വനം വകുപ്പ് മന്ത്രി ജര്‍മ്മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോയതുമായി ബന്ധപ്പെട്ട നടന്ന ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിവിധ പ്രവാസി സംഘടനകളെയും അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെയും അടച്ചാക്ഷേപിച്ച പ്രസ്താവനയ്ക്കെതിരെ പ്രവാസി സംഘടനാ ഭാരവാഹികളുടെ ശക്തമായ പ്രതിഷേധം. മന്ത്രിയെ ഉത്ഘാടനത്തിനു ക്ഷണിച്ച വേള്‍ഡ് മലയാളി കൗണ്‍സിലും മറ്റ് മിക്കവാറും പ്രവാസി സംഘടനകളും തട്ടിക്കൂട്ട് സംഘടനകള്‍ ആണെന്നാണ് അഡ്വ: ജയശങ്കര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെയും യുക്തിക്ക് നിരക്കാത്ത തരത്തില്‍ ആണ് ആക്ഷേപിച്ചത് .
മുപ്പത്തിയഞ്ചു വര്‍ഷമായി അമേരിക്കന്‍ മലയാളികള്‍ക്കിടയിലും കേരളത്തിലും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാംസ്‌കാരിക സംഘടനയെ ഏഷ്യാനെറ്റിന്റെ ചാനല്‍ ചര്‍ച്ചയില്‍ ആക്ഷേപിച്ചതിനെതിരെ വിവിധ സംഘടനകളും ഫൊക്കാനയും പ്രതിഷേധവുമായി രംഗത്തെത്തി.
സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുകയും മടി കൂടാതെ ചാനല്‍ ചര്‍ച്ചകളില്‍ തന്റേതായ അഭിപ്രായം പറയുകയും ചെയ്യുന്ന അഡ്വ. ജയശങ്കര്‍ ഫൊക്കാനയെ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അന്വേഷിയ്ക്കാതെ വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ അഭിപ്രായപ്പെട്ടത് അപലപനീയമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. തന്റെ തെറ്റ് മനസിലാക്കി അത് തിരുത്തി അഡ്വ ജയശങ്കര്‍ പ്രസ്താവന ഇറക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു .
ഫൊക്കാനയുടെയും മറ്റു വിദേശ മലയാളി സംഘടനകളുടെയും പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ച അഡ്വ ജയശങ്കറും അത് പ്രക്ഷേപണം ചെയ്ത ചാനലും നിരുപാധികം ഈ പ്രസ്താവന തിരുത്തണമെന്ന് ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അഭിപ്രായപ്പെട്ടു . തോന്നിയ പോലെ ആര്‍ക്കും അടിക്കാവുന്ന ചെണ്ട അല്ല വിദേശ മലയാളികള്‍.
കേരളത്തില്‍ പ്രളയം വന്നപ്പോള്‍ ഞങ്ങളും ഞങ്ങളുടെ മനസ്സും സംസ്ഥാനത്തോടൊപ്പമായിരുന്നു. മന്ത്രി കെ രാജു വിദേശത്തു പോയതിനു വിദേശ മലയാളികള്‍ എന്ത് പിഴച്ചു. ചാനല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നിലക്കരുതെന്നും അത് തിരുത്തിയെ പറ്റു എന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ജയശങ്കറിന്റെ ഈ പ്രസ്താവനയ്ക്കെതിരെ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് കോശി വിളനിലം, ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, അസ്സോസിയേറ്റ് സെക്രട്ടറി ഡോ: സുജ ജോസ്, അഡിഷണല്‍ അസ്സോസിയേറ് സെക്രട്ടറി വിജി. എസ് നായര്‍, അസോസിയേറ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അഡിഷണല്‍ അസോസിയേറ്റ്ട്രഷറര്‍ ഷീല ജോസഫ്,, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ്, മുന്‍എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ട്രസ്‌റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, പോള്‍കറുകപ്പിള്ളില്‍, കമ്മിറ്റി അംഗങ്ങള്‍ ആയ, അപ്പു പിള്ള, റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ തമ്പി ആന്റണി, ബെന്നി കുര്യന്‍, രേഖാ ഫിലിപ്പ്, സിബി ഡേവിഡ്, ഷോളി കുമ്പിളുവേലി തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തു വന്നു.
കേരളത്തില്‍ പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തിനെ വീടു വച്ചു നല്കിയോ, മരുന്നുകള്‍ വാങ്ങാനോ, മറ്റ് വൈദ്യ സഹായം നല്‍കുന്നതിനോ, വിദ്യാഭ്യാസ സഹായം നല്‍കുന്നതിനോ നമ്മള്‍ സമീപിച്ചാല്‍ അപ്പോള്‍ തന്നെ വേണ്ടത് ചെയ്യുന്നവരാണ് പ്രവാസി സംഘടനകളും അതിന്റെ പ്രവര്‍ത്തകരും. ഡോ.എം വി പിള്ള, ഡോ.എം. അനിരുദ്ധന്‍, സണ്ണി വൈക്ലിഫ്, പാര്‍ത്ഥസാരഥി പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഫൊക്കാനയുടെ തുടക്കം. മതപരമായും ജാതീയമായും സംഘടനകള്‍ രൂപീകരിക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക കൂട്ടയ്മയായി തുടങ്ങിയ സംഘടന അവരുടെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ ഒത്തുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് .
കേരളത്തിന് വേണ്ടി അവര്‍ നല്‍കിയ സംഭാവനകള്‍ കണക്കു കൂട്ടിയാല്‍ കോടികള്‍ വരും. മലയാള ഭാഷയുടെ ഉന്നമനത്തിനായി ഭാഷയ്ക്കൊരു ഡോളര്‍ തുടങ്ങി എത്രയോ പദ്ധതികള്‍. കേരളത്തിലെ യുണിവേസിറ്റികളില്‍ മലയാളം എം എ യ്ക്ക് റാങ്ക് വാങ്ങുന്നവര്‍ക്ക് എല്ലാ വര്‍ഷവും പതിനായിരം രൂപ വീതം സ്‌കോളര്‍ഷിപ് നല്‍കിയ സംഘടനയാണ് ഫൊക്കാന. ഇന്ന് മികച്ച മലയാളം പി എഛ് ഡി പ്രബന്ധത്തിനു അന്‍പതിനായിരം രൂപ എല്ലാ വര്‍ഷവും കേരളാ യുണിവേസിറ്റിക്ക് നല്‍കുന്നു .
ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടക്കം ഇ എം എസ് ഭവനദാന പദ്ധതിയായ ലക്ഷം വീട് കോളനികളിലൂടെയാണ്. ലക്ഷങ്ങള്‍ നല്‍കിയായിരുന്നു അതിന്റെ തുടക്കം. എന്റെ അറിവ് ശരിയാണെങ്കില്‍ ഇതിനോടകം ഫൊക്കാന എഴുന്നൂറിലധികം വീടുകള്‍ കേരളത്തിലെ നിര്‍ധനരായ ആളുകള്‍ക്ക് നല്കിയിട്ടുണ്ടാകും. പലപ്പോഴും ഫൊക്കാന പ്രവര്‍ത്തകര്‍ വ്യക്തിപരമായി നല്‍കുന്ന സഹായം പോലും സംഘടനയ്ക്കായി സ്പോണ്‍സര്‍ ചെയ്യുന്നു . കഴിഞ്ഞ വര്‍ഷം ആറോളം വീടുകള്‍ അവര്‍ പാവങ്ങള്‍ക്കായി നല്‍കി .ആ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്ന രണ്ടു പേരാണ് ഫ്ലോറിഡയില്‍ നിന്നുള്ള ജോര്‍ജി വര്‍ഗീസും ,ന്യൂ യോര്‍ക്കിലെ ജോയ് ഇട്ടനും.
2006 ല്‍ ജോര്‍ജ് കൊരത് പ്രസിഡന്റായി ഇരിക്കുന്ന സമയത്ത് സുനാമിയില്‍ പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്നതിന് വേണ്ടി അഞ്ചുലക്ഷം രൂപ ഞാനും കൂടിയുള്ള സംഘമാണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത് .അത് വീടായോ എന്ന് ചോദിക്കേണ്ടത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തോടാണ് .
എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നതും വിഷമിച്ചു പോയതുമായ ഒരു സംഭവം . 2010 ല്‍ ആണെന്ന് തോന്നുന്നു. പോള്‍ കറുകപ്പിള്ളില്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് പരുമല ആശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായം നല്‍കുന്ന വേദിയിലേക്ക് ഹൃദയ ശസ്ത്രക്രിയക്ക് പണം ആവശ്യമുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് കടന്നുവന്നു തന്റെ പ്രയാസങ്ങള്‍ പറഞ്ഞപ്പോള്‍ പോള്‍ കറുകപ്പിള്ളിയുടെ ഭാര്യ ലത കറുകപ്പിള്ളില്‍ അതിനുള്ള മുഴുവന്‍ പണവും നല്‍കി ആ മനുഷ്യനെ ആശ്വസിപ്പിച്ചു. അതൊക്കെ അമേരിക്കയില്‍ അവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണമാണ് എന്ന് ജയശങ്കര്‍ വക്കിലിനെ പോലെ ഉള്ളവരും വിദേശമലയാളികളുടെ ആശ്രിതത്വം പറ്റുന്ന രാഷ്ട്രീയക്കാരും മറക്കരുത് .
വിദേശ മലയാളികള്‍ പല സഹായങ്ങളും ചെയ്യുമ്പോള്‍ അത് മുതലാക്കുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ആണ്. ഫൊക്കാനയുടെ പേരില്‍ അമേരിക്കന്‍ യാത്ര തരപ്പെടും. പത്തുവര്‍ഷത്തേക്ക് വിസ ലഭിക്കും എന്നതാണ് ഒരു നേട്ടം.
2004 2006 കാലയളവില്‍ ഡോ. എം. അനിരുദ്ധന്‍ ഫൊക്കാനയുടെ പ്രസിഡന്റ് ആയിരുന്ന സമയത്ത് മുന്ന് കോടി രൂപയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ ഒരു കണ്ടയ്നറിനുള്ളിലാക്കി കൊച്ചി തുറമുഖത്തേക്ക് അയച്ചു . അന്നത്തെ മന്ത്രി പി ശങ്കരന്‍ ആയിരുന്നു. ആരോഗ്യ വകുപ്പ് സെക്രട്ടറി ആണ് ഈ കണ്ടയ്നര്‍ കേരള സര്‍ക്കാരിന് വേണ്ടി റിസീവ് ചെയ്യേണ്ടി ഇരുന്നത് .അത് അദ്ദേഹം ചെയ്തില്ല .അവസാനം കൊച്ചിന്‍ പോര്‍ട്ട് അത് തുരുമ്പ് വിലയ്ക്ക് ലേലം ചെയ്തു .
ഫൊക്കാനയുടെ സാഹിത്യപുരസ്‌കാരത്തിന്റെ മഹത്വം കേരള സാഹിത്യ അക്കാദമിയുടെതുപോലെ മഹത്തരമാണ് .അതിനു ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഫൊക്കാനയുടെ സാഹിത്യ അവാര്‍ഡ് പ്രഖ്യാപനം .
കേരളത്തില്‍ പ്രളയം ഉണ്ടേയായപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളികളുടെ സഹായം കേരളത്തിലേക്ക് ഒഴുകുകയാണ് . ഫൊക്കാനയും പത്തുലക്ഷം ഡോളര്‍ കളക്ട് ചെയ്യാനുള്ള പ്രവര്‍ത്തനത്തില്‍ ആണ് .ഈ കളക്ട് ചെയുന്ന പണം ജയശങ്കര്‍ വക്കില്‍ പറയുന്നതുപോലെ അവര്‍ കള്ളടിക്കുന്നതിനോ ഒന്നും ഉപയോഗിക്കുന്നതായി എനിക്കറിവില്ല .പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നും ലക്ഷങ്ങള്‍ പോകുകയാണ് പല പ്രസിഡന്റുമാര്‍ക്കും .
ഇനി കേരളത്തിലെ രാഷ്ട്രീയക്കാരോട് ഒരു വാക്ക് .
പ്രവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നിങ്ങള്‍ നിങ്ങളുടെ മണ്ഡലത്തിലേക്കും , പഞ്ചായത്തിലേക്കുമൊക്കെ പല വഴിയിലൂടെ കൊണ്ട് പോയിട്ടുണ്ട് .കൂടാതെ ഇവര്‍ വിദേശത്തു നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ അവരുടെ ചിലവില്‍ യാതൊരു ഉളുപ്പുമില്ലാതെ പോയിട്ടുണ്ട് .അവരുടെ കയ്യില്‍ നിന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്ലാക്കുകള്‍ വാങ്ങി നാട്ടില്‍ കൊണ്ട് വന്നിട്ടുണ്ട് .അവരുടെ വീടുകളില്‍ ചെല്ലുമ്പോള്‍ അവര്‍ തരുന്ന ഡോളറുകള്‍ യാതൊരു ഉളുപ്പുമില്ലാതെ വാങ്ങിയിട്ടുണ്ട് .അവരില്‍ ആരെങ്കിലും ജയശങ്കര്‍ വക്കില്‍ അദ്ദേഹത്തിന് ഇത്തരം സംഘടനകളെ കുറിച്ച് ഒരു പ്രസ്താവന നടത്തിയപ്പോള്‍ അത് അപലപനീയമാണ് എന്ന് പറഞ്ഞതായി എനിക്ക് തോന്നുന്നില്ല .പക്ഷെ അവര്‍ക്ക് ഇനിയും അതിനു അവസരം ഉണ്ട് .
വാല്‍കഷ്ണം ജയ്ശങ്കര്‍ വക്കിലിനെ ഫൊക്കാന പോലെയുള്ള സംഘടനകള്‍ സംഘടിപ്പിക്കുന്ന ഏതെങ്കിലും ചാരിറ്റി പരിപാടിക്ക് ക്ഷണിച്ചു ഇത്തരം സംഘടനകള്‍ പിറന്ന നാടിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തണം. അത് ഉള്‍ക്കൊള്ളുവാനും തന്റെ പ്രസ്താവന തിരുത്തുവാനും അദ്ദേഹത്തിന് കഴിയും .കഴിയണം .
കേരളത്തിലെ കടൽത്തീരങ്ങളിൽ സുനാമി നാശം വിതച്ചപ്പോൾ, വീടിനു തീ പിടിച്ചതുകണ്ട് വാഴ വെട്ടാൻ കത്തിയെടുത്തവരുടെ മനോഭാവത്തോടുകൂടിയാണ്, അന്നത്തെ ചില രാഷ്‌ടീയക്കാർ വിദേശത്തേയ്ക്ക് കുതിച്ചത്. സമാഹരിച്ച പണത്തിലേറേയും പ്രയോജനപ്പെട്ടത് കോട്ടയം ഇടുക്കി ജില്ലകൾക്കാണെന്നാണ് ചില ദോഷൈകദൃക്കുകൾ പറയുന്നത്.
പറയാതെ വിടാൻ പറ്റാത്ത മറ്റൊരു കാര്യമുണ്ട്. അമേരിക്കയിലെ പ്രവാസിമലയാളികളെ തമ്മിലടിപ്പിക്കുന്നതിലും ഭിന്നിപ്പിക്കുന്നത്തിലും, അതിൽനിന്നും സർവപ്രകാരേണ മുതലെടുക്കുന്നതിലും മത്സരിച്ചുകൊണ്ടിരിക്കുന്നവയാണ്: മെലിഞ്ഞുകൊണ്ടിരിക്കുന്ന ഫൊക്കാനയും, പൂജ്യത്തിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സീറോ മലബാർ പള്ളിയും. ഉണരുക മലയാളികളെ, ഉണരുക!
പൊള്ളുന്ന തീയാണു സത്യം
പൊതിയുന്ന ചാമ്പലാം പൊയ് മുഖം മാറ്റുമ്പോൾ
പൊള്ളുന്ന തീയാണു സത്യം
‘Rebuild Kerala’ looks like BJP, smells like BJP and sounds like BJP. So he/she must be BJP. They kept a low profile when the flood was going on. Now they are back dividing people by bringing religion, politics and race in to issues and dividing innocent Hindus and converting that into votes. They spread lies that other religions and race are enemies of Hindus to get Hindu votes. This is how they came to power in India. Where there is no problem they will create a problem to divide people. Here Ad. Jayasankhar made a statement where American Malayalees were working together to rebuild Kerala. He brought division in to Malayalees with that statement. It is well known by this time that the strategy of BJP is to keep Kerala backward compared to other North Indian states by preventing money flowing there. They have to prove that their gods are against Kerala, and it is because Kerala people eat beef that this flood came. Now it is their strategy to divide Kerala, and keep it backward to prove that their gods are against it. Once Kerala is backward due to division, people will think in that line and it is easy to convert the people to their religion. All these arguments about money sitting in the temple, FOMMA, FOKANA etc, the end result will be that the money flowing to Kerala will be less. Jealousy of other religions, race, culture, groups and power hunger are the driving force behind this psychology.