Image

ഇന്‍ഡ്യയെ ലോകശക്തിയായി മാറ്റിയ പ്രധാനമന്ത്രി (കോര ചെറിയാന്‍)

Published on 27 August, 2018
ഇന്‍ഡ്യയെ ലോകശക്തിയായി മാറ്റിയ പ്രധാനമന്ത്രി (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ : ഇന്‍ഡ്യന്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് 1998-ല്‍ പാകിസ്ഥാന്റെയും വന്‍ലോകശക്തികളുടേയും പ്രതിഷേധം ധീരതയോടെ അവഗണിച്ച് അണുവായു പരീക്ഷണം വീണ്ടും തുടരുവാനുളള അനുമതി നല്കി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരന്തരമുള്ള ഇന്‍ഡ്യയുടെ ആണവ പരീക്ഷണം ശക്തിമത്തായി വിമര്‍ശിച്ചെങ്കിലും പ്രായോഗിക ബുദ്ധിമാനായ വാജ്‌പേയ് ചെവികൊണ്ടില്ല. ഓഗസ്റ്റ് മാസം 16 ന് 93-ാമത്തെ വയസ്സില്‍ വിടവാങ്ങിയെങ്കിലും ദേശീയമായും അന്തര്‍ ദേശീയമായും സമാധാനം സ്ഥാപിയ്ക്കുവാനും നിലനിര്‍ത്തുവാനും ശക്തിയും സാമ്പത്തികവും ആവശ്യമാണെന്ന സാധാരണ തത്വം അദ്ദേഹം അംഗീകരിച്ചു.

സമാധന സന്ദേശവുമായി ലാഹോര്‍, പാകിസ്ഥാനിലേയ്ക്കുള്ള ബസ്സ് യാത്ര ആഗോളതലത്തില്‍ വാജ്‌പേയിയെ അഭിനന്ദിച്ചു. ചൈനയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുവാനും വാജ്‌പേയ് ഭരണകാലത്തു ഒരു പരിധിവരെ സാധിച്ചു.

ഒരു കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു പത്രപ്രവര്‍ത്തകനായും പ്രകൃതിയെ അളവറ്റ് സ്‌നേഹിക്കുന്ന നല്ല ഒരു കവിയായും വാജ്‌പേയ് അറിയപ്പെട്ടിരുന്നു. കഴിവുള്ള ഒരു രാജ്യതന്ത്രജ്ഞനായും ഇന്‍ഡ്യയുടെ സാമ്പത്തിക ഉന്നതിയിലേയ്ക്കുള്ള പ്രയാണത്തിലെ അമരക്കാരനുമായി അദ്ദേഹത്തിന്റെ അനുയായികള്‍ കരുതുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഇന്‍ഡ്യ ഏറ്റവും ഉന്നതിയില്‍ എത്തുന്നതു അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.

1924 ഡിസംബര്‍ 25 ന്, ക്രിസ്തുമസ്സ് ദിവസം മദ്ധ്യപ്രദേശ് സ്റ്റേറ്റിലെ ഗ്വാളിയാറില്‍ ജനിച്ച വാജ്‌പേയ് 33-ാം വയസ്സില്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റിലേയ്ക്ക് ആദ്യമായി ഭാരതീയ ജന സംഘം (ബി. ജെ. എസ്.) പാര്‍ട്ടി റ്റിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ വാജ്‌പേയ്‌യുടെ നേതൃത്വത്തില്‍ ബി. ജെ. എസ്. മൂന്നു ചെറിയ പാര്‍ട്ടികളെ കൂടെ കൂട്ടി ഭാരതീയ ജനത പാര്‍ട്ടി (ബി. ജെ. പി.) രൂപീകരിച്ചു. 1992 ല്‍ ഹിന്ദു തീവ്രവാദികള്‍ ചരിത്ര പ്രസിദ്ധമായ അയോദ്ധ്യ മസ്ജിദ് നശിപ്പിച്ചതിനെ അദ്ദേഹം പരസ്യമായി എതിര്‍ത്തു. സൗമ്യമായ രീതിയില്‍ തീവ്രവാദിയല്ലാത്ത വാജ്‌പേയ് അതിശീഘ്രം അറിയപ്പെടുന്ന നേതാവായി. ബി. ജെ. പി. പാര്‍ട്ടിയെ 1996 ല്‍ ദേശീയ തലത്തില്‍ എത്തിച്ചു. ഇന്‍ഡ്യന്‍ ഭരണചക്രം തിരിയ്ക്കുന്ന ലോക സഭയിലേയ്ക്ക് വാജ്‌പേയ് 9 പ്രാവിശ്യം തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി തോപ്പില്‍ഭാസിയുടെ തൂലിക ചലിച്ചതുപോലെ വാജ്‌പേയ്‌യുടെ ഹിന്ദി ഭാഷയിലുള്ള കവിതകള്‍ ഉത്തരേന്ത്യന്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഒരുപരിധി വരെ സഹായിച്ചു.

വാജ്‌പേയിയുടെ ചൈനാ സന്ദര്‍ശനത്തിലൂടെ ശീതസമരം അവസാനിക്കുകയും അനേകവര്‍ഷങ്ങളായി നിലനിന്ന അതിര്‍ത്തി പ്രശ്‌നം സമാധാനപരമായി തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു. ചേരിചേരാനയത്തില്‍ അടിയുറച്ചുനിന്ന ഇന്‍ഡ്യ അമേരിക്കയുമായി ബന്ധം ബലപ്പെടുത്തി 2000 ല്‍ പ്രസിഡന്റ് ബില്‍ക്ലിന്റനെ ഇന്‍ഡ്യയിലേയ്ക്ക് ക്ഷണിക്കുകയും 2001 സെപ്റ്റംബര്‍ 11 ലെ യു. എസ്. ചാവേര്‍ ആക്രമണത്തെ പരസ്യമായി എതിര്‍ത്ത് സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക