Image

മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 March, 2012
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
ഫോര്‍ട്ട് എഡ്‌വേര്‍ഡ് (ന്യൂയോര്‍ക്ക്): സ്വന്തം അമ്മയേയും രണ്ടാനഛനേയും അര്‍ദ്ധസഹോദരനേയും ഷോട്ട് ഗണ്‍ കൊണ്ട് വെടിവെച്ചു കൊന്നശേഷം വീടിനു തീയിട്ട ഇരുപത്തിനാലുകാരന് ന്യൂയോര്‍ക്കിലെ വാഷിംഗ്ടണ്‍ കൗണ്ടി ജഡ്ജി കെല്ലി മക്കെയ്ഗന്‍ 101 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഇന്ന് (മാര്‍ച്ച് 30 വെള്ളിയാഴ്ച) തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ വെച്ച് ശിക്ഷ വിധിക്കുമ്പോള്‍ പ്രതി നിസ്സംഗതനായിരുന്നു.

2011 ജൂലൈ 13-നായിരുന്നു മാത്യു സ്ലോക്കം എന്ന ഇരുപത്തിനാലുകാരന്‍ ഈ ഹീനകൃത്യം ചെയ്തത്. ഫോര്‍ട്ട് എഡ്‌വേര്‍ഡിലെ വൈറ്റ് ക്രീക്കില്‍ സ്ഥിതി ചെയ്യുന്ന അവരുടെ സ്വന്തം വീട്ടിലായിരുന്നു സംഭവം. മാത്യുവിനെ കൂടാതെ അയാളുടെ ഗേള്‍ ഫ്രണ്ട് ലൊറെറ്റാ കോള്‍ഗ്രൊവും അവരുടെ പിഞ്ചുകുഞ്ഞും വീട്ടിലുണ്ടായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ മാത്യു അമ്മ ലിസ കൂണ്‍ ഹാരിംഗ്ടണ്‍ (44), രണ്ടാനഛന്‍ ഡാന്‍ ഹാരിംഗ്ടണ്‍ (41), അര്‍ദ്ധ സഹോദരന്‍ ജോഷ്വാ ഓബ്രയന്‍ (24) എന്നിവരെ ഷോട്ട് ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് ഗേള്‍ ഫ്രണ്ട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെയുമല്ല, വീട്ടിലെ ഗ്യാസ് തുറന്നു വിട്ട് വീടിനു തീകൊളുത്തുകയും ചെയ്തു. വൈറ്റ് ക്രീക്കിലെ 118 ടേണ്‍പൈക്ക് റോഡിലെ വീട് മുഴുവന്‍ കത്തിച്ചാമ്പലായി. കത്തിയമര്‍ന്ന വീടിനകത്ത് അവരുടെ രണ്ടു വളര്‍ത്തു നായകളും അഗ്നിക്കിരയായിരുന്നു.

കൊലപാതകത്തിനു ശേഷം കുടുംബ വക കാറില്‍ രക്ഷപ്പെട്ട പ്രതിയും ഗേള്‍ ഫ്രണ്ടും കുഞ്ഞും മാസച്ചുസെറ്റ്‌സില്‍ താമസിക്കുന്ന ഗേള്‍ ഫ്രണ്ടിന്റെ അമ്മയുടെ അടുത്തെത്തുകയും അവിടെ നിന്ന് സ്പ്രിംഗ്ഫീല്‍ഡിലെ ഒരു ആഭരണശാലയില്‍ പ്രതി വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വന്തം അമ്മയുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്ന് ഗേള്‍ ഫ്രണ്ട് പോലീസിനോടു പറഞ്ഞിരുന്നു. പോലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ പ്രതി ന്യൂ ഹാംഷയറില്‍ താമസിക്കുന്ന അയാളുടെ അമ്മാവന്റെ വീടിനടുത്തുള്ള വനത്തില്‍ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു എന്ന് വാഷിംഗ്ടണ്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി കെവിന്‍ കോര്‍ട്ട്‌റൈറ്റ് പറഞ്ഞു.

തന്റെ ഗേള്‍ ഫ്രണ്ടാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും തുടരെയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബാംഗങ്ങളെല്ലാം വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. 'ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തവന്‍ ഈ ശിക്ഷ അര്‍ഹിക്കുന്നു' എന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം.
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
മാത്യു സ്ലോക്കം കോടതിയില്‍
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
എറിക്ക് ഹാരിംഗ്ടണ്‍ , കൊല്ലപ്പെട്ട ഡാന്‍ ഹാരിംഗ്ടണ്‍ന്റെ മകന്‍
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
ജോഷ്വാ ഓബ്രയന്റെ അമ്മ
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
ജഡ്ജി കെല്ലി മക്കെയ്ഗന്‍
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
ലൊറെറ്റാ കോള്‍ഗ്രൊവ്
മാതാപിതാക്കളേയും സഹോദരനേയും കൊലപ്പെടുത്തിയ 24-കാരന് 101 വര്‍ഷം ജയില്‍ ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക