Image

പ്രളയം തീരാദുരിതത്തിലാക്കിയ ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്‌ബിലുള്ളത്‌ ഒന്നരലക്ഷം പേര്‍

Published on 21 August, 2018
പ്രളയം തീരാദുരിതത്തിലാക്കിയ ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്‌ബിലുള്ളത്‌ ഒന്നരലക്ഷം പേര്‍


ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പാണ്ടനാട്‌,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന്‌ ഉറപ്പാക്കിയാണ്‌ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്‌. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ്‌ ഇനി ഇവിടങ്ങളില്‍ തുടരുന്നത്‌.
പ്രദേശത്ത്‌ വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന്‌ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട്‌ തുടരുകയാണ്‌. ക്യാമ്‌ബുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വീടുകള്‍ വൃത്തിയാക്കാനും മറ്റുമുള്ള ജോലികളിലേക്കും കടന്നു.

ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍സന്ദേശങ്ങള്‍വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി പരിശോധിച്ചിരുന്നു. വെള്ളം താഴ്‌ന്നതിനാല്‍ എല്ലായിടത്തും എത്താനാവുന്നുണ്ട്‌. സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരില്‍ തുടരും. 85,925 പേരാണ്‌ 212 ക്യാമ്‌ബുകളിലായി കഴിയുന്നത്‌. ക്യാമ്‌ബില്‍ എത്താത്തവര്‍ 15,000ത്തോളം വരുമെന്ന്‌ കണക്കാക്കുന്നു. ഇവര്‍ക്ക്‌ ഭക്ഷണമെത്തിക്കുന്നതിനാണ്‌ ശ്രമം. ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ്‌ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക