍കിയശേഷമാണ്‌ ഡാം തുറന്നതെന്നാണ്‌ കെ.എസ്‌.ഇ.ബിയുടെ ന്യായീകരണം. എല്ലാവിധ അറിയിപ്പുകളും മുന്നറിയിപ്പുകളും നല്‍കിയാണ്‌ ഷട്ടറുകള്‍ തുറന്നതെന്ന്‌ വൈദ്യുതി ബോര്‍ഡ്‌ വ്യക്തമാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ അറിയിപ്പ്‌ നല്‍കിയിരുന്നതായും കെഎസ്‌ഇബി അറിയിച്ചു.

അതേസമയം ഡാം തുറന്നതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്‌ച അന്വേഷിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു. ബാണാസുര തുറന്നതോടെ നൂറുകണക്കിന്‌ വീടുകളാണ്‌ വെള്ളത്തിനിടയിലായത്‌. ഏക്കര്‍ കണക്കിന്‌ കൃഷിയിടം നശിക്കുകയും ചെയ്‌തു. ആയിരങ്ങളാണ്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്‌. ഇതിനിടെയാണ്‌ ഏറ്റവുമധികം ദുരിത ബാധിതരുള്ള പടിഞ്ഞാറത്തറ വില്ലേജ്‌ ഓഫീസര്‍ കെ.എസ്‌.ഇ.ബിയ്‌ക്കെതിരെ രംഗത്തെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക